HOME /NEWS /Kerala / Fire Accident| ഹാർഡ് വെയർ കടയിലെ തീപിടിത്തം: ജീവനക്കാരൻ നിസാമിന്റെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി

Fire Accident| ഹാർഡ് വെയർ കടയിലെ തീപിടിത്തം: ജീവനക്കാരൻ നിസാമിന്റെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി

മൂന്നു മക്കളടങ്ങിയ ഒരു കുടുംബത്തിന്റെ മുഴുവൻ അത്താണിയായിരുന്നു നിസാം

മൂന്നു മക്കളടങ്ങിയ ഒരു കുടുംബത്തിന്റെ മുഴുവൻ അത്താണിയായിരുന്നു നിസാം

മൂന്നു മക്കളടങ്ങിയ ഒരു കുടുംബത്തിന്റെ മുഴുവൻ അത്താണിയായിരുന്നു നിസാം

  • Share this:

    തിരുവനന്തപുരം (Thiruvananthapuram) വെമ്പായത്ത് (Vembayam) ഹാർഡ് വെയർ കടയിൽ (Hardware Shop) ഇന്നലെയുണ്ടായ തീപിടിത്തിൽ (Fire Accident) മരിച്ച ജീവനക്കാരൻ നിസാമിന്റെ മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് കൈമാറി. മൂന്നാഴ്ച മുമ്പായിരുന്നു നിസാം കടയിൽ ജോലിക്കെത്തിയത്. വെരിക്കോസ് രോഗമുള്ള നിസാമിന് വേഗത്തിൽ നടക്കാൻ കഴിയില്ലായിരുന്നു. അതുകൊണ്ടാകാം തീ പടർന്നപ്പോൾ മൂന്നാം നിലയിലായിരുന്ന നിസാമിന് രക്ഷപ്പെടാൻ സാധിക്കാതെ പോയതെന്നാണ് നിഗമനം. മൂന്നു മക്കളടങ്ങിയ ഒരു കുടുംബത്തിന്റെ മുഴുവൻ അത്താണിയായിരുന്നു നിസാം. അപകടത്തിൽ നിസാം മരിച്ചുവെന്നറിഞ്ഞതിന്റെ ഞെട്ടലിലാണ് നാട്ടുകാരും സുഹൃത്തുക്കളും.

    Also Read- Rain Alert | ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; തിരുവനന്തപുരം ഉൾപ്പെടെ നാലു ജില്ലകളിൽ യെല്ലോ അലർട്ട്

    ഇന്നലെ വൈകുന്നേരം 7.30 മണിക്കാണ് എ എൻ ഹാർഡ് വെയർ കടയിൽ തീപിടിത്തമുണ്ടായത്. 15 മിനിറ്റിനുള്ളിൽ തന്നെ നാല് നില കെട്ടിടത്തെ പൂർണമായി തീവിഴുങ്ങുകയായിരുന്നു. ഫയർഫോഴ്സിന്റെ മണിക്കൂറുകൾ നീണ്ട പ്രയത്നത്തെ തുടർന്നാണ് തീ നിയന്ത്രണവിധേയമാക്കിയത്. തീപടർന്നപ്പോൾ മൂന്നാം നിലയിലായിരുന്നു ജീവനക്കാരനായ നിസാമുണ്ടായിരുന്നത്. രാത്രി 12 മണിയോടെയാണ് കത്തിയ നിലയിൽ മൃതദേഹം കണ്ടെത്തിയത്.

    Also Read- Aluva Maha Shivratri | ആലുവ മഹാശിവരാത്രിക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; മുന്‍കാലത്തെപ്പോലെ ബലിതര്‍പ്പണത്തിന് സൗകര്യം; സ്‌പെഷ്യല്‍ സര്‍വീസുകളുമായി കൊച്ചി മെട്രോ

    കടയിൽ 5 കോടിയുടെ നാശനഷ്ടമെന്ന പ്രാഥമിക വിലയിരുത്തൽ. കടയ്ക്ക് ഇൻഷുറൻസോ, സ്ഥാപനത്തിൽ തീയണക്കാനുള്ള സംവിധാനങ്ങളോ ഉണ്ടായിരുന്നില്ലെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. ആറുമാസം മുമ്പാണ് പ്രവാസിയായ നിസാറുദ്ദീൻ സ്ഥാപനം തുടങ്ങിയത്. സ്ഥാപനത്തിൽ അഗ്നിസുരക്ഷാ ഉപകരണങ്ങളില്ലാതിരുന്നതിനാൽ തീപടരാൻ തുടങ്ങിയപ്പോള്‍ തന്നെ രക്ഷാ പ്രവർത്തനം നടത്താൻ കഴിഞ്ഞില്ല. തൊട്ടടുത്ത ബാങ്കിലുണ്ടായിരുന്ന തീയണക്കാനുള്ള ഉപകരണങ്ങള്‍ കൊണ്ടുവന്ന നാട്ടുകാർ തീയണക്കാൻ ശ്രമിച്ചുവെങ്കിലും ഫലമുണ്ടായില്ല. വെൽഡിംഗ് പണിക്കിടെ തീപ്പൊരി തെറിച്ചാണ് തീ പടർന്നു പിടിച്ചതെന്നാണ് പ്രാഥമിക നിഗമനം.

    ഫ്ളാറ്റിന്റെ 13ാം നിലയില്‍ നിന്ന് വീണ് രണ്ടാം നിലയില്‍ കുടുങ്ങി; ഡോക്ടര്‍ മരിച്ചു; ആത്മഹത്യയെന്ന് നിഗമനം

    കൊച്ചി: ഫ്‌ലാറ്റിന്റെ പതിമൂന്നാം നിലയില്‍ നിന്ന് വീണ ഡോക്ടറെ മരിച്ച നിലയില്‍ കണ്ടെത്തി. പത്തനംതിട്ട പുല്ലാട് വരയന്നൂര്‍ കുളത്തുമുട്ടയ്ക്കല്‍ സ്വദേശി രേഷ്മ ആന്‍ എബ്രഹാം(26) ആണ് മരിച്ചത് ആത്മഹത്യ ചെയ്തതെന്നാണ് നിഗമനം. ശനിയാഴ്ച വൈകിട്ടാണ് സംഭവം.

    കൊച്ചിയിലെ സ്വകാര്യ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ റസിഡന്റ് ഡേക്ടറും ഇന്റേണല്‍ മെഡിസിന്‍ ട്രെയിനിങ് വിദ്യാര്‍ഥിനിയുമായിരന്നു. ഫ്‌ലാറ്റിന്റെ 13ാം നിലയില്‍ നിന്ന് താഴെ വീണ രേഷ്മ രണ്ടം നിലയില്‍ കുടുങ്ങിക്കിടക്കുകയായിരുന്നു. പൊലീസ് എത്തിയാണ് മൃതദേഹം പുറത്തെടുത്തത്.

    First published:

    Tags: Fire accident