തിരുവനന്തപുരം: പേരും ഔദ്യോഗിക പദവിയും ദുരുപയോഗം ചെയ്ത് വ്യാജ മെയിലുകള്‍ അയക്കുന്നതായി കൃഷിമന്ത്രി പി പ്രസാദ്. തന്റെ പേരും പദവിയും ദുരുപയോഗം ചെയ്ത് ഇ-മെയിലുകള്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്കും മറ്റ് മന്ത്രിമാര്‍ക്കും അയക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടതായി മന്ത്രി പ്രസാദ് പറഞ്ഞു.
ഇക്കാര്യം അന്വേഷിച്ച് വ്യാജന്മാര്ക്ക് എതിരെ നടപടി സ്വീകരിക്കണമെന്ന് ഡിജിപിയോട് ആവശ്യപ്പെട്ടതായി മന്ത്രി വ്യക്തമാക്കി. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
മൃഗസംരക്ഷണ വകുപ്പ്, വനം വകുപ്പ് മന്ത്രിമാരുടെ ഔദ്യോഗിക ഇ-മെയിലിലേക്കും നിയമ വകുപ്പ് സെക്രട്ടറി, എൻട്രൻസ് കമ്മീഷണർ, ജലസേചന വിഭാഗം ചീഫ് എൻജിനീയർ, ധനകാര്യം (ബജറ്റ്) വിങ്, ഐ. ടി. (സി) ഡിപ്പാർട്ട്മെന്റ് തുടങ്ങിയവരുടെ ഔദ്യോഗിക ഇ മെയിലിലേക്കുമാണ് വ്യാജ സന്ദേശം ലഭിച്ചതായി ശ്രദ്ധയിൽ പെട്ടത്.
സെക്രട്ടറിയേറ്റ് തീപിടിത്തം; ഉദ്യോഗസ്ഥര്‍ക്ക് പങ്കില്ല; അട്ടിമറിയില്ലെന്ന് പോലീസിന്റെ അന്തിമ റിപ്പോര്ട്ട്വിവാദമായ സെക്രട്ടേറിയറ്റ് തീപിടിത്തത്തില്‍ അട്ടിമറിയില്ലെന്ന് പൊലീസിൻ്റെ അന്തിമ റിപ്പോർട്ട്. വിശദമായ അന്വേഷണം പൂർത്തിയാക്കിയാണ് തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചത്. സംഭവത്തില്‍ അട്ടിമറിയില്ല. ഉദ്യോഗസ്ഥര്‍ക്കും പങ്കില്ല. കത്തിപ്പോയത് അപ്രധാന കടലാസുകളാണ്. ഓഫീസില്‍ മദ്യക്കുപ്പി കണ്ടെത്തിയതില്‍ വകുപ്പ് തല അന്വേഷണം വേണമെന്നും റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നു.
സ്വര്‍ണ്ണക്കടത്ത് കേസ് കത്തി നില്‍ക്കെയാണ് കേന്ദ്ര ഏജന്‍സികളുടെ അന്വേഷണ പരിധിയിലുണ്ടായിരുന്ന സെക്രട്ടേറിയറ്റിലെ പ്രോട്ടോക്കോള്‍ ഓഫീസില്‍ തീപിടിത്തമുണ്ടായത്. തീപിടിത്തം സംബന്ധിച്ച് പൊലീസിന്റെ പ്രത്യേക സംഘം നടത്തിയ അന്വേഷണം പൂര്‍ത്തിയായി. അഗ്നിബാധയ്ക്ക് കാരണം ഫാനിന്റെ മോട്ടോര്‍ തകരാര്‍ മൂലം പ്ലാസ്റ്റിക് ഉരുകി കടലാസില്‍ വീണതാണെന്നാണ് അന്തിമ അനുമാനം. സംഭവത്തില്‍ വിശദമായ അന്വേഷണ റിപ്പോര്‍ട്ടാണ് തയാറാക്കിയത്.
Also Read-Covid 19 | സംസ്ഥാനത്ത് കൂടുതല്‍ കോവിഡ് നിയന്ത്രണങ്ങള്‍ ഇല്ല; ഞായറാഴ്ച ലോക്ഡൗണ്‍ പുനഃസ്ഥാപിച്ചുപ്രോട്ടോക്കോള് ഓഫീസിലെ ഉദ്യോഗസ്ഥര്‍ക്ക് അടക്കം തീപിടിത്തവുമായി ബന്ധമില്ല. അഗ്നിബാധയുണ്ടായ ദിവസം ശുചീകരണ തൊഴിലാളികള്‍ മാത്രമാണ് ഓഫീസില്‍ പ്രവേശിച്ചത്. ഫാനിന്റെ സ്വിച്ച് ഓഫ് ചെയ്യുന്നതില്‍ തൊഴിലാളികള്‍ക്ക് അശ്രദ്ധയുണ്ടായെന്ന് റിപ്പോര്‍ട്ടിലുണ്ട്. രാവിലെ ഒമ്പതരയ്ക്കാണ് ഫാന്‍ ഓണാക്കിയത്. വൈകിട്ട് മൂന്നരയ്ക്കാണ് തീപിടിത്തമുണ്ടായത്. ഏറെ നേരം ഓണായി കിടന്ന ഫാനിന്റെ മോട്ടോറിന് തകരാര്‍ ഉണ്ടായിരുന്നു.
ചൂട് വര്‍ദ്ധിച്ച് പ്ലാസ്റ്റിക് പുറംചട്ട ഉരുകി തൊട്ടു താഴെയുണ്ടായിരുന്ന കടലാസില്‍ വീണ് തീപിടിച്ചു എന്നാണ് കണ്ടെത്തല്‍. ഇത് തെളിയിക്കാന്‍ കൊച്ചിയിലെ സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് പ്ലാസ്റ്റിക് എന്‍ജിനീയറിംഗ് ആന്റ് ടെക്നോളജീസിലും പരിശോധന നടത്തി. മുപ്പതിനായിരം രൂപ ചെലവഴിച്ചാണ് ഈ പരിശോധന നടത്തിയത്.
Also Read-Covid 19 | പത്ത് ജില്ലകളില്‍ പരിശോധന വ്യാപകമാക്കാന്‍ നിര്‍ദ്ദേശം നല്കി മുഖ്യമന്ത്രിതീപിടിത്തത്തിന് കാരണം ഫാനിന്റെ തകരാറോ ഷോര്‍ട്ട് സര്‍ക്യൂട്ടോ അല്ലെന്ന ഫോറന്‍സിക് റിപ്പോര്‍ട്ട് മറികടക്കാനാണ് ഈ പരിശോധന നടത്തിയത്. ഉദ്യോഗസ്ഥരുടെ അടക്കം മൊബൈല്‍ ടവര്‍ ലൊക്കേഷനും പരിശോധിച്ചു. അഗ്നിബാധയുണ്ടായ സമയം ഉദ്യോഗസ്ഥരാരും ഓഫീസില്‍ എത്തിയിട്ടില്ലെന്ന് റിപ്പോര്‍ട്ട് വ്യകതമാക്കുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.