തൃശൂര്‍: യതീഷ്ചന്ദ്രയുടെ സ്ഥലംമാറ്റ ഉത്തരവ് സര്‍ക്കാര്‍ മരവിപ്പിച്ചു. യതീഷ് ചന്ദ്ര സര്‍ക്കാരിന് നല്കിയ അപേക്ഷയെ തുടര്‍ന്നാണ് സ്ഥലം മാറ്റം തല്‍ക്കാലത്തേക്ക് മരവിപ്പിച്ചത്. തൃശൂരില്‍ തന്നെ ജൂലൈ ഒന്നു വരെ അദ്ദേഹം തുടരും. കൊല്ലം കമ്മീഷണറായിരുന്ന പി.കെ മധുവിനെ തൃശൂര്‍ കമ്മിഷണറായും സര്‍ക്കാര്‍ നിയമിച്ചിരുന്നു. യതീഷ് ചന്ദ്രയുടെ സ്ഥലം മാറ്റം മരവിപ്പിച്ചതിനെ തുടര്‍ന്ന് മധുവിനെ പൊലീസ് ആസ്ഥാനത്ത് തല്ക്കാലത്തേയ്ക്കു നിയമിച്ചു.
നിരവധി പൊലീസ് ഉദ്യോഗസ്ഥരെ സ്ഥലംമാറ്റിയ കൂട്ടത്തിലായിരുന്നു യതീഷ്ചന്ദ്രയ്ക്കും സ്ഥലംമാറ്റം നല്‍കിയത്. എന്നാല്‍ കുടുംബസമേതം തൃശൂരില്‍ താമസിക്കുന്ന യതീഷ്ചന്ദ്രൃ സ്ഥലംമാറ്റത്തിന് സാവകാശം വേണമെന്ന് അപേക്ഷ നല്‍കുകയായിരുന്നു. ഈ അഭ്യര്‍ഥന സര്‍ക്കാര്‍ കണക്കിലെടുത്താണ്, ജുലൈ ഒന്നു വരെ തുടരന് അനുമതി സര്‍ക്കാര്‍ നല്‍കിയത്. യതീഷ്ചന്ദ്രയെ സൈബര്‍ സെല്ലിലേക്കായിരുന്നു സ്ഥലം മാറ്റിയത്.
Also Read: നാനാ പടേക്കർക്കെതിരെ തെളിവില്ല; നടി തനുശ്രീ ദത്തയുടെ പീഡന പരാതിയിൽ പൊലീസ് നടപടി അവസാനിപ്പിച്ചു
സാധാരണഗതിയില്‍ സര്‍ക്കാര്‍ തീരുമാന പ്രകാരം സ്ഥലംമാറ്റ ഉത്തരവ് പുറത്തിറക്കിയാല്‍ റദ്ദാക്കുന്ന പതിവില്ല. പക്ഷേ, യതീഷ്ചന്ദ്രയുടെ കാര്യത്തില്‍ ചില വിട്ടുവീഴ്ചകള്ക്ക സര്‍ക്കാര്‍ തയ്യാറാവുകയായിരുന്നു. തിരുവനന്തപുരം, കൊച്ചി, ആലുവ റൂറല്‍, കൊല്ലം, വടകര റൂറല്‍, കണ്ണൂര്‍ തുടങ്ങി നിരവധിയിടങ്ങളില്‍ പൊലീസ് മേധാവിമാരെ മാറ്റിയക്കൂട്ടത്തിലായിരുന്നു യതീഷ് ചന്ദ്രയുടെ സ്ഥലംമാറ്റവും. എന്നാല്‍, യതീഷ്ചന്ദ്രയുടെ കാര്യത്തില്‍ മാത്രമാണ് സര്‍ക്കാര്‍ പ്രത്യേക താല്പര്യം കാണിച്ചത്.
യതീഷ് ചന്ദ്രയുടെ വ്യക്തിപരമായ ആവശ്യം പരിഗണിക്കപ്പെടേണ്ടതാണെന്ന വിലയിരുത്തലിനെത്തുര്ന്നാണ് ഇത്. നേരത്തെ പ്രധാനമന്ത്രിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ടാണ് യതീഷ്ചന്ദ്രയെ സ്ഥലംമാറ്റിയതെന്ന് അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. എന്നാല്‍, അഭ്യൂഹങ്ങള്‍ തെറ്റാണെന്ന് ഇതോടെ വ്യക്തമായി. ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് പ്രക്ഷോഭങ്ങള്‍ നടക്കുന്നതിനിടെ കേന്ദ്ര മന്ത്രി പൊന്‍ രാധാകൃഷ്ണനുമായി യതീഷ് ചന്ദ്ര തര്‍ക്കിച്ചു എന്നത് വിവാദമായിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.