കോഴിക്കോട്: സംസ്ഥാനത്ത് നാളെ മുതൽ റമദാൻ വ്രതാരംഭം. കോഴിക്കോട് കാപ്പാട് കടപ്പുറത്ത് മാസപ്പിറവി കണ്ടതിനെ തുടർന്നാണ് ഇത്. ചൊവ്വാഴ്ച റമദാൻ ഒന്ന് ആയിരിക്കുമെന്ന് ഖാസിമാരായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ, കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ, സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ, സമസ്ത ജനറൽ സെക്രട്ടറി പ്രൊഫ കെ ആലിക്കുട്ടി മുസ്ലിയാർ, കോഴിക്കോട് ഖാസിമാരായ സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി, സയ്യിദ് നാസർഹയ്യ് ശിഹാബ് തങ്ങൾ പാണക്കാട് എന്നിവർ അറിയിച്ചു.
കോവിഡ് പ്രോട്ടോകോൾ പൂർണ്ണമായും പാലിച്ച് പ്രാർഥനാ കർമ്മങ്ങൾ നടത്തണമെന്ന് പാളയം ഇമാം അറിയിച്ചു. പ്രാർഥനയും ജാഗ്രതയും സമന്വയിപ്പിച്ചാകണം റമദാൻ നാളിലെ ചടങ്ങുകളെന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്.
കഴിഞ്ഞ വർഷം വിശുദ്ധ മാസം മഹാമാരിയുടെ തുടക്ക സമയത്തായിരുന്നു. ഇതോടെ ലോകമെമ്പാടുമുള്ള മുസ്ലീം സമുദായക്കാർ കമ്മ്യൂണിറ്റി പ്രാർത്ഥനകളും സാമൂഹിക ഒത്തുചേരലുകളും വെർച്വൽ പ്ലാറ്റ്ഫോമുകളിലേക്ക് മാറ്റാൻ നിർബന്ധിതരായി.
റമദാൻ 2021 | കോവിഡ് വ്യാപനത്തിനിടയിൽ റമദാൻ എങ്ങനെ ആഘോഷിക്കാം?
ലോകാരോഗ്യ സംഘടനയും ഇസ്ലാമിക് സെന്റർ ഓഫ് ഇന്ത്യയും ഉൾപ്പെടെ നിരവധി ആരോഗ്യ - സാംസ്കാരിക സംഘടനകൾ കൊറോണ സമയത്ത് ആളുകൾ സുരക്ഷിതരായും ആരോഗ്യവാന്മാരായും തുടരാൻ പ്രോട്ടോക്കോളുകൾ പുറപ്പെടുവിച്ചു. ലോകാരോഗ്യസംഘടനയുടെ പ്രധാന നിർദ്ദേശങ്ങൾ അനുസരിച്ച് തിരക്കേറിയ സാമുദായിക ചടങ്ങുകൾ ഒഴിവാക്കണമെന്നും മുൻകൂട്ടി പായ്ക്ക് ചെയ്ത ഭക്ഷണ പൊതികൾ വിളമ്പുന്നതിന് മുൻഗണന നൽകണമെന്നും നിർദ്ദേശിച്ചിരുന്നു.
മതപരമായ ദാനധർമ്മ ചടങ്ങായ സദാഖാത് അല്ലെങ്കിൽ സക്കാത്ത് ഡിജിറ്റൽ സാങ്കേതികവിദ്യ ഉപയോഗിച്ച് നൽകാനാണ് നിർദ്ദേശം. കോവിഡ് - 19 വാക്സിനുകൾ വാങ്ങുന്നതിനും വിതരണം ചെയ്യുന്നതിനും സക്കാത്ത് പണം ഉപയോഗിക്കാമെന്നും ഇന്റർനാഷണൽ ഇസ്ലാമിക് ഫിഖ് അക്കാദമി അറിയിച്ചിട്ടുണ്ട്.
Ramadan 2021 | 'ഇത് ഞങ്ങളുടെ പതിനാലാമാത്തെ നോമ്പുകാലം'; റമദാൻ നോമ്പ് നോക്കി ലതിക സുഭാഷും ഭർത്താവും
റമദാൻ നോമ്പുകാലത്ത് മിക്ക മുസ്ലിങ്ങളും പകൽ സമയത്ത് ഭക്ഷണപാനീയങ്ങൾ ഒഴിവാക്കും. സുഹൂർ (പ്രഭാതത്തിനു മുമ്പുള്ള ഭക്ഷണം), ഇഫ്താർ (നോമ്പ് മുറിക്കുമ്പോഴുള്ള ഭക്ഷണം) എന്നിവ നടത്തുന്നതിനായുള്ള ഒത്തുചേരലുകളും മറ്റും ശാരീരിക അകലം പാലിച്ചു കൊണ്ടായിരിക്കണമെന്നും ലോകാരോഗ്യ സംഘടന നിർദ്ദേശിച്ചിട്ടുണ്ട്.
റമദാൻ കാലത്ത് എല്ലാ കോവിഡ് -19 പ്രോട്ടോക്കോളുകളും പാലിക്കണമെന്ന് ഇസ്ലാമിക് സെന്റർ ഓഫ് ഇന്ത്യ ആവശ്യപ്പെട്ടു. പ്രധാന മാർഗ്ഗനിർദ്ദേശങ്ങൾ ഇതാ.
റമദാൻ നോമ്പുകൾ ഓരോ മുസ്ലീമിന്റെയും കടമയാണ്, അതിനാൽ എല്ലാവരും ഉപവസിക്കണം.
തറാവിഹിന്റെ ഒന്നര ഖണ്ഡികകൾ മാത്രമേ പള്ളികളിൽ വായിക്കാവൂ.
രാത്രി കർഫ്യൂ ആരംഭിക്കുന്നതിന് മുമ്പ് നോമ്പെടുക്കുന്നവർ എല്ലാവരും വീട്ടിലെത്തണം
ഒരു പള്ളിയിൽ 100 ൽ കൂടുതൽ ആളുകൾ ഒത്തു കൂടരുത്.
മാസ്കുകൾ ധരിക്കുന്നതും സാമൂഹിക അകലം പാലിക്കുന്നതും പള്ളികളിൽ പ്രത്യേകം ശ്രദ്ധിക്കണം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Covid 19, Covid protocol, Ramadan, Ramadan food kit