തിരുവനന്തപുരം: മകൻ ബിനോയി കോടിയേരിക്കെതിരെ ബലാത്സംഗ ആരോപണം ഉയർന്ന സാഹചര്യത്തിൽ പദവിയിൽ നിന്ന് മാറി നിൽക്കാമെന്ന് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. മുഖ്യമന്ത്രി പിണറായി വിജയനുമായി കോടിയേരി ഇന്ന് നിർണായക കൂടിക്കാഴ്ച നടത്തിയിരുന്നു.
അതേസമയം, വിവാഹ വാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ ബിനോയ് കോടിയേരിക്കായി അന്വേഷണം ഊർജിതമാണ്. നാല് ദിവസമായിട്ടും ബിനോയിയെ കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിൽ മുംബൈ ഓഷിവാര പൊലീസ് ഇന്ന് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയേക്കുമെന്നാണ് സൂചന.
ബിനോയ് കോടിയേരിയെ കണ്ടെത്താനായില്ല; പൊലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കിയേക്കും
ചോദ്യം ചെയ്യാനായി കേരളത്തിൽ എത്തിയിട്ടും കണ്ടെത്താൻ കഴിയാതെ വന്നതോടെയാണ് മുംബൈ പൊലീസിന്‍റെ നീക്കം. പെൺകുട്ടിയുടെ പരാതി ലഭിച്ചതിനു പിന്നാലെ കേരളത്തിലെത്തിയ ഓഷിവാര പൊലീസ് കണ്ണൂര്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയിരുന്നു. പെൺകുട്ടിയുടെ പരാതിയിൽ പറയുന്ന തിരുവനന്തപുരത്തെ ഫ്ലാറ്റിലും അന്വേഷണം നടത്തും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Allegation against binoy kodiyeri, Binoy kodiyeri, Cpm, Sexual assault case, കോടിയേരി ബാലകൃഷ്ണൻ, ബിനോയ് കോടിയേരി, ലൈംഗികാരോപണം, സിപിഎം