താമരശ്ശേരി: കൂടത്തായിയിലെ കൊലപാതക പരമ്പരയിൽ പ്രതിയായ ജോളിയുമായി തനിക്ക് സൗഹൃദമുണ്ടായിരുന്നെന്ന് ബി എസ് എൻ എൽ ഉദ്യോഗസ്ഥൻ ജോൺസന്‍റെ മൊഴി. എന്നാൽ, കൊലപാതകങ്ങളിൽ തനിക്ക് പങ്കില്ലെന്നും ജോൺസൺ വ്യക്തമാക്കി. ക്രൈംബ്രാഞ്ചിന് നൽകിയ മൊഴിയിലാണ് ജോണ്‍സണ്‍ ഇക്കാര്യം വ്യക്തമാക്കിയത്.
കൂടത്തായിലെ കൊലപാതകങ്ങളിൽ തനിക്ക് പങ്കില്ലെന്നും ജോൺസൺ ക്രൈംബ്രാഞ്ചിന് നൽകിയ മൊഴിയിൽ പറഞ്ഞു. അതേസമയം, ജോൺസന്‍റെ മൊഴിയെടുക്കൽ പൂർത്തിയായിട്ടില്ലെന്ന് എസ് പി വ്യക്തമാക്കി. വിപുലികരിച്ച അന്വേഷണ സംഘം ഉടൻ ഉണ്ടാവുമെന്നും
വിവരങ്ങൾ ഡിജിപി ഇന്ന് അറിയിക്കുമെന്നും എസ് പി അറിയിച്ചു.
കൂടത്തായി കൊലപാതക പരമ്പര: ജോളിയെ സഹായിച്ചിട്ടുണ്ടെന്ന് BSNL ഉദ്യോഗസ്ഥൻ ജോൺസൺ
അതേസമയം, ജോൺസന്‍റെ മൊഴിയെടുക്കൽ നാല് മണിക്കൂർ പിന്നിട്ടു. ജോളിയുമായി സൗഹൃദം ഉണ്ടായിരുന്നതായി ജോൺസൺ മൊഴിയിൽ പറഞ്ഞു. ഫോണിൽ പലപ്പോഴും സംസാരിക്കുമായിരുന്നു. തങ്ങൾ ഇരുവരും ഒരുമിച്ച് യാത്ര ചെയ്തിട്ടുണ്ട്. ജോളിയുമായുള്ള സൗഹൃദം തന്‍റെ കുടുംബബന്ധത്തിൽ പ്രശ്നങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്.
കൊലപാതകങ്ങളിൽ തന്നിക്ക് പങ്കില്ലെന്നും ജോൺസൺ വ്യക്തമാക്കി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Crime branch, Jolly koodathayi, Kerala police, Koodathaayi, Koodathaayi murder case, Koodathayi, Koodathayi murder, Koodathayi murder case, Shaju admit guilty, Who is jolly