News18 MalayalamNews18 Malayalam
|
news18-malayalam
Updated: July 7, 2020, 2:31 PM IST
News18 Malayalam
കോഴിക്കോട്: സ്വർണക്കടത്ത് കേസിലെ മുഖ്യസൂത്രധാര സ്വപ്ന സുരേഷ് ലോക കേരള സഭയുടെ നടത്തിപ്പിലും പ്രധാന പങ്കുവഹിച്ചിട്ടുണ്ടെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ. സ്പീക്കർ പി ശ്രീരാമകൃഷ്ണമായുള്ള ബന്ധത്തിലൂടെയാണ് ലോകകേരള സഭയുടെ നിയന്ത്രണം സ്വപ്നയിലെത്തുന്നതെന്നും സുരേന്ദ്രൻ വാർത്താസമ്മേളനത്തിൽ ചൂണ്ടിക്കാട്ടി. തിരുവനന്തപുരത്ത് സ്വപ്നയുടെ വ്യവസായ സ്ഥാപനത്തിന്റെ ഉദ്ഘാടനം നിർവഹിച്ചത് ശ്രീരാമകൃഷ്ണനായിരുന്നു. പ്രവാസി വ്യവസായികളെ ക്ഷണിക്കുന്നതിലും വ്യവസായികളും സിപിഎമ്മും സർക്കാറും തമ്മിലുള്ള ബന്ധം ശക്തമാക്കാനും സ്വപ്ന ശ്രമിച്ചു. സർക്കാരിലെ പ്രമുഖരുമായും ചില എംഎൽഎമാരുമായും ഇവർക്ക് ബന്ധമുണ്ടെന്നും സുരേന്ദ്രൻ ആരോപിച്ചു.
Related News-
‘മുഖ്യമന്ത്രിക്ക് സ്വപ്നയെ അറിയില്ലെന്ന് പറഞ്ഞത് കള്ളം; 2017 മുതല്‍ അറിയാം' : കെ സുരേന്ദ്രൻസ്വപ്ന സുരേഷിനെ മുഖ്യമന്ത്രിക്ക് അറിയില്ല എന്ന് പറയുന്നത് പച്ചക്കള്ളമാണെന്നും സുരേന്ദ്രൻ പറഞ്ഞു. 2017 മുതൽ മുഖ്യമന്ത്രിക്ക് സ്വപ്നയെ അറിയാം. 2017 സെപ്തംബർ 27 ന് ഷാർജ ഷേഖിനെ കേരളം ആദരിച്ചപ്പോൾ അതിന്റെ ചുമതല സ്വപ്ന സുരേഷിനായിരുന്നു. ശിവശങ്കറിനെ മാറ്റിയതോടെ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിക്ക് സ്വർണക്കടത്ത് ഇടപാടിലുള്ള പങ്ക് വ്യക്തമായെന്നും ബിജെപി അധ്യക്ഷന്‍ ചൂണ്ടിക്കാട്ടി.
Related News-
ഉന്നത സിപിഎം നേതാക്കൾക്ക് സ്വപ്ന സുരേഷുമായി ബന്ധമുണ്ടെന്ന് കെ. സുരേന്ദ്രൻ
മുഖ്യമന്ത്രിയുടെ ഓഫീസുമായി സ്വർണ്ണക്കടത്തിന് ബന്ധം ഉണ്ടെന്ന് വ്യക്തമായതിനാലാണ് ബി.ജെ.പി ആരോപണമുന്നയിച്ചത്. മുഖ്യമന്ത്രിയുടെ മകളുടെ ബിസിനസ് ബന്ധങ്ങൾ പുറത്തറിയുമെന്ന ഭയത്തിലാണോ ഐ.ടി സെക്രട്ടറി സ്ഥാനത്ത് നിന്ന് ശിവശങ്കറിനെ മാറ്റാതിരുന്നതെന്ന് വ്യക്തമാക്കണം. ഐ.ടി സെക്രട്ടറി സ്ഥാനത്ത് നിന്ന് ശിവശങ്കറിനെ മാറ്റാത്തതിന് പിന്നിൽ മുഖ്യമന്ത്രിയുടെ വ്യക്തി താൽപര്യമാണെന്നും കെ. സുരേന്ദ്രൻ ആരോപിച്ചു.
TRENDING: M Shivshankar| സ്വർണക്കടത്ത് വിവാദം: മുഖ്യമന്ത്രിയുടെ സെക്രട്ടറി സ്ഥാനത്തുനിന്ന് എം ശിവശങ്കറിനെ നീക്കി [NEWS]Swapna Suresh| സ്വപ്ന സുരേഷ് ആരാണ്? പ്രമുഖ കോൺഗ്രസ് നേതാക്കളുമായി എന്താണ് ബന്ധം? [NEWS]Kerala Gold Smuggling| ആറുതവണയായി കടത്തിയത് 100 കോടിയുടെ സ്വർണം; ഒരു കടത്തിന് 25 ലക്ഷം രൂപ പ്രതിഫലം [NEWS]
സ്വർണ്ണക്കടത്തിന് മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധമില്ലെങ്കിൽ പിന്നെ എന്തിന് സെക്രട്ടറി സ്ഥാനത്തു നിന്ന് ശിവശങ്കറിനെ മാറ്റിയെന്നും അദ്ദേഹം ചോദിച്ചു. സോളാർ കേസിന്റെ തനിയാവർത്തനമാണിത്. അന്ന് സരിതയാണെങ്കിൽ ഇന്ന് സ്വപ്ന മുഖ്യമന്ത്രിയുടെ ചെവിയിൽ സ്വകാര്യം പറയുന്ന ദൃശ്യം പുറത്തുവരുകയാണ്. വ്യക്തമായ ധാരണയില്ലാതെ ഇതുവരെ മുഖ്യമന്ത്രിക്കെതിരെ ആരോപണമുന്നയിച്ചിട്ടില്ല. സാധാരണ നികുതി വെട്ടിപ്പ് കേസായി ഇത് മാറില്ലെന്നും കെ സുരേന്ദ്രൻ കൂട്ടിച്ചേര്‍ത്തു.
Published by:
Rajesh V
First published:
July 7, 2020, 2:31 PM IST