• HOME
  • »
  • NEWS
  • »
  • kerala
  • »
  • 'മൂന്ന് നടിമാരെ പൾസർ സുനി മുമ്പ് ആക്രമിച്ചിട്ടുണ്ട്'; മുൻ ഡിജിപി ആർ. ശ്രീലേഖയുടെ വെളിപ്പെടുത്തൽ

'മൂന്ന് നടിമാരെ പൾസർ സുനി മുമ്പ് ആക്രമിച്ചിട്ടുണ്ട്'; മുൻ ഡിജിപി ആർ. ശ്രീലേഖയുടെ വെളിപ്പെടുത്തൽ

മൂന്ന് നടിമാര്‍ പള്‍സര്‍ സുനിയെക്കുറിച്ച് തന്നോട് വെളിപ്പെടുത്തിയിട്ടുണ്ടെന്ന് ശ്രീലേഖ പറയുന്നു

  • Share this:
    തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിലെ (Actress Attack Case) ഒന്നാംപ്രതി പള്‍സര്‍ സുനി (Pulsar Suni) മുൻപും സമാനമായ കുറ്റകൃത്യം ചെയ്തിട്ടുണ്ടെന്ന് മുൻ ഡിജിപി ആർ ശ്രീലേഖ. എറണാകുളത്ത് ജോലി ചെയ്യുന്ന സമയത്ത് തനിക്ക് സിനിമാ മേഖലയിലുള്ളവരുമായി അടുത്ത ബന്ധമുണ്ടായിരുന്നുവെന്നും മൂന്ന് നടിമാര്‍ പള്‍സര്‍ സുനിയെക്കുറിച്ച് തന്നോട് വെളിപ്പെടുത്തിയിട്ടുണ്ടെന്നും ശ്രീലേഖ പറയുന്നു.

    ''വിശ്വാസ്യത പിടിച്ചുപറ്റി അടുത്തുകൂടി തട്ടിക്കൊണ്ടുപോയി മൊബൈലില്‍ ചിത്രീകരിച്ച് ഇയാള്‍ അവരെ ഭീഷണിപ്പെടുത്തിയിട്ടുണ്ട്. അവര്‍ മാത്രമല്ല പലരും അതിന് ഇരയായിട്ടുണ്ട്. ഇത് കേട്ടപ്പോള്‍ ഞാന്‍ രൂക്ഷമായി ചോദിച്ചു, എന്തുകൊണ്ട് പൊലീസില്‍ പരാതിപ്പെട്ടില്ല എന്ന്. കരിയര്‍ തകരുമെന്ന ഭയത്തിലും കേസിന് പിറകേ നടക്കാനും മടിയായത് കൊണ്ടാണ് അവര്‍ പരാതി നല്‍കാതിരുന്നത്. അവര്‍ പണം നല്‍കി ഒത്തുതീര്‍പ്പാക്കിയെന്നും പറഞ്ഞു''- സ്വന്തം യൂട്യൂബ് ചാനലിലൂടെ ശ്രീലേഖ പറയുന്നു.

    Also Read- 'ദിലീപിനെതിരെ പൊലീസ് വ്യാജ തെളിവുകളുണ്ടാക്കി, പൾസർ സുനിക്കൊപ്പമുള്ള ചിത്രം ഫോട്ടോഷോപ്പ്': മുൻ ഡിജിപി ആർ. ശ്രീലേഖ

    ''നടിയെ ആക്രമിച്ച കേസ് ആരെങ്കിലും ക്വാട്ടേഷന്‍ നല്‍കിയതാണെങ്കില്‍ പള്‍സര്‍ സുനിയെ അറസ്റ്റ് ചെയ്ത് രണ്ടാഴ്ചക്കുള്ളില്‍ പള്‍സർ സുനി വെളിപ്പെടുത്തുമായിരുന്നുവെന്നും ശ്രീലേഖ പറഞ്ഞു. മൂന്ന് മാസത്തിന് ശേഷമാണ് പള്‍സര്‍ സുനി ദിലീപിന്റെ പേര് പറഞ്ഞത്. ജയിലില്‍ കിടക്കുമ്പോള്‍ പള്‍സര്‍ സുനിയുടെ സഹതടവുകാരന്‍ നാദിര്‍ഷയെ ഫോണില്‍ വിളിച്ചുവെന്ന് പറയുന്നു. അതിന്റെ പശ്ചാത്തലം ജയില്‍ മേധവാവി എന്ന നിലയിൽ അന്വേഷിച്ചു. ''

    Also Read- 'നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപ് നിരപരാധിയെന്ന് ' മുൻ ജയിൽ DGP

    ''അത് കഴിഞ്ഞു ഒരു മാധ്യമത്തോട് സഹതടവുകാരന്‍ പറഞ്ഞു. ഫോണ്‍ കോടതിയില്‍ വന്നപ്പോള്‍ കടത്തികൊണ്ടുപോയതാണ്. പൂര്‍ണമായും പരിശോധിച്ചതിന് ശേഷമാണ് കടത്തിവിടുന്നത്. ചെരുപ്പില്‍ കടത്തിയെന്നാണ് പറയുന്നത്. എന്നാല്‍ അത് സാധിക്കില്ല. പള്‍സര്‍ സുനി വായെടുത്താല്‍ കള്ളമേ പറയൂ. അതുകൊണ്ട് ചോദ്യം ചെയ്താല്‍ ഒന്നും പറയില്ല. വിശദമായി അന്വേഷിച്ചപ്പോള്‍ ഒരു ഫോണ്‍ പൊലീസുകാരന്‍ നല്‍കിയതാണെന്ന സൂചന സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ ലഭിച്ചു. അതേക്കുറിച്ച് ഞാന്‍ ഡിജിപിയ്ക്ക് റിപ്പോര്‍ട്ട് നല്‍കി. ഇതുവരെ അതെക്കുറിച്ച് നടപടിയെടുത്തതായി അറിഞ്ഞില്ല.''- മുൻ ജയിൽ ഡിജിപിയായ ശ്രീലേഖ പറയുന്നു.

    Also Read- 'വിവാദങ്ങൾ പ്രതീക്ഷിച്ചത്; പറയേണ്ടതെല്ലാം പറഞ്ഞിട്ടുണ്ട്; കൂടുതൽ പ്രതികരിക്കാനില്ല' ആർ‌ ശ്രീലേഖ

    ''ദിലീപിനെതിരേ തെളിവ് കിട്ടാത്തതുകൊണ്ടാണ് പുതിയ കേസുമായി പൊലീസ് രംഗത്തുവന്നത്. ഗൂഢാലോചനയുണ്ടെന്ന് ആരോപിച്ച് മാധ്യമങ്ങളുടെ സമ്മര്‍ദ്ദമുണ്ടായിരുന്നു. അതുകൊണ്ടായിരിക്കണം ദിലീപിനെ പ്രതിയാക്കിയത്. ഫോണ്‍ കടത്തിയതിനെക്കുറിച്ച് അവര്‍ അന്വേഷിച്ചില്ല, ദിലീപിനെഴുതിയ കത്ത് സംബന്ധിച്ച് അന്വേഷണം നടത്തിയില്ല. ആകെയുള്ള തെളിവ് എന്ന് പറഞ്ഞത് പള്‍സര്‍ സുനിയും ദിലീപും ഒരുമിച്ച് നില്‍ക്കുന്ന ഫോട്ടോ ആണ്. അത് ഫോട്ടോഷോപ്പ് ചെയ്തതാണ്. ദിലീപിനെതിരേ വ്യാജമായ തെളിവുകള്‍ ഉണ്ടാക്കുമ്പോള്‍ പൊലീസ് അപഹാസ്യരാവുകയല്ലേ''- ശ്രീലഖ ചോദിക്കുന്നു.
    Published by:Rajesh V
    First published: