• HOME
  • »
  • NEWS
  • »
  • kerala
  • »
  • കൊച്ചിയിലേക്ക് 25 ടൺ സവാളയുമായി വന്ന ലോറി അപ്രത്യക്ഷമായതിൽ ദുരൂഹത; ലോറി തന്‍റേതല്ലെന്ന് 'ആർ.സി' ഉടമ

കൊച്ചിയിലേക്ക് 25 ടൺ സവാളയുമായി വന്ന ലോറി അപ്രത്യക്ഷമായതിൽ ദുരൂഹത; ലോറി തന്‍റേതല്ലെന്ന് 'ആർ.സി' ഉടമ

കളമശേരിയിലെ ജെമീസ് എന്റര്‍പ്രൈസസിന്റെ ഉടമസ്ഥതയിലുള്ള ലോറിയിലാണ് സവാള കയറ്റിയയച്ചതെന്ന് മഹാരാഷ്ട്രയില്‍ നിന്നും വിവരം ലഭിച്ചു.വാഹനത്തിന്റെ രേഖകളും ഡ്രൈവറുടെ ഫോട്ടോയും അയച്ചുനല്‍കി. എന്നാല്‍ ലോറി തങ്ങളടേതല്ലെന്നാണ് ജനീസ് എന്റര്‍പ്രൈസസ് അറിയിച്ചത്.

  • Share this:
    കൊച്ചി: മഹാരാഷ്ട്രയില്‍ നിന്നും കേരളത്തിലേക്ക് കയറ്റിവിട്ട സവാളലോറി ചരക്കടക്കം അപ്രത്യക്ഷമായതില്‍ ദുരൂഹത തുടരുന്നു. ലോറിയുടെ നമ്പര്‍ വ്യാജമാണെന്നാണ് പ്രാഥമിക നിഗമനം. മഹാരാഷ്ട്രയിലെ അഹമ്മദ് നഗറില്‍ നിന്നും 25 ടൺ സവാളയുമായി പുറപ്പെട്ട ലോറി കഴിഞ്ഞ ബുധനാഴ്ച കൊച്ചിയിലെത്തേണ്ടതായിരുന്നു. ദിവസങ്ങള്‍ കഴിഞ്ഞിട്ടും ലോറി കാണാതായതോടെ വ്യാപാരി വിതരണക്കാരെ ബന്ധപ്പെട്ടു.

    Also Read-വാളയാർ കേസ്: അമ്മയുടെ നീതി തേടിയുള്ള അപേക്ഷയ്ക്ക് സർക്കാർ മറുപടി നൽകിയത് ഒരു വർഷത്തിന് ശേഷം

    കളമശേരിയിലെ ജെമീസ് എന്റര്‍പ്രൈസസിന്റെ ഉടമസ്ഥതയിലുള്ള ലോറിയിലാണ് സവാള കയറ്റിയയച്ചതെന്ന് മഹാരാഷ്ട്രയില്‍ നിന്നും വിവരം ലഭിച്ചു.വാഹനത്തിന്റെ രേഖകളും ഡ്രൈവറുടെ ഫോട്ടോയും അയച്ചുനല്‍കി. എന്നാല്‍ ലോറി തങ്ങളടേതല്ലെന്നാണ് ജനീസ് എന്റര്‍പ്രൈസസ് അറിയിച്ചത്.. സിമന്‍റ് വിതരണത്തിനായി മാത്രമുപയോഗിക്കുന്ന ലോറി മഹാരാഷ്ട്രയില്‍ പോയിട്ടേയില്ല. സംഭവത്തില്‍ വിശദമായ അന്വേഷണമാവശ്യപ്പെട്ട് പരാതി നല്‍കിയതായും സ്ഥാപന ഉടമ അബ്ദുള്‍ ജലീല്‍ പറയുന്നു.

    Also Read-കാക്കിയെപ്പേടി ! ട്രെയിനിംഗ് ഭയന്ന് പൊലീസ് ക്യാമ്പിൽ നിന്ന് പോയ യുവാവിനെ പത്തുവർഷത്തിനു ശേഷം പൊലീസ് കണ്ടെത്തി



    വ്യാജനമ്പറുകളുപയോഗിച്ച് ചരക്ക് കടത്ത് പതിവാണെന്ന് ഈ രംഗത്തുള്ളവര്‍ പറയുന്നു. വിലയേറി നില്‍ക്കുന്ന സമയത്ത് റബറും മറ്റും കടത്തിയ സംഭവങ്ങളുണ്ട്. മോഷ്ടിക്കുന്ന ലോറികളാകും ഇതിനായി ഉപയോഗിക്കുക. ചരക്കിന്റെ പണവും പൊളിക്കാൻ നല്‍കുന്ന ലോറിയുടെ പണവും കണക്കാക്കിയാല്‍ വന്‍ തുകയാവും തട്ടിപ്പുകാര്‍ക്ക് ലഭിക്കുക.സവാള കടത്തിലൂടെ 20 ലക്ഷത്തോളം രൂപ തട്ടിപ്പുകാര്‍ക്ക് ലഭിക്കുമെന്നാണ് കണക്കുകൂട്ടല്‍.
    Published by:Asha Sulfiker
    First published: