'പാലാ സീറ്റില്‍ ബലം പിടിക്കില്ലെന്ന് ജോസ് പറഞ്ഞിട്ടുണ്ട്'; ഇടതു മുന്നണിയില്‍ വിശ്വാസമെന്ന് മാണി.സി.കാപ്പന്
ആശങ്ക വേണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്. ഇടതു മുന്നണിയില്‍ വിശ്വാസമാണെന്നും മാണി സി. കാപ്പന്
News18 Malayalam
Updated: October 23, 2020, 11:00 AM IST

മാണി സി കാപ്പൻ
- News18 Malayalam
- Last Updated: October 23, 2020, 11:00 AM IST
കോട്ടയം: പാലാ സീറ്റിന്റെ കാര്യത്തിൽ ബലം പിടിക്കില്ലെന്ന് ജോസ് പറഞ്ഞിട്ടുണ്ടെന്ന് എന്‍സിപി നേതാവും എംഎല്‍എയുമായ മാണി സി. കാപ്പന്. ആശങ്ക വേണ്ടെന്ന് മുഖ്യമന്ത്രിയും അറിയിച്ചിട്ടുണ്ട്. ഇടതു മുന്നണിയില്‍ വിശ്വാസമാണെന്നും ബാക്കി കാര്യങ്ങള്‍ എന്‍സിപി ചര്‍ച്ച ചെയ്യുമെന്നും മാണി സി. കാപ്പന് പറഞ്ഞു.
അതേസമയം കേരള കോണ്‍ഗ്രസ്-എം ജോസ് വിഭാഗത്തെ ഘടകകക്ഷിയാക്കാന്‍ വ്യാഴാഴ്ച ചേര്‍ന്ന ഇടതു മുന്നണി യോഗം തീരുമാനിച്ചിരുന്നു. കേരള കോണ്‍ഗ്രസ്-എം ജോസ് വിഭാഗത്തിന്റെ മുന്നണി പ്രവേശനം തദ്ദേശ-നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ മുന്നണിക്കു ഏറെ ഗുണം ചെയ്യുമെന്നാണ് ഇടതുപക്ഷത്തിന്റെ വിലയിരുത്തല്‍. Also Read Kerala Congress| എന്തൊരു സ്പീഡ്! കേരളാകോൺഗ്രസ് ഉപാധികളില്ലാതെ ഒമ്പതാം നാൾ ഇടതുമുന്നണിയിൽ; 10 കാര്യങ്ങൾ
വ്യാഴാഴ്ച ചേര്‍ന്ന ഇടതുമുന്നണി യോഗത്തില്‍ ഐകകണ്ഠ്യേനയാണ് തീരുമാനം. നിലവില്‍ പത്തുകക്ഷികളുള്ള ഇടതുമുന്നണിയില്‍ പതിനൊന്നാമത്തെ കക്ഷിയായാണ് ജോസ് കെ. മാണി നേതൃത്വം നല്കുന്ന കേരള കോണ്‍ഗ്രസ് (എം) എത്തുന്നത്.
ഉപാധികളൊന്നുമില്ലാതെ ഇടതുപക്ഷമാണു ശരിയെന്നു പറഞ്ഞു വരുന്ന പാര്‍ട്ടിയെ പുറത്തുനിര്‍ത്തി സഹകരിപ്പിക്കുന്നതിനു പകരം ഘടകക്ഷിയാക്കണമെന്നായിരുന്നു സിപിഎമ്മിന്റെ അഭിപ്രായം. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും കൂടി അനുകൂലിച്ചതോടെ മറ്റു പാര്‍ട്ടികളുടെ നേതാക്കളും മുന്നണി പ്രവേശനം അംഗീകരിക്കുകയായിരുന്നു.
അതേസമയം കേരള കോണ്‍ഗ്രസ്-എം ജോസ് വിഭാഗത്തെ ഘടകകക്ഷിയാക്കാന്‍ വ്യാഴാഴ്ച ചേര്‍ന്ന ഇടതു മുന്നണി യോഗം തീരുമാനിച്ചിരുന്നു. കേരള കോണ്‍ഗ്രസ്-എം ജോസ് വിഭാഗത്തിന്റെ മുന്നണി പ്രവേശനം തദ്ദേശ-നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ മുന്നണിക്കു ഏറെ ഗുണം ചെയ്യുമെന്നാണ് ഇടതുപക്ഷത്തിന്റെ വിലയിരുത്തല്‍.
വ്യാഴാഴ്ച ചേര്‍ന്ന ഇടതുമുന്നണി യോഗത്തില്‍ ഐകകണ്ഠ്യേനയാണ് തീരുമാനം. നിലവില്‍ പത്തുകക്ഷികളുള്ള ഇടതുമുന്നണിയില്‍ പതിനൊന്നാമത്തെ കക്ഷിയായാണ് ജോസ് കെ. മാണി നേതൃത്വം നല്കുന്ന കേരള കോണ്‍ഗ്രസ് (എം) എത്തുന്നത്.
ഉപാധികളൊന്നുമില്ലാതെ ഇടതുപക്ഷമാണു ശരിയെന്നു പറഞ്ഞു വരുന്ന പാര്‍ട്ടിയെ പുറത്തുനിര്‍ത്തി സഹകരിപ്പിക്കുന്നതിനു പകരം ഘടകക്ഷിയാക്കണമെന്നായിരുന്നു സിപിഎമ്മിന്റെ അഭിപ്രായം. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും കൂടി അനുകൂലിച്ചതോടെ മറ്റു പാര്‍ട്ടികളുടെ നേതാക്കളും മുന്നണി പ്രവേശനം അംഗീകരിക്കുകയായിരുന്നു.