തൃശൂർ: പ്രസവിച്ചയുടൻ കുഞ്ഞിനെ കൊന്ന് ചാലിൽ തള്ളിയ സംഭവത്തിൽ ബിരുദ വിദ്യാർഥിനി അറസ്റ്റിലായി. ചാലക്കുടി മലക്കപ്പാറയിലാണ് സംഭവം. മലക്കപ്പാറ സ്വദേശിയായ യുവതിയാണ് അറസ്റ്റിലായത്. ആദിവാസി കോളനിയിലെ അവിവാഹിതയായ യുവതി കുഞ്ഞിന് ജന്മം നൽകുകയായിരുന്നു. നവജാത ശിശുവിന്റെ മൃതദേഹം കോളനിക്ക് സമീപത്തെ തോട്ടിൽ കണ്ടെത്തിയതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്.
ചൊവ്വാഴ്ച പകലാണ് യുവതി പ്രസവിച്ചത്. ഉച്ചയോടെയാണ് മൃതദേഹം കണ്ടെത്തിയത്. അമിത രക്തസ്രാവം ഉണ്ടായതിനെ തുടർന്ന് യുവതിയെ ചാലക്കുടിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. ഇതേത്തുടർന്ന് ആശുപത്രിയിലെത്തിയാണ് യുവതിയുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയത്. ആശുപത്രിയിൽ പൊലീസ് കാവലിൽ ചികിത്സയിൽ തുടരുകയാണ് യുവതി.
മലപ്പുറത്ത് രണ്ടുവയസുകാരൻ കിണറ്റിൽ വീണ് മരിച്ചു; അപകടം കളിക്കുന്നതിനിടെ
രണ്ടു വയസുകാരന് കിണറ്റില്‍ വീണ് മരിച്ചു. കല്പകഞ്ചേരി കാവപ്പുര പള്ളിയാല്‍ ഹിദായ നഗര്‍ സ്വദേശി മണ്ണാറതൊടി ഹംസയുടെ മകന് മുഹമ്മദ് ഷിബിലി യാഷിദ് ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെയായിരുന്നു അപകടം ഉണ്ടായത്. മുറ്റത്ത് നില്‍ക്കുകയായിരുന്ന കുട്ടിയെ പെട്ടെന്ന് കാണാതാവുകയായിരുന്നു. തുടര്‍ന്ന് വീട്ടുകാര്‍ നടത്തിയ തിരച്ചിലാണ് സമീപത്തെ കിണറ്റില്‍ വീണതായി കണ്ടെത്തിയത്.
Also Read-
Accident | തിരുവല്ലയിൽ പിക്കപ്പ് വാഹനം ഇടിച്ച് സ്കൂട്ടർ യാത്രക്കാരി മരിച്ചു
ഉടന്‍ നാട്ടുകാര്‍ കിണറ്റില്‍ ഇറങ്ങി രക്ഷാപ്രവര്‍ത്തനം നടത്താന്‍ ആദ്യം ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. തുടര്‍ന്ന് തിരൂരില്‍ നിന്നെത്തിയ അഗ്നിരക്ഷാ സേനാംഗങ്ങള്‍ കുട്ടിയെ പുറത്തെടുത്തെങ്കിലും ജീവന് രക്ഷിക്കാനായില്ല.
മംഗള എക്സപ്രസിന്റെ എഞ്ചിൻ വേർപെട്ട് കുറച്ച് ദൂരം ഓടി; ഒഴിവായത് വൻ ദുരന്തം
എറണാകുളം-നിസാമുദ്ദീൻ മംഗള ലക്ഷദ്വീപ് എക്സ്പ്രസ് വൻ അപകടത്തിൽനിന്ന് രക്ഷപെട്ടു. ട്രെയിൻ ഓടിക്കൊണ്ടിരിക്കെ എഞ്ചിൻ വേർപെടുകയായിരുന്നു. തൃശൂർ സ്റ്റേഷൻ വിട്ടയുടനെയായിരുന്നു സംഭവം. വേർപെട്ട എഞ്ചിൻ ഏതാനും മീറ്ററുകൾ മുന്നോട്ട് ഓടുകയായിരുന്നു. എഞ്ചിൻ വേർപെട്ട വിവരം മനസിലായ ഉടൻ ലോക്കോ പൈലറ്റ് എഞ്ചിൻ നിർത്തുകയായിരുന്നു.
തൃശൂർ സ്റ്റേഷൻ വിട്ട മംഗള എക്സ്പ്രസ് പൂങ്കുന്നം സ്റ്റേഷൻ അടുക്കുന്നതിനിടെയാണ് എഞ്ചിൻ വേർപെട്ടത്. തൃശൂർ സ്റ്റേഷനിൽ നിർത്തി പുറപ്പെട്ടതിനാൽ ട്രെയിന്‍ വേഗം കുറവായിരുന്നു. ഇതാണ് വൻ അപകടം ഒഴിവാക്കിയത്.
റെയിൽവേ ജീവനക്കാർ ഉടൻ തന്നെ സ്ഥലത്തെത്തി അറ്റകുറ്റപ്പണികൾ നടത്തുകയും 15 മിനിട്ടിനകം യാത്ര പുനരാരംഭിക്കുകയും ചെയ്തു. ട്രെയിൻ വേഗതയിലാണ് യാത്ര ചെയ്തിരുന്നതെങ്കിൽ വേർപെട്ട ബോഗി എഞ്ചിനിലേക്ക് ഇടിച്ചുകയറി വൻ അപകടം ഉണ്ടാകുമായിരുന്നു. സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിക്കാൻ റെയിൽവേ നിർദേശം നൽകിയിട്ടുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.