• HOME
  • »
  • NEWS
  • »
  • kerala
  • »
  • നിയമസഭ തെരഞ്ഞെടുപ്പിലെ യുഡിഎഫ് പ്രകടനപത്രിക; വാഗ്ദാനങ്ങൾക്കെതിരെ ധനമന്ത്രി തോമസ് ഐസക്

നിയമസഭ തെരഞ്ഞെടുപ്പിലെ യുഡിഎഫ് പ്രകടനപത്രിക; വാഗ്ദാനങ്ങൾക്കെതിരെ ധനമന്ത്രി തോമസ് ഐസക്

രാഹുൽ ഗാന്ധിയല്ല ഇന്ത്യയിൽ ആദ്യമായി ന്യായ് പദ്ധതി അവതരിപ്പിച്ചതെന്നും തോമസ് ഐസക്. പറഞ്ഞു

ധനമന്ത്രി തോമസ് ഐസക്

ധനമന്ത്രി തോമസ് ഐസക്

  • Share this:
    വെള്ളിയാഴ്ച ധനമന്ത്രി തോമസ് ഐസക് കോവിഡാനന്തരമുള്ള ആദ്യ ബജറ്റ് അവതരിപ്പിക്കാനിരിക്കെയാണ് യുഡിഎഫ് പ്രകടനപത്രികയിലെ വാഗ്ദാനങ്ങൾക്കെതിരെ വിമർശനമുന്നയിച്ചത്. അധികാരത്തിലെത്തിയാൽ പാവപ്പെട്ടവർക്ക് പ്രതിമാസം 6000 രൂപ ലഭ്യമാക്കുന്ന ന്യായ് പദ്ധതി നടപ്പിലാക്കുമെന്ന് യുഡിഎഫ് പ്രകടനപത്രികയിൽ വാഗ്ദാനം ചെയ്തിരുന്നു. ഇതിനെതിരെയാണ് വിമർശനവുമായി തോമസ് ഐസക് രംഗത്തെത്തിയത്.

    പദ്ധതികൾ പ്രഖ്യാപിക്കുമ്പോൾ ആധികാരികതയും വിശ്വാസ്യതയും വേണം. എത്രയാണ് തുക കൊടുക്കുക, എത്രപേർക്ക് എന്നതടക്കമുള്ള കാര്യങ്ങളിൽ വ്യക്തത വേണം. ചുമ്മാതെ പറഞ്ഞിട്ട് കാര്യമില്ല. മുൻ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയെയും ധനമന്ത്രി പരിഹസിച്ചു. രാഹുൽ ഗാന്ധിയല്ല ഇന്ത്യയിൽ ആദ്യമായി ന്യായ് പദ്ധതി അവതരിപ്പിച്ചതെന്നും തോമസ് ഐസക്. പറഞ്ഞു.

    Also Read 'കുറച്ചൊക്കെ മയത്തില്‍ തള്ളണം'; മുഖ്യമന്ത്രിയോട് രമേശ് ചെന്നിത്തല

    രാഹുൽ ഗാന്ധിയല്ല ഇന്ത്യയിൽ പാവപ്പെട്ടവർക്ക് 6,000 രൂപ പ്രതിമാസം നൽകുമെന്ന് അവകാശപ്പെടുന്ന ന്യായ് പദ്ധതി അവതരിപ്പിച്ചത്. കേന്ദ്ര സർക്കാരിൻ്റെ മുൻ സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യനാണ് ആദ്യമായി ന്യായ് പദ്ധതി വിഭാവനം ചെയ്തത്. ദാരിദ്ര്യ നിർമ്മാർജ്ജനം എങ്ങനെയാണ് നടപ്പിലാക്കേണ്ടതെന്ന് വെള്ളിയാഴ്ച അവതരിപ്പിക്കുന്ന ബജറ്റിലൂടെ കാണിച്ചു തരുമെന്നും ധനമന്ത്രി വ്യക്തമാക്കി.
    Published by:user_49
    First published: