• HOME
  • »
  • NEWS
  • »
  • kerala
  • »
  • കൊല്ലം മൺട്രോതുരുത്തിൽ മത്സ്യബന്ധനത്തിനിടെ കാണാതായവരിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി

കൊല്ലം മൺട്രോതുരുത്തിൽ മത്സ്യബന്ധനത്തിനിടെ കാണാതായവരിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി

വെള്ളിമൺ കൈതക്കോടി സ്വദേശി ബാബുവിന്‍റെ മൃതദേഹമാണ് കണ്ടെത്തിയത്. വെള്ളിമൺ സ്വദേശി സാബുവിനായുള്ള തിരച്ചിൽ തുടരുകയാണ്

drowne death

drowne death

  • Share this:
    കൊല്ലം: മണ്‍ട്രോതുരുത്തിൽ മൽസ്യബന്ധനത്തിനിടെ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി. വെള്ളിമൺ കൈതക്കോടി സ്വദേശി ബാബുവിന്‍റെ മൃതദേഹമാണ് കണ്ടെത്തിയത്. വെള്ളിമൺ സ്വദേശി സാബുവിനായുള്ള തിരച്ചിൽ തുടരുകയാണ് മൺട്രോതുരുത്ത് എസ് വളവിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.

    മറ്റൊരു സംഭവത്തിൽ കണ്ണൂർ പട്ടുവം മംഗലശേരി പുഴയില്‍ മത്സ്യതൊഴിലാളിയെ മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മംഗലശേരിയിലെ കയ്യംങ്കോട്ട് രതീഷിനെ(40)യാണ് മുങ്ങിയ നിലയില്‍ കാണപ്പെട്ടത്. ഇന്നലെ രാത്രി തോണിയില്‍ മത്സ്യം പിടിക്കാന്‍ മംഗലശേരി പുഴയില്‍ പോയതായിരുന്നു. ഇന്ന് പുലര്‍ച്ചെ മംഗലശേരി നവോദയ ക്ലബ്ബിന് സമീപത്തെ പുഴക്കരയിലെ ചളിയില്‍ മുങ്ങി മരിച്ച നിലയിലാണ് മൃതദേഹം കാണപ്പെട്ടത്. കയ്യംങ്കോട്ട് നാരായണിയുടെയും പരേതനായ നാരായണന്റെയും മകനാണ്. ഭാര്യ: ഷൈനി. മകള്‍: അനുഗ്രഹ. സഹോദരങ്ങള്‍: രജിത, രണ്‍ജിത്ത് (മത്സ്യതൊഴിലാളി).

    യാസ് ചുഴലിക്കാറ്റിനെ തുടർന്ന് അതിശക്തമായ മഴ പെയ്യുന്ന പത്തനംതിട്ട ജില്ലയില്‍ പ്രളയ മുന്നറിയിപ്പ് നൽകി ജില്ലാ ഭരണകൂടം. പമ്പ, അച്ചന്‍ കോവില്‍ നദികളിലെ ജലനിരപ്പ് അപകടനിലയ്ക്ക് മുകളില്‍ ഉയര്‍ന്നിട്ടുള്ള സാഹചര്യത്തിലാണിത്. വെള്ളം കയറാന്‍ സാധ്യതയുള്ള മേഖലകളില്‍ താമസിക്കുന്നവര്‍ സുരക്ഷിതമായ ഇടകളിലേക്ക് മാറി താമസിക്കണമെന്ന് ജില്ലാ ഭരണകൂടത്തിന്റെ ജാഗ്രതാനിര്‍ദേശത്തില്‍ പറയുന്നു.

    വില്ലേജ് ഓഫീസര്‍, ഗ്രാമപഞ്ചായത്ത് അധികൃതര്‍ എന്നിവരുടെ നിര്‍ദേശപ്രകാരം അടുത്തുള്ള ദുരിതാശ്വാസ ക്യാമ്ബുകളിലേക്ക് മാറി താമസിക്കണം. മലയോര മേഖലകളില്‍ രാത്രികാല യാത്രകള്‍ ഒഴിവാക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു. പത്തനംതിട്ടയില്‍ കനത്തമഴയെ തുടര്‍ന്ന് പുഴകളെല്ലാം കരവിഞ്ഞൊഴുകുകയാണ്. കുരുമ്പന്‍മൂഴി, അറയാഞ്ഞിലിമണ്‍ കോസ് വേകളിലും പമ്പയിലും റാന്നി വലിയ തോട്ടിലും ജലനിരപ്പ് ഉയര്‍ന്നു. പത്തനംതിട്ട ഉള്‍പ്പെടെ 11 ജില്ലകളില്‍ വരും ദിവസങ്ങളിലും കനത്തമഴ തുടരുമെന്ന പ്രവചനത്തിന്റെ അടിസ്ഥാനത്തില്‍ ഈ ജില്ലകളില്‍ ഞായറാഴ്ച വരെ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
     മലപ്പുറം, വയനാട്, കാസര്‍കോഡ് ജില്ലകള്‍ ഒഴികെ മറ്റെല്ലായിടത്തും ശക്തമായ മഴയാണ്. കനത്ത മഴയെത്തുടര്‍ന്ന് ഇടുക്കി കല്ലാര്‍കുട്ടി ഡാമിന്റെ രണ്ട് ഷട്ടറുകള്‍ തുറന്നു. 60 ക്യുമെക്‌സ് വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്. മുതിരപ്പുഴയാറിന്റെയും പെരിയാറിന്റെയും തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരമകൂടം മുന്നറിയിപ്പ് നല്‍കി.





    Also Read-Cyclone Yaas | അതിശക്ത ചുഴലിക്കാറ്റായി യാസ് ഇന്ന് തീരം തൊടും; അതീവ ജാഗ്രതയിൽ വിവിധ സംസ്ഥാനങ്ങൾ

    അതേസമയം ചുഴലിക്കാറ്റിന്റെ സ്വാധീനം അനുഭവപ്പെടാന്‍ സാധ്യതയുള്ള സംസ്ഥാനങ്ങളെല്ലാം കനത്ത ജാഗ്രതയിലാണ്. ഏത് സാഹചര്യവും നേരിടാന്‍ പൂര്‍ണ്ണ സജ്ജമാണെന്നാണ് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്കും അറിയിച്ചിരിക്കുന്നത്. ദേശീയ ദുരന്ത നിവാരണ സേനയും ഏത് അടിയന്തിര സാഹചര്യവും നേരിടാന്‍ തയ്യാറെടുത്ത് ടീമുകളെ രംഗത്തിറക്കിയിട്ടുണ്ട്.
    Published by:Anuraj GR
    First published: