മലപ്പുറം:ഐസ്‌ക്രീം പാര്‍ലര്‍ കേസില്‍ കുഞ്ഞാലിക്കുട്ടിയെ രക്ഷിച്ച അതേ കൈ ഉപയോഗിച്ച് ലീഗിന്റെ എതിരാളികള്‍ക്ക് ''രാഷ്ട്രീയ വധശിക്ഷ'' നടപ്പിലാക്കി സസുഖം വാഴാമെന്ന് സ്വപ്നത്തില്‍ പോലും ആരും കരുതേണ്ടെന്ന് കെ ടി ജലീല്‍.ചതിയന്‍മാര്‍ കുറുക്കുവഴികള്‍ തേടുക സ്വാഭാവികം. അവിടെ പകച്ച് നില്‍ക്കുകയല്ല, കുതിച്ച് മുന്നേറലാണ് പോരാളികളുടെ ധര്‍മ്മമെന്നും അദ്ദേഹം പറഞ്ഞു.
ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്ണരൂപംഐസ്ക്രീം പാര്‍ലര്‍ കേസില്‍ കുഞ്ഞാലിക്കുട്ടിയെ രക്ഷിച്ച അതേ കൈ ഉപയോഗിച്ച് ലീഗിന്റെ എതിരാളികള്‍ക്ക് ''രാഷ്ട്രീയ വധശിക്ഷ'' നടപ്പിലാക്കി സസുഖം വാഴാമെന്ന് സ്വപ്നത്തില്‍ പോലും ആരും കരുതേണ്ട. ലീഗിലെ കള്ളപ്പണ അഴിമതി മാഫിയാ സംഘത്തിന്റെ അധോലോക രാഷ്ട്രീയത്തിനെതിരെ ഞങ്ങള്‍ നിര്‍ഭയം നിരന്തരം ശബ്ദിച്ചു കൊണ്ടേയിരിക്കും. നേരിട്ടുള്ള ഏറ്റുമുട്ടലില്‍ തോല്‍പ്പിക്കാന്‍ കഴിയാതെ വരുമ്പോള്‍ ചതിയന്‍മാര്‍ കുറുക്കുവഴികള്‍ തേടുക സ്വാഭാവികം. അവിടെ പകച്ച് നില്‍ക്കുകയല്ല, കുതിച്ച് മുന്നേറലാണ് പോരാളികളുടെ ധര്‍മ്മം.
'
ഏത് അന്വേഷണവും നടത്തിക്കോ, ഐ വിൽ ഫേസ് ഇറ്റ്'; ആരോപണങ്ങളിൽ പ്രതികരിച്ച് കെ സുധാകരൻതനിക്കെതിരെയുള്ള എല്ലാ ആരോപണങ്ങളും അടിസ്ഥാന രഹിതമാണെന്നും അതേക്കുറിച്ച് ഏത് ഏജൻസി അന്വേഷിക്കുന്നതും സ്വാഗതാർഹമാണെന്നും കെ പി സി സി പ്രസിഡന്‍റ് കെ സുധാകരൻ. 'വിജിലൻസ് അന്വേഷണം വെച്ചോട്ടെ, ജുഡീഷ്യൽ അന്വേഷണം വെച്ചോട്ടെ, സി ബി സി ഐ ഡിയോ അതിനപ്പുറമുള്ള ഏതെങ്കിലും ഏജൻസികളോ അന്വേഷിച്ചോട്ടെ, ഐ വിൽ ഫേസ് ഇറ്റ്. അത് എന്‍റെ കൂടി ആവശ്യമാണ്. എന്‍റെ പൊതുജീവിതത്തിനുമുന്നിൽ പുകമറ ഉണ്ടാക്കി എന്നെ അതിനകത്ത് ഇട്ട് മൂടാതിരിക്കാൻ ഏക മാർഗം അന്വേഷിച്ച് സത്യാവസ്ഥ പുറത്തുവരിക എന്നതാണ്. അതിനെ ഞാൻ വെൽക്കം ചെയ്യുന്നു'- കെ സുധാകരൻ പറഞ്ഞു.
'ഈ മുഖ്യമന്ത്രി എത്ര പൊതുയോഗത്തിൽ എന്നെ ജീവിക്കാൻ അനുവദിക്കില്ലെന്ന് പരസ്യമായി പ്രഖ്യാപിച്ചിട്ടുണ്ട്. എത്ര കാലം ഞാൻ അംഗരക്ഷകരുടെ സംരക്ഷണയിൽ ജീവിച്ചിട്ടുണ്ട്. ജീവിതത്തിൽ നിന്ന് തുടച്ചു നീക്കാൻ ശ്രമിച്ച ഒരു രാഷ്ട്രീയ പാർട്ടി അത് നടക്കില്ലെന്ന് കണ്ടപ്പോൾ കേസുകളിൽപെടുത്തി എന്‍റെ രാഷ്ട്രീയ പ്രവർത്തനത്തിന് തടസ്സമുണ്ടാക്കാൻ ശ്രമിക്കുന്നു. പക്ഷേ ഇതൊന്നും എന്നെ ഏശുന്ന വിഷയമല്ല. മനസ്സാ വാചാ കർമണാ ഞാൻ സംശുദ്ധ രാഷ്ട്രീയ പ്രവർത്തനം നടത്തുന്ന വ്യക്തിയാണ്. എന്‍റെ ജീവിതത്തിൽ ഒരു കറുത്ത കുത്ത് ആർക്കും കണ്ടുപിടിക്കാനാവില്ല. ഏത് ആരോപണത്തെക്കുറിച്ചും ഏത് സി ബി സി ഐ ഡിയും അന്വേഷിച്ചോട്ടെ. അന്വേഷിച്ച് വസ്തുനിഷ്ടമായ കാര്യം സമൂഹത്തിന് മുന്നിൽ കൊണ്ടുവരട്ടെ. അത് എനിക്കും കിട്ടുന്ന അവസരമാണ്' -സുധാകരൻ കണ്ണൂരിൽ മാധ്യമങ്ങളോട് പറഞ്ഞു.
എല്ലാ അന്വേഷണത്തിന് പുറകിലും മുഖ്യമന്ത്രിയാണ്. മുഖ്യമന്ത്രി അറിയാതെ ഇത്തരം കേസൊന്നും അന്വേഷിക്കില്ലെന്ന് സാമാന്യബോധമുള്ളവർക്ക് അറിയാം. ഇതിന് മുകളിൽ ഉള്ള ഏജൻസിയെ വെച്ച് അന്വേഷിക്കുന്നുണ്ടെങ്കിൽ അതുമായും സഹകരിക്കും -സുധാകരൻ പറഞ്ഞു.
Also Read-
'വനം മന്ത്രിയായിരിക്കെ ചന്ദനതൈലം കടത്തി; ചെന്നൈയിലെ ചിട്ടിക്കമ്പനിയില്‍ ബിനാമി നിക്ഷേപം'; കെ സുധാകരനെതിരെ മുന്‍ ഡ്രൈവര്കോടികളുടെ അഴിമതി നടത്തിയെന്ന മുൻഡ്രൈവർ പ്രശാന്ത് ബാബുവിന്‍റെ ആരോപണങ്ങളെ സുധാകരൻ തള്ളിക്കളഞ്ഞു. വനംമന്ത്രിയായിരിക്കെ തന്നെ സുധാകരൻ നിരവധി അഴിമതികൾ നടത്തിയെന്നും കെ. കരുണാകരനെ വിറ്റ് കാശാക്കിയ ആളാണ് സുധാകരനെന്നും പ്രശാന്ത് ബാബു ആരോപിച്ചിരുന്നു.
കണ്ണൂര്‍ ഡി സി സി ഓഫിസ് നിര്‍മാണം, കെ. കരുണാകരന്‍ ട്രസ്റ്റ് എന്നിവയുമായി ബന്ധപ്പെട്ട് കെ സുധാകരന്‍ സാമ്പത്തിക തിരിമറി നടത്തിയെന്ന് പ്രശാന്ത് ബാബു പരാതി ഉന്നയിച്ചിരുന്നു. സംഭവത്തിൽ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് വിജിലൻസ് ശുപാർശ സമർപ്പിച്ചിട്ടുണ്ട്. പ്രാഥമിക അന്വേഷണത്തിൽ തെളിവ് ശേഖരണത്തിന് തടസങ്ങൾ ഉള്ളതിനാൽ വിശദമായ അന്വേഷണം വേണമെന്ന ശുപാർശയാണ് വിജിലൻസ് സമർപ്പിച്ച റിപ്പോർട്ടിലുള്ളത്.
കെ സുധാകരൻ എം പി ആയതിനാൽ കേസെടുത്ത് അന്വേഷണത്തിന് നിയമതടസം ഉണ്ടോ എന്നറിയാൻ വിജിലൻസ് നിയമോപദേശവും തേടിയിട്ടുണ്ട്. വിജിലൻസ് ഡയറക്ടറുടെ നിർദേശപ്രകാരം കോഴിക്കോട് വിജിലൻസ് എസ് പിയുടെ മേൽനോട്ടത്തിലാണ് നേരത്തെ പ്രാഥമിക അന്വേഷണം നടന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.