നേതാജി സുഭാഷ് ചന്ദ്ര ബോസിന്റെ 125 ആം ജന്മ വാർഷികം ദേശീയ-അന്തർദേശീയ തലത്തിൽ സമുചിതമായി ആഘോഷിക്കാൻ ഭാരത സർക്കാർ തീരുമാനിച്ചു. നേതാജിയുടെ ജന്മദിനമായ ജനുവരി 23നാണ് ആഘോഷങ്ങൾ തുടങ്ങുക. ആഘോഷപരിപാടികൾ നിശ്ചയിക്കാനും, അനുസ്മരണ ചടങ്ങുകൾക്ക് നേതൃത്വം നൽകാനും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഒരു ഉന്നതതല സമിതിക്ക് രൂപം നൽകിയിരുന്നു.
രാഷ്ട്രത്തിനായി നേതാജി നൽകിയ നിസ്വാർത്ഥസേവനം, അദ്ദേഹത്തിന്റെ അനിതരസാധാരണമായ ആത്മശക്തി എന്നിവയെ സ്മരിക്കേണ്ടതിന്റെ ഭാഗമായി ജനുവരി 23 ഇനി മുതൽ എല്ലാ വർഷവും പരാക്രം ദിവസമായി ആചരിക്കാൻ ഭാരത സർക്കാർ തീരുമാനിച്ചു. You may also like:അന്ന് കോളേജിൽ നിന്ന് പുറത്തായ ആൾ; ഇന്ന് 'മഹത്തായ ഭാരതീയ അടുക്കള'യുടെ സംവിധായകൻ - വൈറലായി കുറിപ്പ് [NEWS]ക്രിസ്മസ് ന്യൂ ഇയർ ബമ്പർ ബിആർ - 77 നറുക്കെടുത്തു; 12 കോടി അടിച്ച ഭാഗ്യവാൻ ഇതാ [NEWS] പൊലീസുകാരിങ്ങനെ തൊട്ടാവാടിയായാലോ? ഒരു കമന്റിനോട് പോലും മുട്ടി നിൽക്കാൻ കേരള പൊലീസിന് പറ്റില്ലേ? ട്രോളായ മറുപടി മുക്കി [NEWS] അടിയന്തര ഘട്ടങ്ങളിൽ അനിതരസാധാരണമായ ധൈര്യത്തോടെ നേതാജിയെ പോലെ പ്രവർത്തിക്കാൻ രാജ്യത്തെ ജനങ്ങളെ പ്രത്യേകിച്ച് യുവാക്കളെ, പ്രചോദിപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടി. യുവാക്കളിൽ ദേശസ്നേഹം വളർത്താനും ഇതിലൂടെ ലക്ഷ്യമിടുന്നു.
ജനുവരി 23 പരാക്രം ദിവസമായി പ്രഖ്യാപിച്ചുകൊണ്ടുള്ള ഗസറ്റ് വിജ്ഞാപനം പുറത്തിറക്കി.
കേന്ദ്ര സർക്കാർ തീരുമാനത്തെ അനന്തരവൻ ചന്ദ്ര കുമാർ ബോസ് സ്വാഗതം ചെയ്തു. സർക്കാരിന്റെ പ്രഖ്യാപനത്തിൽ സന്തോഷം പ്രകടിപ്പിച്ച അദ്ദേഹം ജനുവരി 23 ദേശ് പ്രേം ദിവസ് ആയി ആചരിക്കുകയാണെങ്കിൽ അത് കുറേക്കൂടി ഉചിതം ആയിരിക്കുമെന്നും അഭിപ്രായപ്പെട്ടു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.