പിറന്നാള്‍ ആഘോഷിക്കാന്‍ ഇടുക്കി (idukki) അഞ്ചുരുളിയിലെത്തിയ പെണ്‍കുട്ടി ജലാശയത്തില്‍ വീണ് മുങ്ങിമരിച്ചു (Drowned Died). എറണാകുളത്ത് നിന്നെത്തിയ എട്ടംഗ സംഗമാണ് പിറന്നാള്‍ ആഘോഷത്തിന്റെ ഭാഗമായി അഞ്ചുരുളി ജലാശയത്തിലെത്തിയത്. ഏഴ് പെണ്‍കുട്ടികളും ഒരു പെണ്‍കുട്ടിയുടെ പിതാവുമാണ് സംഘത്തില്‍ ഉണ്ടായിരുന്നത്. പ്ലസ്ടു വിദ്യാര്‍ത്ഥികളാണ് ഇവര്‍.
READ ALSO- Arrest | ബാറില്‍ അടിയുണ്ടാക്കി ദുബായിലേക്ക് മുങ്ങി; ഇന്റര്‍പോളിന്റെ സഹായത്തോടെ പ്രതിയെ പിടികൂടി പോലീസ്
ജലാശയത്തില്‍ ഇറങ്ങിയ ഏഴ് പെണ്‍കുട്ടികളും അപകടത്തില്‍പ്പെടുകയായിരുന്നു. ഇവരില്‍ ആറ് പേരെ സമീപവാസികള്‍ എത്തി രക്ഷപ്പെടുത്തി. കട്ടപ്പന അഗ്നി രക്ഷാസേന, പോലീസ്, നാട്ടുകാര്‍ എന്നിവര്‍ ചേര്‍ന്ന് നടത്തിയ തിരച്ചിലിനൊടുവിലാണ് മരിച്ച പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.
Suicide| പാലക്കാട് കൊലക്കേസ് പ്രതിയും കുടുംബവും പുഴയിൽ ചാടി ആത്മഹത്യ ചെയ്തു
പാലക്കാട്: ലക്കിടിയിൽ ഒരു കുടുംബത്തിലെ നാല് പേർ പുഴയിൽ ചാടി. മൂന്നു പേരുടെ മൃതദേഹം കണ്ടെത്തി. കൂട്ടുപാത സ്വദേശിയായ അജിത് കുമാറും കുടുംബവുമാണ് പുഴയിൽ ചാടിയത്. ആത്മഹത്യാ കുറിപ്പും കണ്ടെത്തിയിട്ടുണ്ട്.
അജിത് കുമാർ, ഭാര്യ ബിജി, മകൾ പാറു എന്നിവരുടെ മൃതദേഹമാണ് കണ്ടെത്തിയത്. അജിത്തിന്റെ മറ്റൊരു മകളായ അശ്വനന്ദയ്ക്കായുള്ള തിരച്ചിൽ തുടരുകയാണ്.
2012 ൽ അമ്മാവനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് അജിത്കുമാർ. ഈ കേസിലെ വിചാരണ നടക്കുകയാണ്. ഇതിന്റെ മനോവിഷമത്തിലാണ് മരിക്കുന്നതെന്ന ആത്മഹത്യ കുറിപ്പ് പൊലീസ് കണ്ടെത്തി.
തിരുവനന്തപുരത്ത് ഹോട്ടൽ ജീവനക്കാരനെ കൊന്നയാൾ പിടിയിൽ; കൊലയ്ക്ക് കാരണം ഒരാഴ്ച മുൻപുണ്ടായ തർക്കം
തമ്പാനൂരിൽ ഹോട്ടലിലെ റിസപ്ഷനിസ്റ്റിന്റെ കൊലപാതകത്തിൽ പ്രതി പിടിയിൽ. നെടുമങ്ങാട് കല്ലിയോട് സ്വദേശി അജീഷിനെയാണ് സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ മണിക്കൂറുകൾക്കുള്ളിൽ പൊലീസ് പിടികൂടിയത്. ഒരാഴ്ച മുൻപുണ്ടായ തർക്കത്തെ തുടർന്നുണ്ടായ വൈരാഗ്യമാണ് കൊല നടത്താൻ കാരണമെന്നാണ് വിവരം.
READ ALSO-Husband in custody | ആദ്യരാത്രി കഴിഞ്ഞു മുങ്ങിയ ഭർത്താവ് ഒരു വര്‍ഷത്തിന് ശേഷം പിടിയില്‍
ഓവർ ബ്രിഡ്ജിലെ സിറ്റി ടവർ ഹോട്ടലിൽ ഒരാഴ്ച മുൻപ് മുറിയെടുക്കാൻ എത്തിയപ്പോൾ റിസപ്ഷനിസ്റ്റായ അയ്യപ്പനുമായി ഇയാൾ തർക്കമുണ്ടാക്കിയിരുന്നു. ഇതിന്റെ വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് വിവരം. കൊലപാതകത്തിന് ശേഷം ആയുധവുമായി നെടുമങ്ങാട് എത്തിയ ഇയാളെ പാലത്തിൽ ഇരിക്കുമ്പോഴാണ് അറസ്റ്റ് ചെയ്തത്. നെടുമങ്ങാട് പൊലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിലുള്ളയാളാണ് അജീഷ്. കൊലയ്ക്ക് ഉപയോഗിച്ച ആയുധവും ലഭിച്ചു. നേരത്തെയും പല കേസുകളിൽ പ്രതിയായ അജീഷിനെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്.
തിരുവനന്തപുരം നഗരത്തെ ഞെട്ടിച്ച് പട്ടാപ്പകലാണ് അരുംകൊല നടന്നത്. ഹോട്ടൽ സിറ്റി ടവറിലെ റിസപ്ഷിനിസ്റ്റായ തമിഴ്നാട് സ്വദേശി അയ്യപ്പനെയാണ് രാവിലെ എട്ടരയോടെ ബൈക്കിലെത്തിയ ആൾ വെട്ടി കൊലപ്പെടുത്തിയത്. രാവിലെ അയ്യപ്പനും ഒരും റൂം ബോയും മാത്രമാണ് ഹോട്ടലിലുണ്ടായത്. മാലിന്യം കളയാനായി റൂം ബോയ് അകത്തേക്ക് പോയ സമയത്തായിരുന്നു സംഭവം നടന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.