കായംകുളം: ബജറ്റ് അവതരണദിവസം കായംകുളം നഗരസഭയിൽ വിതരണം ചെയ്ത ഉച്ചഭക്ഷണം കഴിച്ചവർക്ക് ഭക്ഷ്യവിഷബാധ. ഛർദിയും അതിസാരവും പിടിപെട്ട് ഒട്ടേറെ പേർ കായംകുളം, മാവേലിക്കര എന്നിവിടങ്ങളിൽ ആശുപത്രികളിൽ ചികിത്സ തേടി. . ജനപ്രതിനിധികൾ, നഗരസഭാ ജീവനക്കാർ, മാധ്യമപ്രവർത്തകർ തുടങ്ങിയവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്.
ഉച്ചയൂണിന് ഒപ്പം നൽകിയ മീൻ കറിയിൽ നിന്നാണ് ഭക്ഷ്യവിഷബാധ ഉണ്ടായതെന്നാണ് സംശയിക്കുന്നത്. പഴകിയ മത്സ്യം ഉപോയഗിച്ചതായാണ് പ്രാഥമിക നിഗമനം. ഭക്ഷ്യവിഷബാധ മൂലം ഇന്നലെ നഗരസഭയുടെ ഓഫീസിൽ പകുതിയോളം ജീവനക്കാരാണ് എത്തിയത്.
ഒരു ജനപ്രതിനിധി ഏർപ്പെടുത്തിയ കേറ്ററിങ് സ്ഥാപനം എത്തിച്ച ഭക്ഷണം കഴിച്ചവർക്കാണ് അസ്വസ്ഥത അനുഭവപ്പെട്ടത്. ബജറ്റ് ചർച്ച യുഡിഎഫ് ബഹിഷ്കരിച്ചതിനാൽ പ്രതിപക്ഷ കൗൺസിലർമാർ ഉച്ചഭക്ഷണം കഴിക്കാൻ എത്തിയിരുന്നില്ല.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.