തിരുവനന്തപുരം: കാസർകോട്-തിരുവനന്തപുരം യാത്ര നാലുമണിക്കൂറായി ചുരുക്കുന്നതിനുള്ള അതിവേഗ റെയിൽപ്പാതയുടെ നിർമാണം ഈ വർഷം ആരംഭിക്കുമെന്ന് ബജറ്റ് പ്രഖ്യാപത്തിൽ ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക് പറഞ്ഞു. തെക്കു-വടക്ക് സമാന്തര റെയിപ്പാത സ്ഥാപിക്കുമെന്നാണ് ബജറ്റ് പ്രഖ്യാപനം. 515 കിലോമീറ്റര്‍ ദൈർഘ്യമുള്ള പാതയ്ക്ക് 55,000 കോടിയാണ് ചെലവ് വരികയെന്നും അദ്ദേഹം പറഞ്ഞു.
KERALA BUDGET 2019: KSRTC പടിപടിയായി ഇലക്ട്രിക്കാവും; ആദ്യം തിരുവനന്തപുരത്ത്
ഗ്രീൻഫീൽഡ് പാതയ്ക്കുള്ള നിർദേശത്തിന് അംഗീകാരം ലഭിച്ചിട്ടുണ്ട്. നിലവിലുള്ള പാതയേക്കാൾ 65 കിലോമീറ്റർ കുറവായിരിക്കും. ഏഴുവർഷം കൊണ്ട് നിർമാണം പൂർത്തിയാക്കുമെന്നും മന്ത്രി തോമസ് ഐസക് പറഞ്ഞു.
കേന്ദ്ര സംസ്ഥാന പങ്കാളിത്തത്തോടെ കെ.ആര്‍.ഡി.സി നിര്‍മിക്കുന്ന പാത പൂര്‍ത്തിയായാല്‍ നാല് മണിക്കൂര്‍ കൊണ്ട് തിരുവനന്തപുരം-കാസര്‍കോട് യാത്ര സാധ്യമാകുമെന്ന് തോമസ് ഐസക്ക് വ്യക്തമാക്കി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Kerala budget, Kerala Budget 2019, Kerala budget today, Kerala Finance Minister, Kerala high speed railway line, Kerala State Budget, Pinarayi vijayan, Thomas issac, അതിവേഗ റെയിൽപ്പാത, കേരള ബജറ്റ്, കേരള ബജറ്റ് 2019