'മുസ്ലിം ലീഗിനെ വർഗീയ പാർട്ടിയെന്ന് ആക്ഷേപിക്കരുത്;' LDF കൺവീനർ വിജയരാഘവന് എതിരെ ഗീവർഗീസ് മാർ കൂറിലോസ്
'മുസ്ലിം ലീഗിനെ വർഗീയ പാർട്ടിയെന്ന് ആക്ഷേപിക്കരുത്;' LDF കൺവീനർ വിജയരാഘവന് എതിരെ ഗീവർഗീസ് മാർ കൂറിലോസ്
എന്തൊക്കെ പറഞ്ഞാലും കേരളത്തിൽ മുസ്ലിം ലീഗ് എന്ന പാർട്ടി വർഗീയ പാർട്ടിയാണ് എന്ന് ആക്ഷേപിക്കുന്നത് ശരിയല്ലെന്നും അത്തരം വാദങ്ങൾ സമൂഹത്തിൽ അനാരോഗ്യപരമായ സമുദായിക ധ്രുവീകരണം ഉണ്ടാക്കുകയും ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
തിരുവനന്തപുരം: സി പി എം സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എ വിജയരാഘവനെ പരോക്ഷമായി വിമർശിച്ച് ഗീവർഗീസ് കൂറിലോസ് തിരുമേനി. ഫേസ്ബുക്ക് പോസ്റ്റിലാണ് ഗീവർഗീസ് കൂറിലോസ് നിലപാട് വ്യക്തമാക്കിയത്. പോസ്റ്റിൽ ആരെയും വ്യക്തിപരമായി പരാമർശിക്കുന്നില്ലെങ്കിലും വിജയരാഘവൻ അടുത്തിടെ നടത്തിയ പ്രസ്താവനയാണ് പോസ്റ്റിന് കാരണമെന്ന് വ്യക്തമാണ്.
ദേശാഭിമാനിയുടെ എഡിറ്റോറിയൽ പേജിൽ എഴുതിയ ലേഖനത്തിൽ മുന്നോക്കസംവരണ വിഷയത്തിൽ ലീഗ് സാമുദായിക ധ്രുവീകരണത്തിന് ശ്രമിച്ചെന്ന് വിജയരാഘവൻ ആരോപിച്ചിരുന്നു. സംവരണത്തിന് എതിരെ കേരളത്തിൽ രംഗത്തിറങ്ങിയത് വർഗീയസംഘടനകൾ ആയിരുന്നു എന്നും വിജയരാഘവൻ ആരോപിച്ചു. ഹിന്ദു വർഗീയതയെ എതിർക്കാനെന്ന പേരിൽ ന്യൂനപക്ഷ വർഗീയതയെ ശക്തിപ്പെടുത്തുന്നത് ആത്യന്തികമായി ഹിന്ദുത്വശക്തികളെ തന്നെയാകും സഹായിക്കുകയെന്നും വിജയരാഘവൻ എഴുതി. യു ഡി എഫ് നേതാക്കൾ പാണക്കാട് പോയതിനെ വിമർശിച്ച വിജയരാഘവൻ ജമാ അത്തെ ഇസ്ലാമിയുമായി യു ഡി എഫ് ഉണ്ടാക്കിയ നീക്കുപോക്കിനെയും രൂക്ഷമായി വിമർശിച്ചിരുന്നു.
ഗീവർഗീസ് മാർ കൂറിലോസ് ഫേസ്ബുക്കിൽ കുറിച്ചത്,
'പറയാതെ വയ്യ
തെരഞ്ഞെടുപ്പുകൾ വരും പോകും, ജയവും തോൽവിയും മാറി മറിയാം. പക്ഷെ വർഗീയത ഉപയോഗിച്ച് ജനങ്ങളെ ഭിന്നിപ്പിക്കാൻ ശ്രമിക്കുന്നത് പുരോഗമന പ്രസ്ഥാനങ്ങൾക്ക് ഭൂഷണമല്ല. എന്തൊക്കെ പറഞ്ഞാലും കേരളത്തിൽ മുസ്ലിം ലീഗ് എന്ന പാർട്ടി വർഗീയ പാർട്ടി ആണ് എന്ന് ആക്ഷേപിക്കുന്നത് ശരിയല്ല എന്ന് മാത്രമല്ല അത്തരം വാദങ്ങൾ സമൂഹത്തിൽ അനാരോഗ്യപരമായ സമുദായിക ധ്രുവീകരണം ഉണ്ടാക്കുകയും ചെയ്യും. സ്ഫോടനത്‌മകമായ സന്ദര്ഭങ്ങളിൽ പോലും മതനിരപേക്ഷ നിലപാടുകൾ ഉയർത്തി പിടിച്ച മുസ്ലിം ലീഗിനെ ഇത്തരത്തിൽ ആക്രമിക്കുന്നതും മുസ്ലിം -ക്രിസ്ത്യൻ ഭിന്നത ഉണ്ടെന്നു വരുത്തുന്നതും കേരളത്തിന്റെ മതേതര സാമൂഹ്യ ശരീരത്തിന് സാരമായ മുറിവേല്പിക്കും'
Published by:Joys Joy
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.