സെക്രട്ടറിമാരുടെ പട്ടികയിൽ പരാതിയും പരിഭവവും; KPCCക്ക് 5 ജനറൽ സെക്രട്ടറിമാർ കൂടി വന്നേക്കും
സാമുദായിക സമവാക്യങ്ങൾ ഉറപ്പാക്കാനാണ് പുതിയ ജനറൽ സെക്രട്ടറിമാരെ അനുവദിക്കണമെന്നാണ് കെപിസിസിയുടെ ആവശ്യം

News18
- News18 Malayalam
- Last Updated: May 27, 2020, 6:45 PM IST
തിരുവനന്തപുരം: സെക്രട്ടറിമാരുടെ പട്ടിക തയ്യാറാക്കലിൽ പരാതിയും പരിഭവവും തുടരുമ്പോഴാണ് അധികമായി ജനറൽ സെക്രട്ടറിമാരെ നിയമിക്കാനുള്ള നേതൃത്വത്തിന്റെ നീക്കം. കെ പി സി സി ജനറൽ സെക്രട്ടറിമാരുടെ എണ്ണം 34ൽ നിന്ന് 41 ആയേക്കും.
ജംബോ കമ്മിറ്റിയെന്ന ആക്ഷേപം ഉയർന്നതോടെയാണ് ജനറൽ സെക്രട്ടറിമാരുടെ എണ്ണം നേരത്തെ 34ൽ പരിമിതപ്പെടുത്തിയത്. എന്നാൽ സാമുദായിക സമവാക്യങ്ങൾ ഉറപ്പാക്കാനാണ് പുതിയ ജനറൽസെക്രട്ടറിമാരെ അനുവദിക്കണമെന്നാണ് കെപിസിസിയുടെ ആവശ്യം. കെടിഡിസി മുൻ ചെയർമാൻ വിജയൻ തോമസ് മുൻ മന്ത്രി പി കെ ജയലക്ഷമി മലപ്പുറം മുൻ ഡിസിസി പ്രസിഡന്റു മുഹമ്മദ് കുഞ്ഞി എറണാകുളം ഡിസിസി മുൻ പ്രസിഡന്റ് വിജെ പൗലോസ് ദീപ്തി മേരി വർഗീസ് എന്നിവരെയാണ് പുതുതായി പട്ടികയിൽ ഇടം പിടിച്ചത്. You may also like:Covid 19: സംസ്ഥാനത്ത് ഇന്ന് 40 പേര്‍ക്ക് കൂടി കോവിഡ്; രോഗബാധിതരുടെ എണ്ണം 1000 കടന്നു [news]Bev Q ആപ്പ് | ട്രയൽ റൺ വിജയം; രണ്ടു മിനിറ്റ് കൊണ്ട് ആപ്പ് ഡൗണ്‍ലോഡ് ചെയ്തത് 20000 പേര് [NEWS]Viral Video| നിസാരം!! കൂറ്റൻ രാജവെമ്പാലയെ വാലിൽ തൂക്കിയെറിഞ്ഞ് വയോധിക; അതൊരു പാമ്പാണെന്ന് നെറ്റിസൺസ് [NEWS]
60 അംഗനിർവ്വാഹക സമിതിയും രൂപീകരിക്കും. പട്ടിക തയ്യാറാക്കാൻ കെസി ജോസഫിനെയും ശൂരനാട് രാജശേഖരനെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. പുതുതായി പരിഗണക്കുന്ന അഞ്ച് പേരിൽ നാലും ഐ ഗ്രൂപ്പിൽ നിന്നാണ്. സെക്രട്ടറിമാരുടെ പട്ടിക ഹൈക്കമാൻഡിന്റെ പരിഗണനയിലാണ്.
സെക്രട്ടറിമാരുടെ പട്ടികയെചെചാല്ലിയുള്ള തർക്കത്തെക്കുറിച്ച് സംഘടനാചുമതലയുള്ള ജനറൽസെക്രട്ടറി കെസി വേണുഗോപാലിന്റെ പ്രതികരണവും എത്തി. പാർട്ടിയിൽ ഭാരവാഹിത്വം ആഗ്രഹിക്കുന്ന എല്ലാവർക്കും കൊടുക്കാനാകില്ലെന്ന് കെ സി വേണുഗോപാൽ പറഞ്ഞുവെച്ചു. സംസ്ഥാനം നൽകിയ പട്ടിക ഹൈകമാൻഡ് പരിശോധിക്കും. ഹൈക്കമാൻഡിന് പരാതി ലഭിച്ചിട്ടില്ലെന്നും പരിശോധനയ്ക്കുശേഷം പട്ടിക പ്രസിദ്ധീകരിക്കുമെന്നും കെ സി വേണുഗോപാൽ അറിയിച്ചു.
ജംബോ കമ്മിറ്റിയെന്ന ആക്ഷേപം ഉയർന്നതോടെയാണ് ജനറൽ സെക്രട്ടറിമാരുടെ എണ്ണം നേരത്തെ 34ൽ പരിമിതപ്പെടുത്തിയത്. എന്നാൽ സാമുദായിക സമവാക്യങ്ങൾ ഉറപ്പാക്കാനാണ് പുതിയ ജനറൽസെക്രട്ടറിമാരെ അനുവദിക്കണമെന്നാണ് കെപിസിസിയുടെ ആവശ്യം. കെടിഡിസി മുൻ ചെയർമാൻ വിജയൻ തോമസ് മുൻ മന്ത്രി പി കെ ജയലക്ഷമി മലപ്പുറം മുൻ ഡിസിസി പ്രസിഡന്റു മുഹമ്മദ് കുഞ്ഞി എറണാകുളം ഡിസിസി മുൻ പ്രസിഡന്റ് വിജെ പൗലോസ് ദീപ്തി മേരി വർഗീസ് എന്നിവരെയാണ് പുതുതായി പട്ടികയിൽ ഇടം പിടിച്ചത്.
60 അംഗനിർവ്വാഹക സമിതിയും രൂപീകരിക്കും. പട്ടിക തയ്യാറാക്കാൻ കെസി ജോസഫിനെയും ശൂരനാട് രാജശേഖരനെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. പുതുതായി പരിഗണക്കുന്ന അഞ്ച് പേരിൽ നാലും ഐ ഗ്രൂപ്പിൽ നിന്നാണ്. സെക്രട്ടറിമാരുടെ പട്ടിക ഹൈക്കമാൻഡിന്റെ പരിഗണനയിലാണ്.
സെക്രട്ടറിമാരുടെ പട്ടികയെചെചാല്ലിയുള്ള തർക്കത്തെക്കുറിച്ച് സംഘടനാചുമതലയുള്ള ജനറൽസെക്രട്ടറി കെസി വേണുഗോപാലിന്റെ പ്രതികരണവും എത്തി. പാർട്ടിയിൽ ഭാരവാഹിത്വം ആഗ്രഹിക്കുന്ന എല്ലാവർക്കും കൊടുക്കാനാകില്ലെന്ന് കെ സി വേണുഗോപാൽ പറഞ്ഞുവെച്ചു. സംസ്ഥാനം നൽകിയ പട്ടിക ഹൈകമാൻഡ് പരിശോധിക്കും. ഹൈക്കമാൻഡിന് പരാതി ലഭിച്ചിട്ടില്ലെന്നും പരിശോധനയ്ക്കുശേഷം പട്ടിക പ്രസിദ്ധീകരിക്കുമെന്നും കെ സി വേണുഗോപാൽ അറിയിച്ചു.