എൽ.ഡി.എഫിൻ്റെ ഘടകകക്ഷിയാണെങ്കിലും കാന്തപുരം എ.പി. വിഭാഗത്തോട് കൂറ് പുലർത്തുന്ന ഐ.എൻ.എല്ലിൻ്റെ രാഷ്ട്രീയ നിലപാട് ഏറെ ശ്രദ്ധേയമാണ്. ഇന്നലെ കോൺഗ്രസ് നേതാക്കളുടെ സന്ദർശനത്തിന് ശേഷം മാധ്യമങ്ങളെ കണ്ട കാന്തപുരം അബൂബക്കര്‍ മുസ്ലിയാര് വ്യക്തമാക്കിയത്, ലൗ ജിഹാദ് അല്ലെങ്കില്‍ മറ്റൊരു ജിഹാദ് എന്നതൊന്നും ഇസ്ലാം മതത്തിലില്ല. നാർക്കോട്ടിക്ക് ജിഹാദിൻ്റെ പേരുപറഞ്ഞ് ഒരു സമുദായത്തെ മോശപ്പെടുത്തുവാനുള്ള നീക്കമാണ് ഉണ്ടായത്. മുസ്ലിം സമുദായം ഇത്തരതിലുള്ള ഒരു ജിഹാദിനും ആഹ്വാനം ചെയ്തിട്ടില്ല, ഇനി ചെയ്യുകയുമില്ല.
പാലാ ബിഷപ്പ് വിവാദ പ്രസ്താവന പിന്‍വലിക്കണം. അത് ചര്‍ച്ചയാക്കാന്‍ ആരും മുന്നോട്ട് വരാന്‍ പാടില്ല. ഞങ്ങളിവിടെ സമാധാനമാണ് ഉദ്ദേശിക്കുന്നത്. ഭിന്നിപ്പുണ്ടാക്കി കലഹിച്ച് പോകാന്‍ താത്പര്യമില്ല. ബിഷപ്പ് പറഞ്ഞത് തെറ്റാണ്. മധ്യസ്ഥ ചര്‍ച്ചകളല്ല വേണ്ടത്. മുസ്ലിം സമുദായത്തിനെതിരെ ഉന്നയിച്ച തെറ്റായ വാദമാണ്. അത് ഉന്നയിച്ചയാള്‍ ആ തെറ്റായ വാദം എത്രയും വേഗം പിന്‍വലിച്ച് മാപ്പു പറയുകയാണ് വേണ്ടതെന്നായിരുന്നു കാന്തപുരം പറഞ്ഞത്.
ഈ നിലപാടിനോട് ചേർന്ന് നിൽക്കുന്നതാണ് ദിവസങ്ങൾ നീണ്ട മൗനത്തിന് ശേഷം ഐ.എൻ.എൽ. സ്വീകരിച്ച നിലപാട്. ഭിന്നിപ്പ് മാറ്റാൻ ഇതിനായി ആര് നീക്കം നടത്തിയാലും ആശ്വാസകരമാണെന്നും കാന്തപുരം ഇന്നലെ വ്യക്തമാക്കിയിരുന്നു. നിര്‍ബന്ധിത മതപരിവര്‍ത്തനം ഇസ്ലാം അനുവദിക്കുന്നില്ല. ലൗജിഹാദ് ഇല്ല എന്നത് വ്യക്തമായപ്പോള്‍ നാര്‍കോട്ടിക്ക് ജിഹാദ് എന്ന് പുതിയ പേര് വലിച്ചിടുകയാണ്. ഈ പേരുകൊണ്ടൊന്നും ഒരു പ്രയോജനവുമില്ല.
മുസ്ലിം സമുദായം ഒരിക്കലും ഭീകരവാദത്തിനോ തീവ്രവാദത്തിനോ കൂട്ടുനിന്നിട്ടില്ല. നില്ക്കുകയുമില്ല. എപ്പോഴും അതിനെതിരെ സംസാരിക്കുന്നവരാണ് ഞങ്ങളെന്നും തെറ്റ് ചെയ്യുന്ന വ്യക്തികള്‍ എല്ലാ മതങ്ങളിലുമുണ്ടാകാമെന്നും കാന്തപുരം പറഞ്ഞു.
Published by:user_57
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.