• HOME
  • »
  • NEWS
  • »
  • kerala
  • »
  • 'സില്‍വര്‍ലൈന്‍ പദ്ധതിയെക്കുറിച്ച് ധാരണയില്ലാത്ത സിപിഎം നേതാക്കളാണ് പാതയ്ക്കായി വാശി പിടിക്കുന്നത്'; വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ്‌

'സില്‍വര്‍ലൈന്‍ പദ്ധതിയെക്കുറിച്ച് ധാരണയില്ലാത്ത സിപിഎം നേതാക്കളാണ് പാതയ്ക്കായി വാശി പിടിക്കുന്നത്'; വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ്‌

അത് കൊണ്ടാണ്‌ സിപിഎം ആക്ടിംഗ് സെക്രട്ടറി ഈ വിഷയത്തില്‍ പ്രതികരിക്കാത്തതെന്നും പ്രതിപക്ഷ നേതാവ് വിമര്‍ശിച്ചു

  • Share this:
    തിരുവനന്തപുരം: സിപിഎം നേതാക്കളെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് (Opposition leader) വി ഡി സതീശന്‍ (V D Satheesan). സില്‍വര്‍ലൈന്‍ പദ്ധതിയെ (Silverline Project) കുറിച്ച് ധാരണയില്ലാത്ത സിപിഎം നേതാക്കളാണ് ഇതിന് വേണ്ടി വാശിപിടിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. അത് കൊണ്ടാണ്‌ സിപിഎം ആക്ടിംഗ് സെക്രട്ടറി ഈ വിഷയത്തില്‍ പ്രതികരിക്കാത്തതെന്നും പ്രതിപക്ഷ നേതാവ് വിമര്‍ശിച്ചു.

    63,941 കോടി രൂപയുടെ പ്രോജക്ടാണ് സില്‍വര്‍ ലൈന്‍. ഇതില്‍ 2150 കോടി രൂപയാണ് കേന്ദ്ര വിഹിതം. 975 കോടി മതിപ്പുവിലയുള്ള 185 ഹെക്ടര്‍ ഭൂമിയും റെയില്‍വേയുടേതാണ്. ബാക്കി തുക സംസ്ഥാന സര്‍ക്കാര്‍ കണ്ടെത്തേണ്ടതുണ്ട്. 13,362 കോടി ഭൂമി ഏറ്റെടുക്കുന്നതിന് വേണ്ടി വരും. ഇത് ഹഡ്കോയും കിഫ്ബിയും സംസ്ഥാന സര്‍ക്കാരും ചേര്‍ന്ന് വഹിക്കും. ബാക്കിയുള്ള തുക റെയില്‍വേ, സംസ്ഥാന സര്‍ക്കാര്‍, പബ്ലിക് എന്നിങ്ങനെ ഇക്വിറ്റി വഴി കണ്ടെത്തും.

    പ്രോജക്ടിന് റെയില്‍വേ മന്ത്രാലയം പ്രാഥമിക അംഗീകാരം (Approval in principle) നല്‍കുകയും അന്തിമ അനുമതിക്കായി ഡീറ്റെയില്‍ഡ് പ്രോജക്ട് റിപ്പോര്‍ട്ട് കേരള സര്‍ക്കാര്‍ റെയില്‍വേ ബോര്‍ഡിന് സമര്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്. നിലവില്‍ കേന്ദ്ര ധനമന്ത്രാലയം ഭൂമി ഏറ്റെടുക്കല്‍ നടപടിയുമായി മുന്നോട്ട് പോകാന്‍ അനുമതി നല്‍കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
    Published by:Karthika M
    First published: