കൊല്ലം: കൊട്ടാരക്കരയ്ക്ക് അടുത്ത് വെളിയത്തുള്ള പെട്രോൾ പമ്പിൽ നിന്ന് വെള്ളം കലർന്ന പെട്രോൾ നിറച്ച നിരവധി വാഹനങ്ങളുടെ എഞ്ചിൻ തകരാറിലായതായി പരാതി. വെളിയം മാവിള ജംഗ്ഷനില്‍ പ്രവര്‍ത്തിക്കുന്ന പമ്പിലാണ് വെള്ളം കലർന്ന പെട്രോൾ വാഹനങ്ങളിൽ നിറച്ചതായി പരാതി ഉയര്‍ന്നത്.
കഴിഞ്ഞ ദിവസമാണ് സംഭവം. ഈ പമ്പിൽനിന്ന് പെട്രോൾ നിറച്ച നിരവധി വാഹനങ്ങൾ യാത്രയ്ക്കിടയിൽ തകരാറിലായി. വാഹനം ഇന്ധനം തീർന്നതു പോലെ നിന്നു പോകുകയായിരുന്നു. തുടർന്ന് വർക്ക് ഷോപ്പുകളിലെത്തിച്ച് പരിശോധിച്ചപ്പോഴാണ് പെട്രോൾ ടാങ്കിൽ വെള്ളത്തിന്റെ അംശം കൂടുതലായി കണ്ടത്. എന്നാൽ ടാങ്കിൽ എങ്ങനെ വെള്ളം വന്നു എന്ന് പലർക്കും ആദ്യം മനസിലായില്ല.
തിങ്കളാഴ്ച വൈകിട്ട് പൂയപ്പള്ളി പൊലീസ് സ്റ്റേഷനിലെ ഒരു ഉദ്യോഗസ്ഥൻ ഇവിടെ എത്തി നൂറ് രൂപയ്ക്ക് ബൈക്കിൽ പെട്രോൾ അടിച്ചു. ഒരു കിലോമീറ്റർ എത്തുന്നതിന് മുമ്പ് ബൈക്ക് ഇന്ധനം തീർന്നതു പോലെ നിൽക്കുകയായിരുന്നു. ഇതേത്തുടർന്ന് പൂയപ്പള്ളി പൊലീസ് പമ്പിലെത്തി, പരിശോധന നടത്തി. പൊലീസ് ഒരു കുപ്പിയിൽ പെട്രോൾ വാങ്ങിയപ്പോഴും അതിന്റെ കുറേ ഭാഗം വെള്ളം നിറഞ്ഞതായി കണ്ടെത്തിയിരുന്നു. തുടർന്ന് പമ്പ് അടപ്പിക്കുകയും ചെയ്തു.
പമ്പിലെ ടാങ്കിൽ എങ്ങനെ വെള്ളം കലന്നുവെന്ന് അറിയില്ലെന്നാണ് പമ്പ് ഉടമയും ജീവനക്കാരും പറയുന്നത്. ഇതേക്കുറിച്ച് ഭാരത് പെട്രോളിയം അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തുമെന്നാണ് വിവരം.
'സൂര്യഗായത്രിയുമായുള്ള പ്രണയം നാട്ടിൽ അറിഞ്ഞതോടെ വിവാഹ ആലോചനകൾ മുടങ്ങി'; യുവതിയെ കുത്തിക്കൊന്ന പ്രതിനെടുമങ്ങാട് വീട്ടിൽ കയറി കുത്തി സുഹൃത്ത് കുത്തി പരിക്കേൽപ്പിച്ച യുവതി മരിച്ച സംഭവത്തിൽ പ്രതിയുടെ നിർണായക മൊഴി പൊലീസിന് ലഭിച്ചു. മുമ്പ് സിനിമാ ഷൂട്ടിങ് മേഖലയിൽ പ്രവർത്തിച്ചിരുന്ന സമയത്തെ പ്രണയം നാട്ടിൽ അറിഞ്ഞതോടെ വിവാഹ ആലോചനകൾ മുടങ്ങിയത് കാരണമാണ് സൂര്യഗായത്രിയെ ആക്രമിച്ചതെന്ന് പ്രതി അരുൺ പൊലീസിനോട് പറഞ്ഞു. ഷൂട്ടിംഗ് മേഖലയിൽ പ്രവർത്തിച്ചുവരുന്ന അരുണം സൂര്യഗായത്രിയും തമ്മിൽ പ്രണയത്തിലായിരുന്നു.
എന്നാൽ ഈ സമയം മറ്റൊരു യുവാവിനെ പ്രണയിച്ച് സൂര്യഗായത്രി വിവാഹിതയാവുകയായിരുന്നു. എന്നാൽ ഈ ദാമ്പത്യം സുഖകരമായിരുന്നില്ല.
എന്നാൽ യുവതിയുമായുള്ള പ്രണയം നാട്ടിൽ അറിഞ്ഞ അരുണിന് മറ്റു വിവാഹങ്ങൾ ഒന്നും നടക്കാതിരുന്നത് അസ്വസ്ഥനാക്കിയിരുന്നു, പലപ്പോഴും പൊതു ഇടങ്ങളിൽ വച്ച് കാണുമ്പോൾ സൂര്യഗായത്രി അരുണുമായി വാക്കേറ്റം നടത്തുന്നത് പതിവായിരുന്നു എന്നും, ഇതിലെ പ്രകോപനമാണ് ആക്രമണം നടത്താൻ തന്നെ പ്രേരിപ്പിച്ചതെന്നാണ് അരുൺ പോലീസിനു നൽകിയ മൊഴി. സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷിച്ചുവരുന്നുവെന്നും, പ്രതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്താൽ മാത്രമേ വ്യക്തതവരൂ എന്ന് വലിയമല പോലീസ് പറഞ്ഞു.
കഴിഞ്ഞ ദിവസം ഉച്ചയ്ക്കു ശേഷം വാടകയ്ക്ക് താമസിച്ചിരുന്ന വീട്ടിൽ കയറിയാണ് അരുൺ സൂര്യഗായത്രിയെ കുത്തി പരിക്കേൽപ്പിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ അത്യാഹിത വിഭാഗത്തിൽ ചികിത്സയിൽ കഴിയവെയാണ് യുവതി മരിച്ചത്. പതിനഞ്ചിലേറെ കുത്തുകളേറ്റ യുവതിയെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയെങ്കിലും ഇന്ന് രാവിലെയോടെ നില വഷളാകുകയും മരണം സംഭവിക്കുകയുമായിരുന്നു.
സൂര്യഗായത്രി താമസിക്കുന്ന ഉഴപ്പാ കോണത്തെ വാടക വീട്ടിൽ എത്തിയ യുവതിയുടെ ആൺസുഹൃത്തും പേയാട് ചിറക്കോണം സ്വദേശിയുമായ അരുൺ കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു. നെഞ്ചിലും കഴുത്തിലും ഉൾപ്പെടെ എടെ പതിനഞ്ചിൽ പരം കുത്തുകൾ ഏറ്റ സൂര്യഗായത്രി ഗുരുതര പരിക്കുകളോടെ ആയിരുന്നു മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അടിയന്തര ശസ്ത്രക്രിയ ഉൾപ്പെടെ നടത്തിയെങ്കിലും ഇന്ന് പുലർച്ചെ മരണം സ്ഥിരീകരിക്കുകയായിരുന്നു.
Also Read-
തിരുവനന്തപുരത്ത് സുഹൃത്ത് വീട്ടിൽ കയറി കുത്തി പരിക്കേൽപ്പിച്ച യുവതി മരിച്ചുപെൺകുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിൽ അമ്മ വത്സലയ്ക്കും പരിക്ക് പറ്റിയിരുന്നു, വികലാംഗ കൂടിയായ ഇവരും ചികിത്സയിലാണ്. ഭർത്താവുമായി പിണങ്ങി കഴിഞ്ഞ ആറ് മാസക്കാലമായി മാതാപിതാക്കളോട് ആയിരുന്നു സൂര്യഗായത്രി കഴിഞ്ഞു വന്നിരുന്നത്.
സൂര്യഗായത്രിയുടെ വീടിൻറെ പിൻവാതിലിലൂടെയാണ് അരുൺ വീടിനുള്ളിൽ പ്രവേശിച്ചതും, ആക്രമണം നടത്തിയതും നിലവിളി കേട്ട് പരിസരവാസികളും നാട്ടുകാരും ഓടിയെത്തിയപ്പോഴേക്കും അരുൺ ഓടിരക്ഷപ്പെടുകയായിരുന്നു. തുടർന്ന് ഒരു വീടിൻറെ ശുചിമുറിയിൽ ഒളിച്ചിരുന്ന് പ്രതിയെ നാട്ടുകാർ പിടികൂടി വലിയമല പോലീസിൽ കൈമാറുകയായിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.