കോട്ടയം: ആത്മഹത്യാ ശ്രമം (Suicide Attempt) ഫേസ്ബുക്കിൽ ലൈവായി (Facebook Live) പ്രചരിപ്പിച്ച യുവാവിനെ പോലീസെത്തി രക്ഷിച്ച് ആശുപത്രിയിലാക്കി. പാലാ (Pala) സ്വദേശിയായ 30 വയസുകാരനെയാണ് പോലീസ് ആശുപത്രിയിലാക്കിയത്. ഞായറാഴ്ച വൈക്കീട്ടോടെ ആയിരുന്നു സംഭവം. കൈ മുറിച്ച് ആത്മഹത്യ ചെയ്യാനുള്ള ശ്രമമാണ് ഇയാൾ ലൈവ് ഇട്ടത്.
വീട്ടിൽ ആരുമില്ലാതിരുന്ന സമയത്തായിരുന്നു യുവാവ് ആത്മഹത്യാ ശ്രമം ലൈവായി ഇട്ടത്. ‘എന്റെ ആത്മഹത്യ ലൈവ്’ എന്ന് കുറിച്ചുകൊണ്ടാണ് യുവാവ് ദൃശ്യങ്ങൾ ഫേസ്ബുക്കിലിട്ടത്. സംഭവം ശ്രദ്ധയിൽപെട്ട ഒരാൾ പോലീസിനെ വിവരമറിയിച്ചു. തുടർന്ന് പോലീസ് ഇയാളുടെ താമസസ്ഥലം കണ്ടെത്തി.
വീട് തേടിപ്പിടിച്ച് പോലീസ് എത്തിയെങ്കിലും അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു. അഗ്നിരക്ഷാസേനയെ വിവരമറിയിച്ചെങ്കിലും അവർ എത്തുന്നതിന് മുൻപ് തന്നെ പോലീസ് യുവാവിനെ അനുനയിപ്പിച്ച് വീടിന്റെ വാതിൽ തുറപ്പിച്ചു. പിന്നീട് ആംബുലൻസിൽ ആശുപത്രിയിലേക്ക് കൊണ്ടുപോയി. യുവാവിന്റെ പരിക്ക് ഗുരുതരമല്ലെന്ന് പോലീസ് പറഞ്ഞു.
Also read-
Suicide Attempt | കണ്ണൂരിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച KSRTC ഡ്രൈവർ ഗുരുതരാവസ്ഥയിൽ
ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000)
Accident | ബൈക്ക് യാത്രികരായ യുവദമ്പതികൾ ബസിടിച്ച് മരിച്ചു; അപകടത്തിൽപ്പെട്ടത് ദുബായിൽനിന്ന് സഹോദരിയുടെ വിവാഹത്തിനെത്തിയ യുവാവും ഭാര്യയും
തൃശൂർ: സഹോദരിയുടെ വിവാഹത്തിൽ പങ്കെടുക്കാൻ ദുബായിൽനിന്ന് നാട്ടിലെത്തിയ യുവാവും ഭാര്യയും ബൈക്കപകടത്തിൽ മരിച്ചു. ദേശീയ പാതയിൽ ചാവക്കാട് ചേറ്റുവ സ്കൂളിന് സമീപം ബസ് ബൈക്കിലിടിച്ചാണ് അപകടം ഉണ്ടായത്. ചാവക്കാട് അഞ്ചങ്ങാടി വെളിച്ചെണ്ണപ്പടി വലിയകത്ത് കോയുണ്ണിയുടെയും ഫാത്തിമയുടെയും മകൻ മുനൈഫ്(32) ഭാര്യ മുംബൈ സ്വദേശി സുവൈബ(22) എന്നിവരാണ് മരിച്ചത്. ഇരുവരെടും ഉടൻ തന്നെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സഹോദരിയുടെ വിവാഹവുമായി ബന്ധപ്പെട്ടാണ് മുനൈഫ് നാട്ടിലെത്തിയത്. കഴിഞ്ഞ ദിവസം വിവാഹ ആവശ്യവുമായി ബന്ധപ്പെട്ട യാത്ര കഴിഞ്ഞ് ചാവക്കാടേക്ക് വരുന്നതിനിടെയാണ് അപകടം ഉണ്ടായത്. കൊടുങ്ങല്ലൂർ-ഗുരുവായൂർ റൂട്ടിൽ ഓടുന്ന സ്വകാര്യബസും ബൈക്കും ഒരേ ദിശയിൽ വരികയായിരുന്നു. എതിരേ വന്ന വാഹനം ബൈക്കിന്റെ ഹാൻഡിലിൽ തട്ടി ഇരുവരും ബസിനടിയിലേക്ക് മറിയുകയായിരുന്നു. ബസ് കയറിയിറങ്ങിയാണ് മുനൈഫും സുവൈബയും മരിച്ചത്.
Also read-
Drowned | പാറക്കെട്ടില്‍ നിന്ന് സെല്‍ഫിയെടുക്കവേ തിരയടിച്ചു; കടലിൽ വീണ് യുവാവ് മരിച്ചു
മുനൈഫിന്റെ സഹോദരിയുടെ വിവാഹം തിങ്കളാഴ്ചയായിരുന്നു നിശ്ചയിച്ചിരുന്നത്. ഇതിനായി വെള്ളിയാഴ്ചയാണ് മുനൈഫ് ദുബായിൽനിന്ന് നാട്ടിലെത്തിയത്. സുവൈബ ഒരാഴ്ച മുമ്പും നാട്ടിലെത്തിയതായിരുന്നു. നാലു വർഷം മുമ്പാണ് മുനൈഫും സുവൈബയും വിവാഹിതരായത്. മുനൈഫിന്റെ സഹോദരൻ വിവാഹം പ്രമാണിച്ച് ഇന്ന് നാട്ടിലെത്താനിരിക്കെയാണ് ദുരന്ത വാർത്ത പുറത്തുവന്നത്. വിവാഹ ഒരുക്കത്തിലായിരുന്ന വീട്ടിൽ മുനൈഫിന്റെയും ഭാര്യയുടെയും മരണവാർത്ത അറിഞ്ഞു കൂട്ടനിലവിളി ഉയർന്നു. ഇരുവരുടെയും മൃതദേഹം പോസ്റ്റുമോർട്ടം ഉൾപ്പടെയുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കിയശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.