• HOME
  • »
  • NEWS
  • »
  • kerala
  • »
  • 'കമ്യൂണിസ്റ്റുകാരുടെ മക്കൾ ഇങ്ങനെ ആവാൻ പാടില്ല'; ബിനോയ് കോടിയേരിക്കെതിരെ മന്ത്രി മേഴ്സിക്കുട്ടിയമ്മ

'കമ്യൂണിസ്റ്റുകാരുടെ മക്കൾ ഇങ്ങനെ ആവാൻ പാടില്ല'; ബിനോയ് കോടിയേരിക്കെതിരെ മന്ത്രി മേഴ്സിക്കുട്ടിയമ്മ

ബിനോയ് കോടിയേരിക്കെതിരെ ഉയര്‍ന്ന ലൈംഗികാരോപണ പരാതി പാര്‍ട്ടിയെ പ്രതിസന്ധിയില്‍ ആക്കിയിട്ടില്ലെന്ന് മെഴ്‌സിക്കുട്ടിയമ്മ

mercykutty

mercykutty

  • Share this:
    തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിക്കെതിരെ ഉയര്‍ന്ന ലൈംഗികാരോപണ പരാതി പാര്‍ട്ടിയെ പ്രതിസന്ധിയില്‍ ആക്കിയിട്ടില്ലെന്ന് മന്ത്രി ജെ മെഴ്‌സിക്കുട്ടിയമ്മ.

    ബിനോയ് പ്രായപൂര്‍ത്തിയായ ആളാണ്. കമ്യൂണിസ്റ്റുകാരുടെ മക്കൾ ഇങ്ങനെ ആവാൻ പാടില്ലാത്തതാണ്. അയാള്‍ ചെയ്ത തെറ്റിന് അയാള്‍ തന്നെ അനുഭവിക്കണമെന്നും മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. കുടുംബാംഗങ്ങള്‍ ചെയ്ത തെറ്റുകളുടെ ഉത്തരവാദിത്വം എനിക്കോ പാര്‍ട്ടിക്കോ ഏറ്റെടുക്കാനാവില്ലെന്ന് കോടിയേരി ബാലകൃഷ്ണന്‍ പ്രതികരിച്ചിരുന്നു. ബിനോയ് കോടിയേരിക്കെതിരായ പരാതിയില്‍ പരിശോധിച്ച്‌ നിജസ്ഥിതി കണ്ടെത്തണമെന്നും ആരോപണ വിധേയനായ ബിനോയിയെ സഹായിക്കുന്നിതോ സംരക്ഷിക്കുന്നതിനോ താനോ പാര്‍ട്ടിയോ നടപടി സ്വീകരിച്ചിട്ടില്ലെന്നും ഇനി സ്വീകരിക്കുകയില്ലെന്നും കോടിയേരി പറഞ്ഞിരുന്നു.

    Also read: 'പ്രതികരിക്കാതിരുന്നത് മാധ്യമങ്ങളെ ഭയന്നിട്ടല്ല, ആയുര്‍വേദ ചികിത്സയിലായിരുന്നതിനാല്‍': കോടിയേരി

    ബിനോയ് പ്രായപൂര്‍ത്തിയായ വ്യക്തിയും പ്രത്യേക കുടുംബമായി താമസിക്കുന്നയാളുമാണ്. നിരപരാധിത്വം തെളിയിക്കേണ്ടത് ബിനോയിയുടെ വ്യക്തിപരമായ ഉത്തരവാദിത്വം മാത്രം. വിഷയത്തില്‍ പാര്‍ട്ടിയുടെ നിലപാട് ജനറല്‍ സെക്രട്ടറി നേരത്തെ വ്യക്തമാക്കിയതാണ്. പാര്‍ട്ടി ഇടപെടേണ്ട പ്രശ്‌നമല്ല. പാര്‍ട്ടി അംഗങ്ങള്‍ സ്വീകരിക്കേണ്ട സമീപനവും നടപടിക്രമവുമാണ് മകന്റെ കാര്യത്തിലും ഞാന്‍ സ്വീകരിക്കുന്നത്. മറ്റുകാര്യങ്ങളെല്ലാം നിയമപരമായി പരിശോധിച്ച്‌ തീരുമാനമെടുക്കട്ടെയെന്നും കോടിയേരി പറഞ്ഞിരുന്നു.
    First published: