ഇന്റർഫേസ് /വാർത്ത /Kerala / Kerala Bus Strike | ഡിസംബര്‍ 21 മുതല്‍ ആരംഭിക്കാനിരുന്ന സ്വകാര്യ ബസ് സമരം പിൻ‍വലിച്ചു

Kerala Bus Strike | ഡിസംബര്‍ 21 മുതല്‍ ആരംഭിക്കാനിരുന്ന സ്വകാര്യ ബസ് സമരം പിൻ‍വലിച്ചു

പ്രതികാത്മക ചിത്രം

പ്രതികാത്മക ചിത്രം

അനിശ്ചിതകാല സമരം 21 മുതല്‍ ഉണ്ടാകില്ലെന്ന് ബസ് ഉടമ സംയുക്ത സമിതി നേതാക്കള്‍ പറഞ്ഞു.

  • Share this:

തിരുവനന്തപുരം: സംസ്ഥാനത്ത് ഈ മാസം 21 മുതല്‍ ആരംഭിക്കാനിരുന്ന സ്വകാര്യ ബസ് സമരം (Bus Strike) പിന്‍വലിച്ചു. യാത്ര നിരക്ക് വര്‍ധനവുമായി ബന്ധപെട്ട് സംസ്ഥാന സര്‍ക്കാര്‍ അനുകൂലമായ നിലപാട് സ്വീകരിക്കുന്ന സാഹചര്യത്തിലാണ് സമരം മാറ്റിവെക്കാന്‍ സ്വകാര്യ ബസ് ഉടമകള്‍ (Bus Owners) തീരുമാനിച്ചത്.

മിനിമം ചാര്‍ജ് എട്ട് രൂപയില്‍ നിന്നും 12 രൂപ ആക്കുക, കിലോമീറ്റര്‍ നിരക്ക് നിലവിലെ 90 പൈസ എന്നതില്‍ നിന്നും ഒരു രൂപ ആക്കി വര്‍ധിപ്പിക്കുക, കോവിഡ് കാലം കഴിയുന്നത് വരെ ബസുകളുടെ വാഹന നികുതി പൂര്‍ണമായി ഒഴിവാക്കുക എന്നിവയായിരുന്നു സ്വകാര്യ ബസ് പ്രതിനിധികള്‍ മുന്നോട്ട് വെച്ച ആവശ്യങ്ങള്‍.

അതേ സമയം  നിലവിൽ മിനിമം ബസ് ചാര്‍ജ് 8 രൂപയാണ്. ഇത് ഉയര്‍ത്താന്‍ തീരുമാനിച്ചിട്ടുണ്ടെന്ന് ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞിരുന്നു. ശുപാര്‍ശകളെല്ലാം മുഖ്യമന്ത്രിയെ ധരിപ്പിച്ച ശേഷമാകും അന്തിമ തീരുമാനം. രാത്രികാല യാത്രാ നിരക്ക് വര്‍ധിപ്പിക്കുന്നതും പരിഗണനയിലുണ്ട്. രാത്രികാല യാത്ര നിരക്കിൽ വ്യത്യാസം വരുത്തി ബസുകളുടെ കുറവ് പരിഹരിക്കും.  രാത്രി യാത്രക്കാർ കുറവായതിനാൽ പല കാരണങ്ങൾ പറഞ്ഞ് സർവ്വീസ് മുടക്കുന്നുണ്ടെന്നും അത് പരിഹരിക്കാനാണ് രാത്രിയിലെ നിരക്ക് വർദ്ധനവ് ആലോചിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

നിങ്ങളുടെ നഗരത്തിൽ നിന്ന്(കോഴിക്കോട്)

Tiger Attack| കുറുക്കൻമൂലയിൽ വീണ്ടും കടുവയിറങ്ങി; വ്യാപക തെരച്ചിൽ തുടരുന്നു

കുറുക്കൻമൂലയിലെ ജനവാസമേഖലയിൽ കടുവയുടെ (Tiger) കാൽപാടുകൾ കണ്ടെത്തി. കുറുക്കൻമൂല പബ്ലിക് ഹെൽത്ത് സെന്ററിന് (PHC)സമീപത്താണ് കാൽപാടുകൾ കണ്ടെത്തിയത്. പൊലീസും വനംവകുപ്പും സ്ഥലത്ത് തിരച്ചിൽ തുടുരകയാണ്.

വയനാട് മാനന്തവാടി നഗരസഭയുടെ ഭാഗമായ കുറുക്കന്‍മൂല, പയ്യമ്പള്ളി, പുതിയിടം, ചെറൂര്‍, കൊയിലേരി തുടങ്ങിയ എട്ടുഗ്രാമങ്ങളാണ് കടുവ ഭീതിയിൽ കഴിയുന്നത്. പയ്യമ്പള്ളി, കൊയ്ലേരി മേഖലകളിലെവിടെയോ കടുവയുണ്ടെന്നാണ് സൂചന.

ഈ പ്രദേശങ്ങളിൽ വനപാലക സംഘവും പോലീസും ക്യാമ്പ് ചെയ്യുന്നുണ്ട്. കുറുക്കന്മൂലയിൽ സ്ഥാപിച്ച നിരീക്ഷണ ക്യാമറകളും കൂടുകളും മാറ്റി സ്ഥാപിക്കാനുള്ള നടപടികളും ഇന്നുണ്ടാകും. ജനവാസ മേഖലകളിൽ നിന്ന് ഇറങ്ങി കടുവ കാട്ടിക്കുളം വനമേഖലയിലേക്ക് കടന്നോയെന്നും സംശയമുണ്ട്.

അതേസമയം ഇന്നലെ നടന്ന പ്രതിഷേധവുമായി ബന്ധപ്പെട്ട് മാനന്തവാടി നഗരസഭ കൗണ്‍സിലര്‍ വിപിന്‍ വേണുഗോപാലിനെതിരെ ജാമ്യമില്ലാ വകുപ്പുൾപ്പെടെ ചുമത്തി മാനന്തവാടി പോലീസ് കേസെടുത്തു. വൈൽഡ് ലൈഫ് വാർഡന്റെ പരാതി പ്രകാരമാണു കേസെടുത്തത്.

Also Read-കായംകുളത്ത് വിവാഹ വാർഷികാഘോഷത്തിനിടയിൽ വാക്കേറ്റം; സുഹൃത്തിന്റെ കുത്തേറ്റ യുവാവ് മരിച്ചു

കടുവ ഭീതിയിൽ മാനന്തവാടി നഗരസഭയിലെ 8 വാർഡുകളിൽ നിരോധനാജ്ഞ തുടരുകയാണ്. കൂടുതൽ തിരച്ചിൽ സംഘങ്ങളും ഇന്ന് രംഗത്തുണ്ടാവും. ഇതിനിടെ ജില്ലയിലെത്തിയ ചീഫ് വൈൽഡ് ലൈഫ് വാർഡൻ സ്ഥിതിഗതികൾ വിലയിരുത്തി.

Also Read-Vadakara Taluk Office | വടകര താലൂക്ക് ഓഫീസ് തീപിടിത്തം; തീയിട്ടെന്ന് സംശയിക്കുന്നയാള്‍ കസ്റ്റഡിയില്‍

ദിവസങ്ങൾക്ക് മുമ്പാണ് കെണിയൊരുക്കിയ കൂട്ടിൽനിന്ന് ആടിനെ കടുവ പിടികൂടിയത്. വനംവകുപ്പ് സ്ഥാപിച്ച ക്യാമറയിൽ പതിഞ്ഞ കടുവയുടെ ചിത്രവും പുറത്തുവിട്ടിരുന്നു. പാല്‍വെളിച്ചത്ത് വനപാലകര്‍ സ്ഥാപിച്ച നിരീക്ഷണ ക്യാമറയിൽ പതിഞ്ഞ ചിത്രത്തിൽ കടുവയുടെ കഴുത്തില്‍ ആഴത്തില്‍ മുറിവേറ്റതായി വ്യക്തമായിട്ടുണ്ട്.

16 ദിവസത്തിനിടെ 15 വളര്‍ത്തുമൃഗങ്ങളെയാണ് കടുവ പിടികൂടിയത്.

First published:

Tags: Private bus, Private bus strike