പാലാ: റിട്ടേണിംഗ് ഓഫീസര്‍ അനുവദിച്ചു നല്‍കിയ ഇലയുള്ള പൈനാപ്പിള്‍ തനിക്ക് പ്രിയപ്പെട്ട ഫ്രൂട്ടാണെന്ന് യു.ഡി.എഫ് സ്ഥാനാർതി ജോസ് ടോ. തന്റെയും നാട്ടുകാരുടെ യും ഭൂമിയില്‍ ധാരാളം ചൈനാപ്പിള്‍ ഉണ്ടെന്നും ജോസ് ടോം പ്രതികരിച്ചു. പാലാക്കാര്‍ക്ക് പൈനാപ്പിള്‍ സുപരിചിതമാണ്. പാലാ മേഖലയില്‍ റബ്ബര്‍മരം വെട്ടിമാറ്റി റീ പ്ലാന്റ് ചെയ്യുന്നതിനു മുമ്പായി പൈനാപ്പിളാണ് മുഖ്യ ഇടവിള. പൈനാപ്പിള്‍ കിട്ടിയാല്‍ ആരെങ്കിലും ഉപേക്ഷിക്കുമോ. പൈനാപ്പിളില്‍ ഇലയുമുണ്ടല്ലോയെന്നും ജോസ് ടോം പറഞ്ഞു
ഇലയുള്ള പൈനാപ്പിള്‍ നല്ല ചിഹ്നമെന്ന് യു.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി പ്രതികരിച്ചു.
സ്വതന്ത്ര സ്ഥാനാർഥി ആയതിനാൽ ചിഹ്നമായി 'കൈതച്ചക്ക'യാണ് ജോസ് ടോമിന് അനുവദിച്ചിരിക്കുന്നത്. ഇടതു മുന്നണി സ്ഥാനാർഥി മാണി സി. കാപ്പന് ക്ലോക്കും ബി.ജെ.പി സ്ഥാനാർഥിക്ക് താമര ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മിഷൻ അനുവദിച്ചു.
കേരള കോൺഗ്രസ് ചിഹ്നമായ 'രണ്ടില' നൽകില്ലെന്ന് പാർട്ടി ചെയർമാർ പി.ജെ ജോസഫ് നിലപാടെടുത്തിരുന്നു. ജോസഫ് കത്തു നൽകിയാൽ മാത്രമെ പാർട്ടി സ്ഥാനാർഥിയായി ജോസ് ടോമിനെ പരിഗണിക്കൂവെന്ന് തെരഞ്ഞെടുപ്പ് കമ്മിഷനും വ്യക്തമാക്കി. എന്നാൽ പാർട്ടി ചെയർമാൻ എന്ന നിലയിൽ പി.ജെ ജോസഫിന്റെ കത്ത് ഹാജരാക്കാനാകാതെ വന്നതോടെ യു.ഡി.എഫ് സ്വതന്ത്രനായാണ് ജോസ് ടോം മത്സരിക്കുന്നത്.
Also Read ആദ്യ പേര് മാണി സി. കാപ്പന്റേത്; രണ്ടാമത് ഹരി; ജോസ് ടോം ഏഴാമത്തെ പേരുകാരൻ
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Jose Tom, Pala by-election, Udf