സന്നിധാനം: ശബരിമല മാലിന്യ മുക്തമാക്കുന്ന പദ്ധതി പുണ്യം പൂങ്കാവനം ഒൻപതാം വർഷത്തിലേക്ക്. പൊലീസുകാരുടെ നേതൃത്വത്തിൽ 14 ഡിവിഷനുകളായി തിരിഞ്ഞാണ് സന്നിധാനവും പമ്പയും ഉൾപ്പെടെ ശുചീകരിക്കുന്നത്.
പ്ലാസ്റ്റിക് വിരുദ്ധ പ്രവർത്തനത്തിനാണ് പദ്ധതിയിൽ പ്രധാന ഊന്നൽ.
ജൈവ - അജൈവ മാലിന്യങ്ങൾ നീക്കി ശബരിമലയെ ശുചിത്വത്തിന്റെ മാതൃകയാക്കുകയാണ് പോലീസ് ഉദ്യോഗസ്ഥരുടെയും വോളന്റിയർമാരുടെയും ലക്ഷ്യം. ഈ പദ്ധതിയുടെ ഭാഗമായാണ് ശബരിമലയിൽ കുപ്പിവെള്ളം നിരോധിച്ചത്. ഇരുമുടിക്കെട്ടുകളിലെ പ്ലാസ്റ്റിക്ക് കുറക്കുകയാണ് അടുത്ത ലക്ഷ്യം. ഐ ജി പി വിജയന്റെ നേതൃത്വത്തിൽ ആരംഭിച്ച പദ്ധതിക്ക് അദ്ദേഹം തന്നെയാണ് ഇപ്പോഴും ചുക്കാൻ പിടിക്കുന്നത്. എൻ ഡി ആർ എഫ്, ഫയർഫോഴ്സ് തുടങ്ങിയവയും അയ്യപ്പസേവാസംഘവും പദ്ധതിയിൽ പങ്കാളിയാകുന്നുണ്ട്.
കഴിഞ്ഞ ദിവസം കനത്ത മഴ പെയ്തെങ്കിലും സന്നിധാനത്ത് മാലിന്യപ്രശ്നമുണ്ടാകാത്തത് പുണ്യം പൂങ്കാവനത്തിന്റെ വിജയമാണ്. പദ്ധതിയുടെ ഭാഗമായി തീർത്ഥാടകർക്ക് ബോധവത്കരണ ക്ലാസുകളുമുണ്ട്. പുണ്യം പൂങ്കാവനം ശുചീകരണത്തിൽ ഹൈക്കോടതി നിരീക്ഷണ സമതി അംഗങ്ങളായ ജസ്റ്റിസ് സിരിജഗൻ, ജസ്റ്റിസ് പി. ആർ. രാമൻ എന്നിവർ ഇന്ന് പങ്കെടുക്കും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Enter Sabarimala, Kerala sabarimala news, Sabarimala, Sabarimala case, Sabarimala news today, Sabarimala petitioner, Sabarimala pilgrimage, Sabarimala temples, Sabarimala Verdict