കൊച്ചി: കോവിഡ് 19 മുന്നറിയിപ്പ് ലംഘിച്ച് നടത്തിയ ലയനസമ്മേളനത്തിൽ പി.ജെ ജോസഫ് പങ്കെടുക്കാതെ മടങ്ങി. യോഗസ്ഥലത്തിന് അടുത്തെത്തിയശേഷമാണ് പി.ജെ ജോസഫ് തിരിച്ചുപോയത്. യോഗം നടന്ന ഹാളിന് പുറത്തുവരെ എത്തിയശേഷമാണ് പി.ജെ ജോസഫും സി.എഫ് തോമസും പിൻവാങ്ങിയത്. സർക്കാർ പുറപ്പെടുവിച്ച മുന്നറിയിപ്പ് നിർദേശങ്ങൾ ലംഘിച്ചാണ് യോഗം നടത്തുന്നതെന്ന വിവരം പി.ജെ ജോസഫിന് ലഭിച്ചിരുന്നു. ഇതോടെയാണ് പരിപാടിയിൽ പങ്കെടുക്കാതെ മടങ്ങിയത്.
പി.ജെ ജോസഫ് പരിപാടിയിൽ പങ്കെടുക്കുമെന്ന പ്രതീക്ഷയിൽ ഫ്രാൻസിസ് ജോർജ് പ്രസംഗം നീട്ടുകയും ചെയ്തു. എന്നാൽ താൻ പങ്കെടുക്കില്ലെന്നും യോഗം ഉടൻ അവസാനിപ്പിക്കണമെന്നുമുള്ള പി.ജെ ജോസഫിന്‍റെ സന്ദേശം എത്തിയതോടെ യോഗം പെട്ടെന്ന് നിർത്തുകയായിരുന്നു.
കോട്ടയം, പത്തനംതിട്ട ജില്ലകളിലെ പ്രവർത്തകരാണ് ലയന സമ്മേളനത്തിൽ പങ്കെടുത്തത്. രണ്ടു മണിക്കൂറോളം പി.ജെ ജോസഫിനെ കാത്തിരുന്ന പ്രവർത്തകർ ഒടുവിൽ നിരാശരായി മടങ്ങുകയായിരുന്നു.
You may also like:യാത്രകൾ പാടില്ലെന്ന നബി വചനം ഉദ്ധരിച്ച് പണ്ഡിതർ; കർമങ്ങൾ ചുരുക്കി ജുമുഅ ഖുതുബ [NEWS]ഇനിയുള്ള 30 ദിവസങ്ങൾ രാജ്യത്തിന് നിർണായകം [NEWS]യുഎഇ പ്രവാസികള്‍ ഇന്ത്യയിലേക്കുള്ള യാത്രകള്‍ ഒഴിവാക്കണം [PHOTO]
ജനാധിപത്യ കേരള കോൺഗ്രസിൽനിന്ന് ഫ്രാൻസിസ് ജോർജിന്‍റെ നേതൃത്വത്തിലുള്ള വിഭാഗമാണ് പി.ജെ ജോസഫ് നയിക്കുന്ന കേരള കോൺഗ്രസിൽ ലയിച്ചത്. മൂവാറ്റുപുഴ കബനി ഹോട്ടലിൽനടന്ന സംസ്ഥാന കമ്മിറ്റിക്കൊപ്പമാണ് ലയനസമ്മേളനം നടന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.