• HOME
  • »
  • NEWS
  • »
  • kerala
  • »
  • കാസർഗോഡ് വീണ്ടും ചികിത്സ കിട്ടാതെ മരണം; ഇത്തരത്തിൽ മരിച്ചവരുടെ എണ്ണം എട്ടായി

കാസർഗോഡ് വീണ്ടും ചികിത്സ കിട്ടാതെ മരണം; ഇത്തരത്തിൽ മരിച്ചവരുടെ എണ്ണം എട്ടായി

അസുഖം മൂർച്ഛിച്ചതിനെ തുടർന്ന് മംഗളൂരുവിലേക്ക് കൊണ്ടുപോകാൻ ശ്രമിച്ചെങ്കിലും അതിർത്തിയിൽ പൊലീസ് തടയുകയായിരുന്നു

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Share this:
    കാസർഗോഡ് : കാസർഗോഡ് ജില്ലയിൽ വീണ്ടും ചികിത്സ കിട്ടാതെ മരണം . ഹൊസങ്കടി സ്വദേശി രുദ്രപ്പ മേസ്ത്രിയാണ് മരിച്ചത്.
    രണ്ടു വർഷമായി ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് മംഗളൂരുവിൽ ചികിത്സയിലായിരുന്നു.

    അസുഖം മൂർച്ഛിച്ചതിനെ തുടർന്ന് മംഗളൂരുവിലേക്ക്
    കൊണ്ടുപോകാൻ ശ്രമിച്ചെങ്കിലും അതിർത്തിയിൽ പൊലീസ് തടയുകയായിരുന്നു. ഇതേതുടർന്ന് ഉപ്പളയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഇതോടെ ജില്ലയിൽ
    വിദഗ്ധ ചികിത്സ കിട്ടാതെ മരിച്ചവരുടെ എണ്ണം എട്ടായി .
    You may also like:'LockDown: വിശ്വാസികളില്ലാതെ കർശന നിയന്ത്രണങ്ങളോടെ ഓശാന ഞായർ; ദേവാലയങ്ങളിൽ ചടങ്ങുകൾ മാത്രം [NEWS]'ലോകാ സമസ്താ സുഖിനോ ഭവന്തു'; എല്ലാവരും ഒരുമയുടെ ദീപം തെളിയിക്കണമെന്ന് മോഹൻലാൽ
    [NEWS]
    കോവിഡ് 19 : കണ്ണൂർ കാസർഗോഡ് ജില്ല അതിർത്തിയിൽ കർശന നിയന്ത്രണം [PHOTO]

    കാസർകോട് മംഗളൂരു ദേശീയപാതയിലെ തലപ്പാടി അതിർത്തി ചെക്ക് പോസ്റ്റ്  തുറക്കാൻ ആവില്ലെന്ന് കർണാടക മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ വ്യക്തമാക്കിയതിന് തൊട്ടുപിന്നാലെയാണ് ദാരുണമായ സംഭവം നടന്നത്. രോഗികൾക്കായി അതിർത്തി തുറന്നു കൊടുക്കണമെന്ന ഹൈക്കോടതിയുടെ നിർദ്ദേശം ഉണ്ടെങ്കിലും അതും ലംഘിക്കപ്പെട്ടു.

    Published by:Gowthamy GG
    First published: