ഇന്റർഫേസ് /വാർത്ത /Kerala / P C George | കാണാന്‍ അനുവദിക്കില്ലെന്ന് പൊലീസ്; പി.സി.ജോര്‍ജ് ഭീകരവാദിയല്ലെന്ന് വി മുരളീധരന്‍

P C George | കാണാന്‍ അനുവദിക്കില്ലെന്ന് പൊലീസ്; പി.സി.ജോര്‍ജ് ഭീകരവാദിയല്ലെന്ന് വി മുരളീധരന്‍

പിസി ജോര്‍ജ് ഭീകരവാദിയല്ലെന്നും അദ്ദേഹത്തിന്റെ അഭിപ്രായമാണ് പറഞ്ഞതെന്നും മുരളീധരന്‍ പറഞ്ഞു.

പിസി ജോര്‍ജ് ഭീകരവാദിയല്ലെന്നും അദ്ദേഹത്തിന്റെ അഭിപ്രായമാണ് പറഞ്ഞതെന്നും മുരളീധരന്‍ പറഞ്ഞു.

പിസി ജോര്‍ജ് ഭീകരവാദിയല്ലെന്നും അദ്ദേഹത്തിന്റെ അഭിപ്രായമാണ് പറഞ്ഞതെന്നും മുരളീധരന്‍ പറഞ്ഞു.

  • Share this:

തിരുവനന്തപുരം: വിദ്വേഷ പ്രസംഗത്തിന്റെ പേരില്‍ പൊലീസ്(Police) അറസ്റ്റ് ചെയ്ത പിസി ജോര്‍ജിനെ(P C George) കാണാനെത്തിയ കേന്ദ്രമന്ത്രി വി മുരളീധരനെ(V Muraleedharan) തടഞ്ഞ് പൊലീസ്. കാണാന്‍ അനുവദിക്കില്ലെന്ന് പൊലീസ് കേന്ദ്രമന്ത്രിയെ അറിയിച്ചു. സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്നത് ഇരട്ടനീതിയെന്ന് മുരളീധരന്‍ ആരോപിച്ചു. പിസി ജോര്‍ജ് ഭീകരവാദിയല്ലെന്നും അദ്ദേഹത്തിന്റെ അഭിപ്രായമാണ് പറഞ്ഞതെന്നും മുരളീധരന്‍ പറഞ്ഞു.

എന്നാല്‍ പിസി ജോര്‍ജ് പറഞ്ഞതിനെ പിന്തുണയ്ക്കുകയാണോ എന്ന ചോദ്യത്തില്‍ നിന്ന് കേന്ദ്രമന്ത്രി ഒഴിഞ്ഞുമാറി. അതേസമയം പിസി ജോര്‍ജിന് പിന്തുണയുമായി ബിജെപി രംഗത്തെത്തി. പി സി ജോര്‍ജിന്റെ വാഹനം തടഞ്ഞ് ബിജെപി പ്രവര്‍ത്തകര്‍. വാഹനം തടഞ്ഞുനിര്‍ത്തി അഭിവാദ്യമര്‍പ്പിച്ചിരുന്നു. തിരുവനന്തപുരം വട്ടപ്പാറയില്‍ വെച്ചാണ് പിസി ജോര്‍ജുമായി വന്ന വാഹനം ബിജെപി പ്രവര്‍ത്തകര്‍ തടഞ്ഞത്.

Also Read-PC George | പി സി ജോർജിനെതിരെ ജാമ്യമില്ലാ വകുപ്പുകൾ; അറസ്റ്റ് രേഖപ്പെടുത്തി

നിങ്ങളുടെ നഗരത്തിൽ നിന്ന്(കോഴിക്കോട്)

പിസി ജോര്‍ജിനെ വീട്ടില്‍ അതിക്രമിച്ച് കയറി പൊലീസ് കസ്റ്റഡിയിലെടുത്തത് അഭിപ്രായ സ്വാതന്ത്ര്യത്തിലേക്കുള്ള കടന്നുകയറ്റമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ പ്രതികരിച്ചിരുന്നു. മുസ്ലിം മതമൗലികവാദികള്‍ വര്‍ഗീയ വിഷം ചീറ്റിയിട്ടും ഒരു നടപടിയും എടുക്കാത്ത സര്‍ക്കാരിന്റെ ഇരട്ടത്താപ്പാണ് പിസി ജോര്‍ജിനെ കസ്റ്റഡിയില്‍ എടുത്തതോടെ വ്യക്തമാകുന്നതെന്ന് കെ സുരേന്ദ്രന്‍ പറഞ്ഞു.

ഇന്ന് പുലര്‍ച്ചെയാണ് പി.സി.ജോര്‍ജിനെ ഈരാറ്റുപേട്ടയിലെ വീട്ടില്‍ നിന്ന് പോലീസ് കസ്റ്റഡിയിലെടുത്തത്. തിരുവനന്തപുരം എ.ആര്‍.ക്യാമ്പിലെത്തിച്ച പിസി ജോര്‍ജിന്റെ അറസ്റ്റ് രേഖപ്പെടുത്തി. കഴിഞ്ഞ ദിവസമാണ് അദ്ദേഹത്തിനെതിരെ 153 എ വകുപ്പ് പ്രകാരം കേസെടുത്തത്. 295 എ വകുപ്പ് കൂടി ചേര്‍ത്തിട്ടുണ്ട്. സ്വന്തം വാഹനത്തിലാണ് പി.സി.ജോര്‍ജിനെ തിരുവന്തപുരത്തേക്ക് കൊണ്ടുവന്നത്. പൊലിസും മകന്‍ ഷോണ്‍ ജോര്‍ജും വാഹനത്തിലുണ്ടായിരുന്നു.

Also Read-P C George | പി സി ജോര്‍ജിന്റെ വാഹനം തടഞ്ഞ് ബിജെപിയുടെ ഐക്യദാര്‍ഢ്യം; കരിങ്കൊടി കാട്ടി ഡിവൈഎഫ്ഐ പ്രതിഷേധം

അനന്തപുരി ഹിന്ദു മഹാസഭ സമ്മേളനത്തിനിടെയാണ് പി.സി ജോര്‍ജിന്റെ വിവാദ പരാമര്‍ശം. സംഭവത്തില്‍ നടപടി ആവശ്യപ്പെട്ട് യൂത്ത് ലീഗ്, മുഖ്യമന്ത്രി, ഡി.ജി.പി എന്നിവര്‍ക്കു പരാതി നല്‍കിയിരുന്നു. ഇതു കൂടാതെ ഡി.വൈ.എഫ്.ഐ പൊലിസിലും പരാതി നല്‍കിയിരുന്നു.

കച്ചവടം ചെയ്യുന്ന മുസ്ലിംകള്‍ വന്ധ്യത വരുത്താനുള്ള മരുന്നുകള്‍ പാനീയങ്ങളില്‍ കലര്‍ത്തുന്നു, മുസ്ലിംകള്‍ അവരുടെ ജനസംഖ്യ വര്‍ധിപ്പിച്ച് ഇതൊരു മുസ്ലിം രാജ്യമാക്കി മാറ്റാന്‍ ശ്രമിക്കുന്നു, മുസ്ലിം പുരോഹിതര്‍ ഭക്ഷണത്തില്‍ മൂന്നു പ്രാവശ്യം തുപ്പിയശേഷം വിതരണം ചെയ്യുന്നു തുടങ്ങിയ ആരോപണങ്ങള്‍ ഉന്നയിച്ചെന്നാണ് പി സി ജോര്‍ജിനെതിരായ പരാതി.

First published:

Tags: Bjp, Pc george, Union minister V Muraleedharan