കാസർകോട്: വാഹനാപകടത്തിൽ പരിക്കേറ്റ അഞ്ചുവയസുകാരന് 1.15 കോടയിലധികം രൂപ നഷ്ടപരിഹാരം നൽകാൻ വാഹനാപകട നഷ്ടപരിഹാര ട്രിബ്യൂണൽ വിധി. പള്ളിക്കര പാക്കത്ത് താമസിക്കുന്ന മുന്നാട് കുണ്ടംപാറ ഹൗസിൽ അജയകുമാറിന്റെയും അർച്ചനയുടെയും മകൻ അദ്വിതിനാണ് അനുകൂലമായി വിധി പ്രസ്താവിച്ചത്.
വാഹനാപകടത്തില്‍ തലയ്ക്കും കഴുത്തിനും പരിക്കേറ്റ അദ്വിത് കിടപ്പിലാണ്. ഓറിയന്റൽ ഇൻഷുറൻസ് കമ്പനിയാണ് നഷ്ടപരിഹാരം നൽകേണ്ടത്. 2018 സെപ്റ്റംബർ 24-നാണ് അപകടം നടന്നത്. പറശ്ശിനിക്കടവ് ക്ഷേത്രദർശനം കഴിഞ്ഞ് മടങ്ങുമ്പോൾ ഇവർ സഞ്ചരിച്ചിരുന്ന കാർ കുഴിയിലേക്ക് മറിഞ്ഞായിരുന്നു അപകടം.
Also Read-തമിഴ്നാട് മന്ത്രിയുടെ മകന്റെ കല്യാണം കൊഴുപ്പിക്കാൻ ഗജപൂജയ്ക്കെന്ന പേരിൽ കേരളത്തിലെ ആനകൾ
കണ്ണൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലും മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലും ദീർഘകാലം ചികിത്സയിലായിരുന്നു പരിക്കേറ്റ അദ്വിത്. എട്ട് ലക്ഷത്തിലധികം രൂപ ചികിത്സയ്ക്കായി ചെലവായി. അശ്രദ്ധമായി കാർ ഓടിച്ചതിന് ഡ്രൈവറെ നേരത്തേ കോടതി ശിക്ഷിച്ചിരുന്നു.
Also Read-കോട്ടയത്ത് റോഡിലെ കുഴി മൂടുന്നതിനിടെ ടാക്സി ഡ്രൈവർ കാറിടിച്ച് മരിച്ചു
കാസർകോട് പ്രിൻസിപ്പൽ വാഹനാപകട നഷ്ടപരിഹാര കോടതി ജഡ്ജി കെ.പി.സുനിതയാണ് നഷ്ടപരിഹാരവും കോടതിച്ചെലവും ഉൾപ്പെടെ 1.15 കോടിയിലധികം തുക വിധിച്ചത്. മെഡിക്കൽ ബോർഡ് നടത്തിയ പരിശോധനയിൽ കുട്ടിക്ക് 100 ശതമാനം വൈകല്യമുണ്ടെന്ന് കണ്ടെത്തിയിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.