കൊച്ചി: കെഎസ്ആര്‍ടിസി പര്‍ച്ചേസ് ഇടപാടില്‍ ഗതാഗത മന്ത്രി ഇടപെട്ടതിനെതിരെ ഹൈക്കോടതി. ടിക്കറ്റിങ് യന്ത്രം വാങ്ങുന്ന കരാറില്‍ മന്ത്രി ഇടപെട്ടത് എന്തിനെന്ന് ഹൈക്കോടതി ചോദിച്ചു. ടിക്കറ്റ് യന്ത്രം വാങ്ങുന്നതുമായി ബന്ധപ്പെട്ട കരാറില്‍ ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ടാണ് കമ്പനി കോടതിയെ സമീപിച്ചത്. ഈ കമ്പനിയെ പ്രത്യേകം പരിഗണിക്കാന്‍ എംഡിക്ക് മന്ത്രി നല്കിയ കത്ത് കോടതിയില്‍ ഹാജരാക്കിയപ്പോഴായിരുന്നു വിമര്‍ശനം.
കരാറില്‍ മന്ത്രിക്ക് പ്രത്യേക താല്പര്യമെന്താണെന്നും ഹൈക്കോടതി ചോദിച്ചു. ഇക്കാര്യത്തില്‍ പത്ത് ദിവസത്തിനകം സത്യവാങ്മൂലം സമര്‍പ്പിക്കാനും കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
Dont Miss: KSRTC എംഡി സ്ഥാനത്ത് നിന്ന് തച്ചങ്കരിയെ മാറ്റി
അതേസമയം കെഎസ്ആര്‍ടിസി എംഡി സ്ഥാനത്ത് നിന്ന് ടോമിന് തച്ചങ്കരിയെ മാറ്റി ഇന്നു ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് തീരുമാനം. എംപി ദിനേശാണ് പുതിയ എംഡി. നിലവില്‍ എറണാകുളം സിറ്റി പൊലീസ് കമ്മീഷണറാണ് എംപി ദിനേശ്.
ഈ മാസം സ്വന്തം വരുമാനത്തില്‍ നിന്ന് കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ശബളം നല്‍കിയിരുന്നു. 25 വര്‍ഷങ്ങള്‍ക്ക് ശേഷമായിരുന്നു കെഎസ്ആര്‍ടിസി സ്വന്തം വരുമാനത്തില്‍ നിന്ന് ശബളം നല്‍കിയത്. ഇതിനു പിന്നാലെയാണ് എംഡിയെ മാറ്റിക്കൊണ്ടുള്ള മന്ത്രിസഭാ യോഗ തീരുമാനം പുറത്തുവരുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Ksrtc, Ksrtc md, Tomin thachankary, കെഎസ്ആർടിസി, കെഎസ്ആർടിസി ടിക്കറ്റ് ബുക്കിങ്