കാസർകോട്: പെരിയയില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീടുകള്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണി സന്ദര്‍ശിച്ചു. വൈകിട്ട് നാലു മണിയോടെ കല്ല്യോട്ടെ ശരത് ലാലിന്റെ വീട്ടിലാണ് ആന്റണി ആദ്യമെത്തിയത്. തുടര്‍ന്ന് കൃപേഷിന്റ വീട്ടിലും എത്തി. ഇരുവരുടെയും മാതാപിതാക്കളെയും സഹോദരങ്ങളെയും അദ്ദേഹം ആശ്വസിപ്പിച്ചു. കേസില്‍ നിലവിലെ അന്വേഷണം കാര്യക്ഷമമല്ലെന്നും സി ബി ഐ അന്വേഷണമെന്ന കുടുംബത്തിന്റെ ആവശ്യം മുഖ്യമന്ത്രി നിരസിക്കരുതെന്നും ആന്റണി ആവശ്യപ്പെട്ടു.
കൊന്നവരെയും കൊല്ലിച്ചവരേയും ഉടനെ പിടികൂടണമെന്നും എ കെ ആന്റണി ആവശ്യപ്പെട്ടു. പെരിയ ഇരട്ടക്കൊലപാതകത്തിൽ മുഖ്യമന്ത്രി തന്നെ സിബിഐ അന്വേഷണത്തിന് ഉത്തരവിടണം. മുഖ്യമന്ത്രി അതിന് തയ്യാറായില്ലെങ്കിൽ കൊലപാതകത്തിന് പിന്നിൽ സിപിഎമ്മാണെന്ന ധാരണ എല്ലാവർക്കും ഉണ്ടാവുമെന്നും എ കെ ആന്റണി പറഞ്ഞു. കൃപേഷിന്റെയും ശരത്ലാലിന്റെ വീടുകൾ സന്ദർശിച്ചശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു എ കെ ആന്റണി.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.