മുല്ലപ്പെരിയാര്‍ മരംമുറി വിഷയത്തില്‍ വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന് എന്‍സിപി സംസ്ഥാന നേത്യത്വത്തിന്റെ പൂര്‍ണ പിന്തുണ. മന്ത്രി എ കെ ശശീന്ദ്രനെ അറിയിക്കാതെയാണ് ചീഫ് വൈൽഡ് ലൈഫ് വാർഡൻ ബെന്നിച്ചൻ തോമസ് ഉത്തരവിറക്കിയത്. ഈ ഉദ്യോഗസ്ഥനെ സര്‍വീസില്‍ നിന്നും സസ്‌പെന്റ് ചെയ്തിട്ടുണ്ട്. കൂടുതല്‍ ഉദ്യോഗസ്ഥര്‍ക്ക് ഉത്തരവിറക്കിയതിന് പിന്നില്‍ പങ്കുണ്ടെങ്കില്‍ അവര്‍ക്കെതിരെ നടപടി സ്വീകരിയ്ക്കണമെന്നും മന്ത്രിയോട് പാര്‍ട്ടി ആവശ്യപ്പെട്ടു.
മരംമുറി വിഷയത്തില്‍ മുഖ്യമന്ത്രി മൗനം പാലിയ്ക്കുന്നതല്ല. പിണറായി വിജയന്‍ ഒളിച്ചോടുന്നുവെന്ന് കരുതുന്നില്ല. ഉത്തരവിറക്കിയ സംഭവത്തില്‍ ബന്ധപ്പെട്ട വകുപ്പ് മന്ത്രിമാര്‍ക്കാണ് ഉത്തരവാദിത്വം. മന്ത്രിമാരായ എ കെ ശശീന്ദ്രനും റോഷി അഗസ്റ്റിനും മറുപടി പറയുന്നുണ്ടെന്നും എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ പി സി ചാക്കോ പറഞ്ഞു. ഉത്തരവിറക്കിയതിനെക്കുറിച്ച് മന്ത്രി എ കെ ശശീന്ദ്രന്‍ യോഗത്തില്‍ വിശദീകരിച്ചു. തന്റെ അറിവോടെയല്ല ഉത്തരവിറക്കിയതെന്നും എ കെ ശശീന്ദ്രന്‍ യോഗത്തില്‍ പറഞ്ഞു. മന്ത്രിയുടെ വിശദീകരണം അംഗീകരിച്ചുകൊണ്ടാണ് പൂര്‍ണ പിന്തുണ പാര്‍ട്ടി നേത്യത്വം നല്‍കിയത്.
മുല്ലപ്പെരിയാർ ബേബി ഡാമിലെ മരം മുറി അനുമതിയിൽ വനം സെക്രട്ടറിയുടെ ഇടപെടലിന് കൂടുതൽ തെളിവുകൾ പുറത്ത് വന്നിരുന്നു. കഴിഞ്ഞ വർഷം മരം മുറിയിൽ തീരുമാനം എടുക്കാൻ ആവശ്യപ്പെട്ട് വനം സെക്രട്ടറി കത്ത് എഴുതി. തുടർന്ന് 2021 ജൂലൈയിൽ അടിയന്തിര നടപടി ആവശ്യപ്പെട്ടും വനം സെക്രട്ടറി ഉദ്യോഗസ്ഥർക്ക് കത്ത് നൽകിയിരുന്നു.
2020 ഒക്ടോബർ പത്തിനായിരുന്നു വനം പ്രിൻസിപ്പൽ സെക്രട്ടറിയുടെ ആദ്യ കത്ത്. സെപ്തംബർ മൂന്നിന് തമിഴ്നാട് പൊതുമരാമത്ത് വകുപ്പ് നൽകിയ അപേക്ഷയിലായിരുന്നു ഇടപെടൽ. പി.സി.സി.എഫ്, ചീഫ് വൈൽഡ് ലൈഫ് വാർഡൻ, പി.സി.സി എഫ് ഫോറസ്റ്റ് മാനേജ്മെൻ്റ്, പെരിയാർ ടൈഗർ റിസേർവ് ഡപ്യൂട്ടി ഡയറക്ടർ എന്നിവർക്കായിരുന്നു വനം സെക്രട്ടറിയുടെ നിർദേശം. പിന്നീട് ഈ സർക്കാർ അധികാരമേറ്റതിന് ശേഷം 2021 ജൂലൈ 13 ന് വീണ്ടും ബേബി ഡാമിന് താഴെയുള്ള മരങ്ങൾ മുറിക്കുന്ന കാര്യത്തിൽ വനം സെക്രട്ടറി റിപ്പോർട്ട് തേടി. നടപടി റിപ്പോർട്ട് അടിയന്തരമായി സമർപ്പിക്കാനായിരുന്നു നിർദേശം. ഈ കത്തുകൾ പുറത്ത് വന്നതോടെ ജല വിഭവ വകുപ്പിനൊപ്പം വനം വകുപ്പ് ഉന്നതരുടെ ഇടപെടലും വ്യക്തമാകുന്നു.
മുല്ലപ്പെരിയാർ ബേബി ഡാം ബലപ്പെടുത്താനുള്ള നടപടികൾ കേരളം നിരന്തരം തടസ്സപ്പെടുത്തുന്നു എന്നാണ് തമിഴ്നാട് ആരോപിക്കുന്നത്. മേൽനോട്ട സമിതി ആവശ്യപ്പെട്ടിട്ടും കേരളം അനുമതി നൽകുന്നില്ലെന്നും തമിഴ്നാട് വ്യക്തമാക്കുന്നുണ്ട്. മുല്ലപ്പെരിയാർ ബേബി ഡാം ബലപ്പെടുത്തുന്നതിന്റെ ഭാഗമായി 15 മരങ്ങൾ മുറിക്കാൻ അനുമതി നൽകിയ കേരളം പിന്നീട് ഇത് വിവാദമായതോടെ റദ്ദാക്കിയിരുന്നു. കേരളത്തിന്റെ നടപടിക്കെതിരെ തമിഴ്നാടും രംഗത്തുവന്നിരുന്നു. കേസിൽ മറുപടി നൽകുന്നതിന് കേരളം സുപ്രീംകോടതിയിൽ കൂടുതൽ സമയം ആവശ്യപ്പെട്ടിട്ടുണ്ട്
Published by:Sarath Mohanan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.