മലപ്പുറം: കെ- റെയിലിന് (K Rail) പിന്നിൽ മുഖ്യമന്ത്രിക്ക് പിടിവാശി ആണെന്നും ഹിഡൻ അജണ്ടയുണ്ടെന്ന് മെട്രോമാൻ ഇ. ശ്രീധരൻ (E Sreedharan). പദ്ധതിയിലെ സാങ്കേതിക പ്രശ്നങ്ങൾ കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്. കെ.റെയിലിന് കേന്ദ്രം അനുമതി നൽകുമെന്ന് കരുതുന്നില്ലെന്നും ഇ ശ്രീധരൻ പൊന്നാനിയിൽ പറഞ്ഞു.
കെ.റെയിലിൽ മുഖ്യമന്ത്രിയുടേത് വെല്ലുവിളി അല്ല പിടിവാശി ആണെന്നാണ് ഇ ശ്രീധരൻ അഭിപ്രായപ്പെടുന്നത്. ബ്യൂറോക്രസി പരാജയമാണ്. ഉദ്യോഗസ്ഥർ വേണ്ട വിധം മുഖ്യമന്ത്രിയെ കാര്യങ്ങൾ ധരിപ്പിക്കുന്നില്ലെന്നും ഇ ശ്രീധരൻ പറഞ്ഞു. ഇതേ നിലപാട് തുടരുക ആണെങ്കിൽ മുഖ്യമന്ത്രി ഒറ്റപ്പെടുമെന്നും ശ്രീധരൻ വ്യക്തമാക്കി.
"തലശ്ശേരി മൈസൂർ പാതയ്ക്ക് അനുകൂലമായി നിൽക്കാത്തതിനാൽ അന്ന് മുതൽ തന്നെ പിണറായി വിജയന് തന്നോട് വിരോധം ഉണ്ട്.പാലാരിവട്ടം പാലം നിർമാണത്തിന് വേണ്ടി മാത്രമാണ് തന്നെ സമീപിച്ചത്. അതും വേറെ നിവൃത്തി ഇല്ലാത്തത് കൊണ്ട്.മുഖ്യമന്ത്രി ആവശ്യപ്പെട്ടാൽ ഒരു മുഖാമുഖ ചർച്ചയ്ക്ക് തയ്യാറുമാണ് "
കെ റെയിൽ നിലവിലെ രീതിയിൽ പ്രായോഗികം അല്ലെന്ന് ശ്രീധരൻ വിശദമാക്കുന്നു."പദ്ധതിയുടെ ആകെ ദൂരം 530 കിലോമീറ്റർ, അതിൽ 393 കിലോമീറ്റർ നിലത്ത് കൂടെ തന്നെ ആണ്... അത് കൊണ്ട് തന്നെ മതിൽ കെട്ടേണ്ടി വരും... 8 അടി ഉയരത്തിൽ.ഈ നിർമാണം അത് വഴിയുള്ള ജലമൊഴുക്ക് തടസ്സപ്പെടുത്തും. നിലത്ത് കൂടി ഇത്തരത്തിൽ ഒരു അതിവേഗ പാത പാടില്ല. ഒന്നുകിൽ അത് ഉയരത്തിൽ, തൂണുകളിൽ നിർമിക്കുന്ന പാത ആകണം. ദേശീയ പാത വികസനം പോലെ നടപ്പാക്കാൻ പറ്റുന്നത് അല്ല അതിവേഗ റെയിൽ പാത"
പദ്ധതിയുടെ ഡി.പി.ആർ പുറത്തു വിടാത്തത് ദുരൂഹതയാണ്. ചെലവ് കുറച്ചു കാണിക്കാനാണ് ശ്രമമെന്നും പദ്ധതി ചെലവിൽ ദുരൂഹതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. പദ്ധതിക്ക് പിന്നിൽ മുഖ്യമന്ത്രിക്ക് ഹിഡൻ അജണ്ടയുണ്ട്' പദ്ധതിയിലെ സാങ്കേതിക പ്രശ്നങ്ങൾ പ്രധാനമന്ത്രിയെ അറിയിച്ചിട്ടുണ്ടെന്നും, കെ. റയിലിന് കേന്ദ്രം - അനുമതി നൽകുമെന്ന് കരുതുന്നില്ലെന്നും ഇ ശ്രീധരൻ പറഞ്ഞു.
Also Read-
'ആരൊക്കെ എതിർത്താലും എത്രയൊക്കെ കല്ലുകൾ പിഴുതെറിഞ്ഞാലും സിൽവർ ലൈൻ നടപ്പാക്കും': മുഖ്യമന്ത്രി പിണറായി" നിലവിലെ ഈ പദ്ധതിക്ക് കേന്ദ്രം ഒരു തരത്തിലും അനുമതി നൽകില്ല. കേന്ദ്രാനുമതി ഇല്ലാതെ ഇത്രയും വലിയ ഒരു പദ്ധതി അതും റെയിൽവേ പദ്ധതി നടപ്പാക്കുക പ്രായോഗികം അല്ല. വിദേശ ഫണ്ട് ലഭിക്കാതെ പദ്ധതി നടപ്പാകില്ല. പക്ഷേ ഇത്രയും എതിർപ്പ് ഉയരുന്ന ഒരു പദ്ധതിക്ക് വിദേശ ഫണ്ട് ലഭിക്കുമോ എന്ന് പറയാനാകില്ല. " പദ്ധതിയിലെ സാങ്കേതിക പ്രശ്നങ്ങൾ കേന്ദ്ര റെയിൽവേ ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നു എന്നും ഇ ശ്രീധരൻ വ്യക്തമാക്കി.
സിപിഎമ്മിനുള്ളിൽ തന്നെ പലർക്കും കെ റെയിലിനോട് എതിർപ്പുണ്ട്. പക്ഷെ,അത് പുറത്തു വരുന്നില്ലെന്നും ഇ ശ്രീധരൻ പറഞ്ഞു. തൻ്റെ എതിർപ്പിന് പിന്നിൽ രാഷ്ട്രീയമില്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം നാടിനാവശ്യമുള്ള പദ്ധതിക്ക് രാഷ്ട്രീയം നോക്കില്ലെന്നും പദ്ധതിയുടെ ദൂഷ്യ വശങ്ങൾ ജനങ്ങളിൽ എത്തിക്കാൻ യുഡിഎഫുമായി സഹകരിക്കാൻ തയ്യാറാണെന്നും കൂട്ടിച്ചേർത്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.