തിരുവനന്തപുരം : നടിയെ ആക്രമിച്ച കേസിൽ (Actress Attack Case) ഇടത് മുന്നണി (LDF) നേതാക്കൾ അതിജീവിതയെ അപമാനിച്ചുവെന്നാരോപിച്ചു രാജ്യസഭാംഗം ജെബി മേത്തർ
(Jebi Mather) സംസ്ഥാന വനിതാ കമ്മിഷന് പരാതി നൽകി. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, മന്ത്രി ആന്റണി രാജു, എം.എം.മണി എംഎൽഎ എന്നിവർക്കെതിരെ നടപടി ആവശ്യപ്പെട്ടാണു പരാതി.
സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലുള്ള പ്രസ്താവനകളാണ് ഇവർ നടത്തിയതെന്നും അതിജീവിത നേരിടുന്ന ഗൗരവമായ പ്രശ്നങ്ങളെ രാഷ്ട്രീയപ്രേരിതമായ ആരോപണം മാത്രമായി ലഘൂകരിച്ചത് അവഹേളനമാണെന്നും പരാതിയിൽ പറയുന്നു.
ഉന്നതന്റെ അറസ്റ്റോടെ സര്‍ക്കാര്‍ നിലപാട് വ്യക്തമായി; സര്‍ക്കാര്‍ അതിജീവിതയ്ക്കൊപ്പമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം : നടിയെ ആക്രമിച്ച് ദൃശ്യങ്ങള്‍ (Actress Attack Case) പകര്‍ത്തിയെന്ന കേസില്‍ സര്‍ക്കാര്‍ അതിജീവിതയ്ക്കൊപ്പമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് (Pinarayi Vijayan). കേസില്‍ നീതി ഉറപ്പാക്കും. കേസ് കൃത്യമായി മുന്നോട്ടു പോകണമെന്ന നിലപാടാണ് സര്‍ക്കാരിന്റേത്. വിസ്മയയ്ക്കും ഉത്രയ്ക്കും നീതി ഉറപ്പാക്കാന്‍ സര്‍ക്കാരിനു കഴിഞ്ഞു. എത്ര ഉന്നതനായാലും കേസിനു മുന്നില്‍ വിലപ്പോവില്ല എന്നത് അറസ്റ്റോടെ വ്യക്തമായി. ഒരു കൈവിറയലും പൊലീസിനുണ്ടായില്ല. പൊലീസിന്റെ കൈകള്‍ക്കു തടസ്സമില്ല. ഉന്നതന്റെ അറസ്റ്റോടെ സര്‍ക്കാര്‍ നിലപാടും വ്യക്തമായെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കേസിന്റെ തുടരന്വേഷണം അട്ടിമറിച്ചെന്ന് ആരോപിച്ച് അതിജീവിത ഹൈക്കോടതിയിൽ ഹർജി നൽകിയതിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. യുഡിഎഫ് ആയിരുന്നുവെങ്കില്‍ അത്തരം അറസ്റ്റ് നടക്കുമായിരുന്നോ?. കൈപ്പിടിയിലിരുന്നത് നഷ്ടപ്പെടുമെന്നു കണ്ടാണ് യുഡിഎഫ് പ്രചാരണം. തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ യുഡിഎഫിന്റെ നില ഇനിയും തെറ്റിയേക്കാമെന്നും അദ്ദേഹം പറഞ്ഞു.
Also Read- അതിജീവിതയുടെ ഹര്‍ജിക്ക് പിന്നില്‍ പ്രത്യേക താൽപര്യമുണ്ടോയെന്ന് പരിശോധിക്കണം; ഇ പി ജയരാജൻ
അതേസമയം, അതിജീവിതയുടെ പരാതി ഇപ്പോൾ ഉയർന്നു വന്നതിൽ ദുരൂഹതയുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പ്രതികരിച്ചു. പരാതിയുണ്ടായ അന്നു മുതൽ ഇന്നുവരെ അതിജീവിതയ്ക്ക് ഒപ്പം നിന്ന സർക്കാരാണിത്. കേസിൽ പഴുതടച്ച അന്വേഷണം സർക്കാർ നടത്തി. പ്രത്യേക പ്രോസിക്യൂട്ടർ, പ്രത്യേക വിചാരണ കോടതി , എന്നിവയെല്ലാം അതിജീവിതയുടെ ആവശ്യവും സർക്കാരിൻറെ ഇടപെടലുമാണ്.ഈ കേസിൽ സർക്കാരും പാർട്ടിയും അതിജീവിതയ്ക്ക് ഒപ്പമാണ്. എല്ലാവിധ സംരക്ഷണവും അവർക്ക് ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന ചലച്ചിത്രോത്സവത്തിൽ അതിജീവിതയെ ചീഫ് ഗസ്റ്റ് ആക്കിയ സർക്കാരാണിത്. പരസ്യമായി ഒരു പരിപാടിയിൽ പങ്കെടുപ്പിച്ചതിലൂടെ നല്ല സന്ദേശമാണ് സർക്കാർ നൽകിയത്. എന്തുകൊണ്ടാണ് അവർ ഇപ്പോൾ കോടതിയിൽ പരാതി നൽകിയത് എന്നത് വ്യക്തമല്ല.അതിജീവിതയുടെ പരാതി കോടതിയിൽ എത്തിയതുകൊണ്ട് ഇനി കാര്യങ്ങൾ കോടതി തീരുമാനിക്കട്ടെ. അവർക്ക് എന്തെങ്കിലും കാര്യങ്ങൾ ബോധിപ്പിക്കാനോ കോടതിക്കു കൈമാറാൻ തെളിവുകളോ ഉണ്ടെങ്കിൽ അവർ സമർപ്പിക്കട്ടെ എന്നും ഇനിയുള്ള കാര്യങ്ങൾ കോടതിയാണ് തീരുമാനിക്കേണ്ടതെന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.
Also Read- 'നടി ആക്രമിക്കപ്പെട്ട കേസിൽ പറയാൻ കൊള്ളാത്ത പല കാര്യങ്ങളുമുണ്ട്' നാണം കെട്ട കേസെന്ന് എം.എം മണി
വളരെ പ്രമുഖനായ ഒരാളെ കേസിൽ അറസ്റ്റ് ചെയ്തിരുന്നു . യുഡി എഫ് സർക്കാരിൻറെ കാലത്ത് ഇങ്ങനെ സംഭവിക്കുമോയെന്നും സ്വാധീനമുള്ളയാളെ അറസ്റ്റ് ചെയ്യാൻ യുഡിഎഫിന് കഴിയുമോ എന്നും അദ്ദേഹം ചോദിച്ചു. അറസ്റ്റ് ചെയ്ത അയാളുമായി അടുത്ത ബന്ധം കോൺഗ്രസ് നേതാക്കൾക്കാണ്. അവരുമായി വേദി പങ്കിട്ട ആൾ ഇന്ന് രാജ്യസഭ അംഗമാണ്. ഇതെല്ലാം കോൺഗ്രസ് നേതാക്കൾക്ക് ഉള്ള ബന്ധം തെളിയിക്കുന്നതാണെന്നും അദ്ദേഹം ആരോപിച്ചു.ഹർജിക്ക് പിന്നിൽ പ്രത്യേക താൽപ്പര്യമുണ്ടോയെന്ന് പരിശോധയ്ക്കണമെന്നാണ് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജനും പ്രതികരിച്ചിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.