തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് ഉന്നയിക്കുന്ന ആരോപണം ബോധപൂർവ്വം കെട്ടിചമച്ചതാണെന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. മാഫിയ ഭീകര പ്രവർത്തനമാണ് നടക്കുന്നത്. പിന്നിൽ പ്രവർത്തിച്ചവരുടെ സംഭാഷണം പുറത്ത് വന്നു. നിഗൂഢ ശക്തികൾ പിന്നിൽ പ്രവർത്തിച്ചു. ഗൂഢാലോചനയെക്കുറിച്ച് സമഗ്രമായി അന്വേഷിക്കണമെന്ന് സർക്കാരിനോട് എൽഡിഎഫ് ആവശ്യപ്പെട്ടതായും ഇ പി ജയരാജൻ പറഞ്ഞു.
ഗൂഢാലോചനയെ കുറിച്ച് അന്വേഷണം വേണമെന്നാണ് എൽ ഡി എഫ് ആവശ്യപ്പെട്ടത്. പി സി ജോർജ് മാത്രമല്ല പിന്നിൽ. രാഷ്ട്രീയത്തെ അപകീർത്തിപ്പെടുത്താൻ നീക്കം നടക്കുന്നു. പി സി ജോർജിനും പങ്കുണ്ട്. മുഖ്യമന്ത്രിയെ കരിവാരി തേക്കാൻ ശ്രമം നടക്കുന്നു. പി. സി. ജോർജിന്റെയും ബി ജെ പിയുടെയും ഗൂഢാലോചനയെന്ന് ഇ. പി. ജയരാജൻ ആരോപിച്ചു.
Also Read-
'എന്റെ ഫ്ലാറ്റിൽനിന്ന് സരിത്തിനെ തട്ടിക്കൊണ്ടുപോയി; ജീവന് ഭീഷണിയുണ്ട്': സ്വപ്ന സുരേഷ്
ആരോപണം ഉന്നയിച്ച ആള് കേസില്‍പ്പെട്ട് ജയിലിലായിരുന്നു കുറേക്കാലം. അതിനുശേഷം പുറത്തുവന്ന് ആര്‍എസ്എസിന്റെ നേതൃത്വത്തിലുള്ള സ്ഥാപനത്തില്‍ ഉന്നത ഉദ്യോഗസ്ഥയായി പ്രവര്‍ത്തിക്കുകയാണ്. അവര്‍ ആര്‍എസ്എസിന്റെ പൂര്‍ണ നിയന്ത്രണത്തിലാണെന്നും ഇ പി ജയരാജൻ ആരോപിച്ചു.
ഇപ്പോള്‍ വെളിപാട് വന്നതുപോലെ, രഹസ്യമൊഴി കോടതിയില്‍ നല്‍കിയശേഷം മാധ്യമങ്ങള്‍ക്ക് മുന്നില്‍ മുഖ്യമന്ത്രിക്കും കുടുംബാംഗങ്ങള്‍ക്കും ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്കുമെതിരെ അതിരൂക്ഷമായ നിലയിലുള്ള, അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുകയാണ്. ഇതിന് പിന്നില്‍ തത്പര കക്ഷികളുണ്ടെന്നും ഇ പി ജയരാജൻ ആരോപിച്ചു.
ഇപ്പോൾ നടന്ന കാര്യങ്ങളെല്ലാം പുറത്തുകൊണ്ടുവരുന്ന തരത്തിലുള്ള അന്വേഷണം ആവശ്യമാണെന്ന് ഇ പി ജയരാജൻ പറഞ്ഞു. അത്തരത്തില്‍ അന്വേഷണം നടത്തി സത്യാവസ്ഥ ജനങ്ങളെ ബോധ്യപ്പെടുത്തണമെന്ന് എല്‍ഡിഎഫ് ആവശ്യപ്പെടുന്നു. ബിരിയാണി ചെമ്പില്‍ സ്വര്‍ണം കടത്തിയെന്ന ആരോപണം ആര് വിശ്വസിക്കുമെന്ന് ഇപി ജയരാജന് ചോദിച്ചു. ഇതൊക്കെ കേൾക്കുന്ന ജനങ്ങളെ വിഡ്ഡികളാക്കുകയാണോ?. മുഖ്യമന്ത്രിക്ക് ഇതിലെന്താ ബന്ധം?. ബോധപൂര്‍വം കഥയുണ്ടാക്കി ഇപ്പോള്‍ അവതരിപ്പിക്കുകയാണെന്നും ഇ പി ജയരാജൻ പറഞ്ഞു. മുഖ്യമന്ത്രി രാജിവെക്കേണ്ടതില്ല. ഇത്തരം വൃത്തികെട്ട നിലവാരമില്ലാത്ത പ്രചാരണങ്ങള്‍ക്കും മുഖ്യമന്ത്രിയെപ്പോലുള്ള ഉന്നത സ്ഥാനത്തിരിക്കുന്നയാള് മറുപടി പറയേണ്ടതില്ലെന്നും എൽഡിഎഫ് കൺവീനർ പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.