പാലക്കാട്: ആലത്തൂർ ചന്ദനാംപറമ്പ് അയ്യപ്പൻവിളക്കിന്റെ ഭാഗമായുള്ള പാലക്കൊമ്പ് എഴുന്നള്ളത്തിനിടെ ആന ഇടഞ്ഞോടി. ആനപ്പുറത്തുണ്ടായിരുന്നവർ ഉൾപ്പെടെ അഞ്ചുപേർക്ക് പരിക്കേറ്റു. ഓടുന്നതിനിടയില്‍ തിക്കിലും തിരക്കിലും വീണ് നിരവധിപേർക്ക് നിസ്സാര പരിക്കേറ്റു. ആനപ്പുറത്തുണ്ടായിരുന്ന കിഴക്കഞ്ചേരി പുന്നപ്പാടം സ്വദേശി അജിത്ത് (22), ഇളവംപാടം വൈശാഖ് (25), എരിക്കിൻചിറ ജിത്തു (22) എന്നിവർക്കും ആനപ്പാപ്പാനും വണ്ടാഴി സ്വദേശിനി തങ്കമണിക്കുമാണ് (67) പരിക്കേറ്റത്. തങ്കമണിയെ തൃശ്ശൂരിലെ സ്വകാര്യ മെഡിക്കൽ കോളേജാശുപത്രിയിലും മറ്റുള്ളവരെ നെന്മാറ സ്വകാര്യ മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിലും പ്രവേശിപ്പിച്ചു.
വണ്ടാഴി മോസ്കോമൊക്കിന് സമീപം ശനിയാഴ്ച രാത്രി ഒൻപതുമണിയോടെ സംഭവം. ചിറയ്ക്കൽ ശബരിനാഥൻ എന്ന ആനയാണ് ഇടഞ്ഞത്. ആദ്യം പാപ്പാനെ ആക്രമിച്ച ശേഷം ആന പുറത്തിരുന്നവരെ താഴെയിടുകയായിരുന്നു. ആന വിരണ്ടതോടെ ആളുകളിൽ പരിഭ്രാന്തി സൃഷ്ടിക്കുകയും ചിതറിയോടുകയുമാണ് ഉണ്ടായത്.ഓടുന്നതിനിടയിലും തിക്കിലും തിരക്കിലും വീണ് നിരവധിപേർക്ക് നിസ്സാര പരിക്കേറ്റു.
Also read-ഉല്‍സവം കഴിഞ്ഞ് മടങ്ങിവന്ന രണ്ട് യുവാക്കൾ കൊയിലാണ്ടി ദേശീയപാതയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് മരിച്ചു
വഴിയരികിൽ നിർത്തിയിട്ടിരുന്ന രണ്ടുബൈക്കുകളും വണ്ടാഴിയിലെ തയ്യൽക്കടയും തകർത്തു. ഒരുമണിക്കൂറിനുശേഷമാണ് ആനയെ പാപ്പാന്മാരുടെ നേതൃത്വത്തിൽ തളച്ചത്. സംഭവത്തെ തുടര്‍ന്ന് മംഗലംഡാം പോലീസ് സ്ഥലത്തെത്തി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.