• HOME
  • »
  • NEWS
  • »
  • kerala
  • »
  • KV Thomas | കെ വി തോമസിനെ കോൺഗ്രസിൽനിന്ന് പുറത്താക്കി; നടപടി എഐസിസി അനുമതിയോടെയെന്ന് കെ സുധാകരൻ

KV Thomas | കെ വി തോമസിനെ കോൺഗ്രസിൽനിന്ന് പുറത്താക്കി; നടപടി എഐസിസി അനുമതിയോടെയെന്ന് കെ സുധാകരൻ

ഇന്ന് തൃക്കാക്കരയിൽ എൽഡിഎഫ് കൺവെൻഷനിൽ കെ വി തോമസ് പങ്കെടുത്തിരുന്നു. ഇതിനു പിന്നാലെയാണ് നടപടി.

കെ വി തോമസ്

കെ വി തോമസ്

  • Share this:
    തിരുവനന്തപുരം: കെ വി തോമസിനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയെന്ന് കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ അറിയിച്ചു. എഐസിസി അനുമതിയോടെയാണ് നടപടിയെന്നും അദ്ദേഹം വ്യക്തമാക്കി. പാർട്ടി വിരുദ്ധ പ്രകടനം നടത്തിയതിനാണ് തോമസിനെ കോൺഗ്രസിൽനിന്ന് പുറത്താക്കിയത്. ഇന്ന് തൃക്കാക്കരയിൽ എൽഡിഎഫ് കൺവെൻഷനിൽ കെ വി തോമസ് പങ്കെടുത്തിരുന്നു. ഇതിനു പിന്നാലെയാണ് നടപടി. നേരത്തെ തന്നെ ഇദ്ദേഹത്തെ പാർട്ടിയിൽ നിന്ന് പുറത്താക്കണമെന്ന ആവശ്യം കെപിസിസി മുന്നോട്ടുവച്ചിരുന്നു. എന്നാൽ, അന്ന് നടപടിയെടുക്കാൻ എഐസിസി തയ്യാറായിരുന്നില്ല.

    ഇന്ന് നടന്ന എൽഡിഎഫ് കൺവെൻഷനിൽ കെ-റെയിൽ പദ്ധതിയെ അനുകൂലിച്ച് കെ വി തോമസ് രംഗത്തെത്തിയിരുന്നു. ഇടതുപക്ഷത്തിനൊപ്പമാണെന്ന രാഷ്ട്രീയ നിലപാട് പരസ്യമായി പ്രഖ്യാപിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് കെ വി തോമസ്. പിണറായി വിജയനൊപ്പമെന്ന് പറയുന്നതിൽ തനിക്ക് യാതൊരു മടിയുമില്ലെന്ന് കെ വി തോമസ് തൃക്കാക്കരയിലെ ഇടതുമുന്നണി മണ്ഡലം കൺവെഷനിൽ അദ്ദേഹം വ്യക്തമാക്കി. താൻ ഈ സമ്മേളനത്തിൽ വരുന്നത് കോൺഗ്രസുകാരനായാണെന്നും കെ വി തോമസ് പറഞ്ഞു.

    ഈ വേദിയിലേക്ക് കടന്ന് വന്നത് ശ്വാസം മുട്ടിയാണ്. വഴി നീളെ ട്രാഫിക്ക് ആണ്. കേരളത്തിന്‍റെ വികസനത്തിന് അതിവേഗ യാത്ര സംവിധാനം വേണമെന്നും കെ വി തോമസ് പറഞ്ഞു. പിണറായി വിജയൻ കരുത്തുള്ള ജനനായകൻ. പി.ടി. തോമസ് സ്നേഹിച്ചവർ അദ്ദേഹം പറഞ്ഞ കാര്യങ്ങൾ മറന്നു. അച്ഛൻ മരിച്ചാൽ മകൻ, ഭർത്താവ് മരിച്ചാൽ ഭാര്യ എന്നതായിരുന്നില്ല പി.ടി.യുടെ നിലപാട്. പട്ടി മൂത്രം ഒഴിക്കുന്നതിന് മുൻപ് കല്ലുകളെ മേൽപ്പാലമാക്കിയത് പിണറായി വിജയൻ ആണെന്നും കെ വി തോമസ് പറഞ്ഞു.

    ഈ തിരഞ്ഞെടുപ്പ് വികസനത്തിന്‍റെ പച്ചക്കൊടി വീശുന്ന തിരഞ്ഞെടുപ്പാണെന്ന് കെ വി തോമസ് പറഞ്ഞു. 'ഉമയോടും, പി.ടിയോടും എനിക്ക് പിണക്കമില്ല, 35 വയസ്സിൽ താക്കോലുമായി പോയവർ ഇപ്പോഴാണ് തിരിച്ച് വന്നത്- ആന്‍റണിയെ പരോക്ഷമായി വിമർശിച്ച് കെ വി തോമസ് പറഞ്ഞു.

    'അതെ സഭയുടെ സ്ഥാനാര്‍ത്ഥി തന്നെയാണ്, നിയമസഭയുടെ’; മുഖ്യമന്ത്രിയുടെ മറുപടി

    ജോ ജോസഫ് സഭയുടെ പ്രതിനിധിയാണ്, പക്ഷേ അത് നിയമസഭയുടേതാണെന്നും മുഖ്യമന്ത്രി തൃക്കാക്കരയിൽ എൽഡിഎഫ് കൺവെൻഷനിൽ പറഞ്ഞു. ഉപതെരഞ്ഞെടുപ്പില്‍ കേരളം ആഗ്രഹിച്ച പോലെ തൃക്കാക്കര മണ്ഡലം പ്രതികരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തൃക്കാക്കരയില്‍ എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് കണ്‍വന്‍ഷനില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. 99 സീറ്റ് 100 ആക്കാൻ കിട്ടിയ അവസരമാണ് തൃക്കാക്കര. യുഡിഎഫ് ക്യാംപില്‍ ഇപ്പോൾ തന്നെ വേവലാതി പ്രകടമാണെന്നും അദ്ദേഹം പറഞ്ഞു. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന് ദേശീയ പ്രാധാന്യമുണ്ട്. സാധാരണ ഇതുപോലെ ഒരു ഉപതെരഞ്ഞെടുപ്പിന് ഇത്തരം പ്രാധാന്യം ഉണ്ടാകാറില്ല. രാജ്യത്ത് നിലനില്‍ക്കുന്ന പ്രത്യേക സാഹചര്യമാണ് അതിന് കാരണം. ഭരണഘടനാ മൂല്യങ്ങള്‍ക്ക് വില നല്കാത്ത സാഹചര്യം ഈ രാജ്യത്തുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. സിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി കാനം രാജേന്ദ്രനും സ്ഥാനാര്‍ത്ഥി ജോ ജോസഫും എല്‍ഡിഎഫിലേയും സിപിഎമ്മിലേയും മറ്റു നേതാക്കളും കണ്‍വന്‍ഷന്‍ വേദിയിലുണ്ടായിരുന്നു.

    കെ വി തോമസ് ഇടത് മുന്നണിയുടെ വേദിയിലേക്ക് കടന്നു വരുന്നത് നാടിൻറെ വികസനം ജനങ്ങളിൽ ഉണ്ടാക്കിയ കാഴ്ചപ്പാടുകളാണ് തെളിയിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഗതാഗത കുരുക്ക് കാരണം പരിപാടി സ്ഥലത്തേക്ക് എത്താൻ വൈകിയ കാര്യം കെ വി തോമസ് തന്നോട് പറഞ്ഞതായും മുഖ്യമന്ത്രി വ്യക്തമാക്കി.

    രാജ്യദ്രോഹം നിയമത്തിലെ കോടതിവിധിയിൽ കേന്ദ്രത്തിന്റെ പ്രതികരണം അവരുടെ അസഹിഷ്ണുത വെളിപ്പെടുത്തുന്നതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. എല്ലാ ഭരണഘടനാ സ്ഥാപനങ്ങളും തങ്ങളുടെ ചൊല്പടിക്ക് വരണം എന്ന നിലപാടാണ് കേന്ദ്രത്തിന്റേത്. മതനിരപേക്ഷത തകർക്കാൻ എന്തൊക്കെയാവാം എന്നാണ് കേന്ദ്രസർക്കാർ നോക്കുന്നത്. സംഘർഷമുണ്ടാക്കി മോശമായ രീതിയിൽ അത്യന്തം ഹീനമായ ഭാഷ ഉപയോഗിച്ച് വർഗീയ വിദ്വേഷം സമൂഹത്തിൽ ഉണ്ടാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
    Published by:Anuraj GR
    First published: