പാമ്പുകളെ കൂടാതെ ഉടുമ്പുകളെയും ഇവിടെ വിദ്യാര്‍ഥികള്‍ കണ്ടിട്ടുണ്ട്. നേരമിരുട്ടിയാല്‍ വനിതാ ഹോസ്റ്റലിലേക്ക് നടന്നുപോകാന്‍പോലും വിദ്യാര്‍ഥികള്‍ ഭയപ്പെടുന്നു. കാട്ടുപൊന്ത വെട്ടിവെളിപ്പിച്ചിട്ട് മാസങ്ങളായി. ഹോസ്റ്റലിന് മുന്നിലെ കൂറ്റന്‍ മരത്തില്‍ നിന്നാണ് പാമ്പുകള്‍ താഴോട്ടിറങ്ങുന്നത്.
കാലപ്പഴക്കമുള്ള ഹോസ്റ്റല്‍ കെട്ടിടത്തിനു ചുറ്റും നിരവധി പാമ്പ് മടകളുണ്ട്. മോര്‍ച്ചറിയില്‍ നിന്നുള്ള മാലിന്യങ്ങളും ഹോസ്റ്റല്‍ പരിസരത്താണ് തള്ളുന്നത്. ഹോസ്റ്റലില്‍ നിന്നുള്ള പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഉള്‍പ്പെടെ പരിസരത്തിട്ട് തന്നെ കത്തിക്കുന്നു.
വനിതാ ഹോസ്റ്റലിന് സമീപത്താണ് മെഡിക്കല്‍ കോളജിലെ സ്റ്റാഫ് നഴ്സുമാരുടെ ഹോസ്റ്റല്‍. ഇവിടെയും ഹോസ്റ്റലിനകത്ത് പാമ്പുകള്‍ കയറുന്നത് പതിവാണെന്ന് നഴ്സുമാര്‍ പറയുന്നു. യഥാസയമയം അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയാലും നടപടിയുണ്ടാകാറില്ലെന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് സംരക്ഷണ സമിതി പ്രവര്‍ത്തകരും ചൂണ്ടിക്കാട്ടുന്നു.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.