HOME /NEWS /Kerala / ഫോണിന്റെ പേരിൽ അച്ഛനും മകൾക്കും റോഡിൽ വിചാരണ; പിങ്ക് പൊലീസ് അപമാനിച്ചത് സത്യസന്ധതയ്ക്ക് ആദരം നേടിയ ആളെ

ഫോണിന്റെ പേരിൽ അച്ഛനും മകൾക്കും റോഡിൽ വിചാരണ; പിങ്ക് പൊലീസ് അപമാനിച്ചത് സത്യസന്ധതയ്ക്ക് ആദരം നേടിയ ആളെ

news18

news18

സത്യസന്ധതയ്ക്ക് ഉപഹാരം വാങ്ങിയ വ്യക്തിയെയാണ് മൊബൈൽ ഫോൺ മോഷണം പോയെന്ന പേരിൽ പൊലീസ് അപമാനിച്ചത്.

  • Share this:

    തിരുവനന്തപുരം: മൊബൈൽ ഫോൺ മോഷ്ടിച്ചെന്ന പേരിൽ പിങ്ക് പൊലീസ് പരസ്യവിചാരണ ചെയ്ത തോന്നയ്ക്കല്‍ സ്വദേശി ജയചന്ദ്രൻ സത്യസന്ധതയ്ക്ക് ആദരം നേടിയ വ്യക്തി. കഴിഞ്ഞ ദിവസമാണ് മൊബൈല്‍ മോഷ്ടിച്ചെന്നാരോപിച്ച് ജയചന്ദ്രനേയും മൂന്നാംക്ലാസുകാരിയായ മകളേയും പിങ്ക് പോലീസ് റോഡിൽ വിചാരണ ചെയ്ത് അപമാനിച്ചത്.

    സത്യസന്ധതയ്ക്ക് ഉപഹാരം വാങ്ങിയ വ്യക്തിയെയാണ് മൊബൈൽ ഫോൺ മോഷണം പോയെന്ന പേരിൽ പൊലീസ് അപമാനിച്ചത്. രണ്ട് വർഷം മുമ്പ് വഴിയിൽ നിന്ന് കിട്ടിയ വിലകൂടിയ മൊബൈൽ ഫോൺ ഉടമയെ കണ്ടെത്തി തിരിച്ചേൽപ്പിച്ചയാളാണ് ജയചന്ദ്രൻ. വേങ്ങോട് ജംക്‌ഷന് സമീപത്ത് നിന്നാണ് ഇദ്ദേഹത്തിന് ഫോൺ കിട്ടിയത്.

    വേങ്ങോട് വിവാഹ വീട്ടിൽ എത്തിയ യുവാക്കളുടെ ഫോണായിരുന്നു നഷ്ടപ്പെട്ടത്. വഴിയിൽ നിന്ന് കിട്ടിയ ഫോണിലേക്ക് തുടരെ കോൾ വന്നെങ്കിലും അത് അറ്റന്റ് ചെയ്യാനുള്ള സാങ്കേതിക അറിവ് ജയചന്ദ്രന് ഉണ്ടായിരുന്നില്ല. തുടർന്ന് മൊബൈലിലേക്ക് വന്ന നമ്പർ സ്വന്തം ഫോണിൽ ഡയൽ ചെയ്ത് തിരിച്ചു വിളിച്ചാണ് ഉടമയെ വിവരം അറിയിച്ചത്.

    നിങ്ങളുടെ നഗരത്തിൽ നിന്ന്(കോഴിക്കോട്)

    Also Read-ഭാര്യയെ സംശയം; യുവതിയുടെ സ്വകാര്യഭാഗം തുന്നിക്കൂട്ടി ഭർത്താവ്!

    ടാപ്പിങ് തൊഴിലാളിയായ ജയചന്ദ്രന് ഫോൺ മടക്കി വാങ്ങാനെത്തിയ യുവാക്കൾ സമ്മാനവും നൽകിയിരുന്നു. രണ്ട് വർഷത്തിന് ശേഷം മൊബൈൽ ഫോൺ മോഷ്ടിച്ചെന്ന പേരിൽ പൊലീസ് അപമാനിക്കുകയും ചെയ്തു.

    പൊലീസ് വാഹനത്തില്‍ നിന്ന് കാണാതായ മൊബൈലിനെച്ചൊല്ലിയായിരുന്നു ജയചന്ദ്രനും മകൾക്കുമെതിരെ മോഷണം ആരോപിച്ചത്. ഫോണ്‍ മോഷ്ടിച്ചെന്നും മകള്‍ക്കും നല്‍കുന്നത് കണ്ടെന്നും വാദിച്ച പൊലീസിന്റെ വാഹനത്തിൽ നിന്ന് തന്നെ ഒടുവിൽ മൊബൈൽ ഫോൺ കണ്ടെത്തുകയും ചെയ്തു.

    ജയചന്ദ്രൻ ഫോൺ മോഷ്ടിച്ച് മകളുടെ കയ്യിൽ കൊടുത്തെന്നും പിടിക്കപ്പെടുമെന്നുറപ്പായപ്പോള്‍ സമീപത്തെ കുറ്റിക്കാട്ടിലേക്ക് വലിച്ചെറിഞ്ഞെന്നും പറഞ്ഞായിരുന്നു പിങ്ക് പൊലീസ് വാഹനത്തിലെ വനിതാ പൊലീസ് ഉദ്യോഗസ്ഥയുടെ പരസ്യ വിചാരണ. പൊലീസുകാരിയുടെ ആക്രോശവും പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടു പോകുമെന്ന ഭീഷണിയും കേട്ട് ഭയന്ന കുട്ടി ഉറക്കെ കരഞ്ഞു. മകള്‍ കരഞ്ഞതോടെ സമീപത്തുള്ളവരെ വിളിച്ചുവരുത്തുകയും ഇവരെ ദേഹ പരിശോധന നടത്തണമെന്നും സ്റ്റേഷനില്‍ കൊണ്ടുപോകണമെന്നും പറഞ്ഞു.

    വെള്ളിയാഴ്ച ഐ എസ് ആര്‍ ഓയുടെ വലിയ വാഹനം കടന്നുപോകുന്നത് കാണാനായി ജയചന്ദ്രനും മൂന്നാം ക്ലാസുകാരി മകളും ആറ്റിങ്ങലില്‍ നില്‍ക്കുമ്പോഴാണ് സംഭവം നടന്നത്. പൊലീസിന്റെ പക്കൽ നിന്ന് തന്നെ ഫോൺ കിട്ടിയിട്ടും തങ്ങള്‍ക്കെതിരെ അധിക്ഷേപം തുടര്‍ന്നെന്ന് ജയചന്ദ്രൻ പറയുന്നു. ഉന്നതാധികാരികൾക്ക് പരാതി നൽകാനാണ് ജയചന്ദ്രന്റെ തീരുമാനം.

    അതേസമയം, പരസ്യവിചാരണയുടെ വീഡിയോ പ്രചരിച്ചതോടെ ബാലാവകാശ കമ്മിഷൻ ചെയർമാനും ആറ്റിങ്ങൽ പൊലീസും ജയചന്ദ്രന്റെ വീട്ടിലെത്തി മകളുടെ മൊഴിയെടുത്തു. കുട്ടിക്ക് അടിയന്തിരമായി കൗൺസിലിങ്ങിന് കമ്മിഷൻ നിർദേശം നൽകി. സംഭവം സംബന്ധിച്ച് മേലധികാരികൾക്ക് റിപ്പോർട്ട് നൽകുമെന്ന് ആറ്റിങ്ങൽ ഡി വൈ എസ് പി സുനീഷ് ബാബു പറഞ്ഞു.

    First published:

    Tags: Pink police