• HOME
  • »
  • NEWS
  • »
  • kerala
  • »
  • 'കുടുംബാംഗങ്ങളെ വലിച്ചിഴയ്ക്കുന്നത് ശരിയല്ല'; ചെന്നിത്തലയുടെ മകനെതിരായ ആരോപണത്തില്‍ ജലീലിനെ തിരുത്തി കോടിയേരി

'കുടുംബാംഗങ്ങളെ വലിച്ചിഴയ്ക്കുന്നത് ശരിയല്ല'; ചെന്നിത്തലയുടെ മകനെതിരായ ആരോപണത്തില്‍ ജലീലിനെ തിരുത്തി കോടിയേരി

"പ്രതിപക്ഷ നേതാവിനെതിരെ വ്യക്തിപരമായ ആരോപണം ഉന്നയിച്ചാൽ അത് യഥാര്‍ത്ഥ വിഷയത്തില്‍ നിന്നുള്ള വ്യതിചലനമായി മാറും"

  • Share this:
    തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ മകനെതിരായ ആരോപണത്തിൽ മന്ത്രി കെ.ടി ജലീലിനെ തിരുത്തി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. വിവാദങ്ങളിലേക്ക് കുടുംബാംഗങ്ങളെ വലിച്ചിഴയ്ക്കുന്നത് ശരിയല്ല. അതു യു.ഡി.എഫ് ശൈലിയാണ്. ഒരു
    ആരോപണം വരുമ്പോള്‍ മറു ആരോപണം ഉന്നയിക്കുകയല്ല വേണ്ടതെന്നും കോടിയേരി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. മന്ത്രിക്കെതിരെ മാർക്ക് ദാന വിവാദം ഉന്നയിച്ചതിനു പിന്നാലെയാണ് രമേശ് ചെന്നത്തലയുടെ മകന് സിവിൽ സർവീസ് ലഭിച്ചതിനെതിരെ കെ.ടി ജലീലിന്റെ ആരോപണമുന്നയിച്ചത്.

    പ്രതിപക്ഷ നേതാവിനെതിരെ വ്യക്തിപരമായ ആരോപണം ഉന്നയിക്കുന്നില്ലെന്നും അങ്ങനെ ചെയ്താല്‍ അത് യഥാര്‍ത്ഥ വിഷയത്തില്‍ നിന്നുള്ള വ്യതിചലനമായി മാറുമെന്നും കോടിയേരി പറഞ്ഞു.

    സര്‍വകലാശാലകളില്‍ അദാലത്ത് തുടങ്ങിയത് യുഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ്. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയായിരുന്നു അന്ന് അതിന്റെ ഉദ്ഘാടകൻ. മോഡറേഷനെയാണ് മാര്‍ക്ക് ദാനമായി ചിത്രീകരിക്കുന്നത്. ഇതിനുള്ള അധികാരം വൈസ് ചാന്‍സലര്‍ക്കുണ്ട്. അദാലത്തിലല്ല മോഡറേഷന്‍ നല്‍കാന്‍ തീരുമാനിച്ചതെന്നും കോടിയേരി പറഞ്ഞു.

    Also Read 'എന്റെ മകന്റെ ഇന്റർവ്യൂവിന് ഞാനല്ലാതെ മറ്റാര് കൂടെ പോകും; ജലീലിന് കള്ളനെ കൈയ്യോടെ പിടിച്ചതിലുള്ള പരിഭ്രമം': ചെന്നിത്തല

    വാർത്താസമ്മേളനത്തിൽ എൻ.എസ്.എസ് നിലപാടിനെതിരെയും കോടിയേരി രൂക്ഷ വിമർശനമുന്നയിച്ചു. രാഷ്ട്രീയത്തിൽ ഇറങ്ങാൻ ആഗ്രഹിക്കുന്നെങ്കിൽ പാർട്ടി രൂപീകരിക്കണം. മനത്ത് പത്മനാഭന്‍ ജീവിച്ചിരിക്കുമ്പോള്‍ എന്‍.എസ്.എസ് രാഷ്ട്രീയപാര്‍ട്ടിയുണ്ടാക്കിയിട്ടില്ല, എന്നാല്‍ പിന്നീട് എൻ.ഡി.പി ഉണ്ടാക്കി.  സുകുമാരന്‍ നായര്‍ നേരത്തെ എന്‍.ഡി.പി ജനറല്‍ സെക്രട്ടറിയായിരുന്നു. യുഡിഎഫ് ഏകോപന സമിതിയിലും അദ്ദേഹമുണ്ടായിരുന്നെന്ന് കോടിയേരി ചൂണ്ടിക്കാട്ടി.

    Also Read മാർക്ക് ദാന വിവാദം: മന്ത്രി കെ ടി ജലീലിന്റെ വെല്ലുവിളി ഏറ്റെടുത്ത് രമേശ് ചെന്നിത്തല

    First published: