HOME /NEWS /Kerala / തോക്ക് പരിശോധിക്കാൻ വിദഗ്ധനെ കിട്ടിയില്ല; മഞ്ചിക്കണ്ടി കൊലപാതകത്തിൽ ജുഡിഷ്യൽ അന്വേഷണ റിപ്പോർട്ട് വൈകും

തോക്ക് പരിശോധിക്കാൻ വിദഗ്ധനെ കിട്ടിയില്ല; മഞ്ചിക്കണ്ടി കൊലപാതകത്തിൽ ജുഡിഷ്യൽ അന്വേഷണ റിപ്പോർട്ട് വൈകും

മഞ്ചിക്കണ്ടി കൊലപാതകം

മഞ്ചിക്കണ്ടി കൊലപാതകം

മഞ്ചിക്കണ്ടി ഏറ്റുമുട്ടൽ കൊലപാതകത്തിൽ ജുഡിഷ്യൽ അന്വേഷണ റിപ്പോർട്ട് വൈകും.

  • News18
  • 1-MIN READ
  • Last Updated :
  • Share this:

    തിരുവനന്തപുരം: പാലക്കാട് മഞ്ചിക്കണ്ടിയിൽ മാവോയിസ്റ്റുകൾ കൊല്ലപ്പെട്ട സംഭവത്തിൽ ജുഡിഷ്യൽ അന്വേഷണ കമ്മീഷന്റെ കാലാവധി രണ്ടുമാസത്തേക്ക് നീട്ടി. മാവോയിസ്റ്റുകളിൽ നിന്ന് പിടിച്ചെടുത്ത തോക്കുകളുടെ പരിശോധനയ്ക്ക് വിദഗ്ധനെ കിട്ടാത്തതിനാലാണ് അന്വേഷണം വൈകുന്നത്.

    അഗളി പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള മഞ്ചിക്കണ്ടി വനത്തിൽ കഴിഞ്ഞ വർ‌ഷമാണ് മഞ്ചിക്കണ്ടി വനമേഖലയിൽ നാല് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടത്. മാവോയിസ്റ്റുകൾ പൊലീസിനു നേരേ വെടിവയ്ക്കുകയായിരുന്നെന്നും ആത്മരക്ഷയ്ക്കു വേണ്ടി പൊലീസ് തിരിച്ചു വെടിവയ്ക്കുകയായിരുന്നുവെന്നാണ് പൊലീസ് വാദം.

    ALSO READ: 'ബ്രിട്ടീഷ് എം.പി ഇന്ത്യൻ താൽപര്യത്തിന് വിരുദ്ധമായി പ്രവർത്തിച്ചു'; വിസ റദ്ദാക്കിയതിന് കാരണം വ്യക്തമാക്കി സർക്കാർ വൃത്തങ്ങൾ

    നമ്മുടെ നഗരത്തിൽ (കോഴിക്കോട്)

    എന്നാൽ സ്ഥലം സന്ദർശിച്ച സിപിഐ പ്രതിനിധി സംഘം ഉൾപ്പെടെ സർക്കാരിനെതിരെ രംഗത്തുവന്നു. നിരായുധരായ മാവോയിസ്റ്റുകളെ പൊലീസുകാർ വ്യാജ ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തുകയായിരുന്നെന്നും ഉന്നതതല അന്വേഷണം വേണമെന്നും സിപിഐ ഉൾപ്പെടെ ആവശ്യപ്പെട്ടു.

    ഇതോടെയാണ് മജിസ്ട്രേറ്റ്തല അന്വേഷണത്തിന് പാലക്കാട് ജില്ലാ കളക്ടറെ സർക്കാർ ചുമതലപ്പെടുത്തിയത്. മാവോയിസ്റ്റുകളിൽ നിന്ന് പിടിച്ചെടുത്തതെന്ന് സർക്കാർ അവകാശപ്പെടുന്ന തോക്കുകൾ ഫോറൻസിക് സയൻസ് ലബോറട്ടറിയിൽ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. വെടിവയ്പിൽ വൈദഗ്ധ്യമുള്ള ഉദ്യോഗസ്ഥന്റെ സേവനം ആവശ്യമാണെന്നും മൾട്ടിപ്പിൾ ഫയറിംഗ് നടത്താൻ കഴിയില്ലെന്നും ബാലിസ്റ്റിക് അസിസ്റ്റന്റ് ഡയറക്ടർ ജില്ലാ കളക്ടറെ അറിയിച്ചു.

    പിടിച്ചെടുക്കപ്പെട്ട ആയുധങ്ങൾ ഉപയോഗിക്കാൻ അറിയാവുന്നയാളുടെ സഹായം ബാലിസ്റ്റിക് ഡയറക്ടർ തേടി. ഇതിനായി കോടതിയിൽ അപേക്ഷ നൽകുകയും ചെയ്തു. ഇത് കോടതിയുടെ പരിഗണനയിലാണെന്നും ഫോറൻസിക് ഡയറക്ടർ സർക്കാരിനെ അറിയിച്ചു.

    തുടർന്നാണ് തോക്ക് പരിശോധനാ റിപ്പോർട്ട് ലഭിച്ചാലേ അന്വേഷണം പൂർത്തിയാക്കാനാകൂവെന്നും അന്വേഷണ കാലാവധി രണ്ടുമാസം ദീർഘിപ്പിക്കണമെന്നും പാലക്കാട് ജില്ലാ കളക്ടർ സർക്കാരിനോട് ആവശ്യപ്പെട്ടത്. ഇതു പരിഗണിച്ചാണ് മജിസ്ട്രേറ്റ്തല അന്വേഷണം പൂർത്തിയാക്കാൻ സർക്കാർ രണ്ടുമാസത്തെ സാവകാശം നൽകിയത്.

    First published:

    Tags: Maoist encounter attappady, Maoist encounter issue, Maoist killed