ഇന്റർഫേസ് /വാർത്ത /Kerala / Found Dead | മലയാളി മാധ്യമ പ്രവര്‍ത്തക ബംഗളുരുവില്‍ തൂങ്ങി മരിച്ച നിലയില്‍; ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍

Found Dead | മലയാളി മാധ്യമ പ്രവര്‍ത്തക ബംഗളുരുവില്‍ തൂങ്ങി മരിച്ച നിലയില്‍; ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍

ശ്രുതിയുടെ മരണത്തില്‍  ദുരൂഹത നീക്കണം എന്നാവശ്യപ്പെട്ട് ബന്ധുക്കള്‍ വൈറ്റ്ഫീല്‍ഡ് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി

ശ്രുതിയുടെ മരണത്തില്‍ ദുരൂഹത നീക്കണം എന്നാവശ്യപ്പെട്ട് ബന്ധുക്കള്‍ വൈറ്റ്ഫീല്‍ഡ് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി

ശ്രുതിയുടെ മരണത്തില്‍ ദുരൂഹത നീക്കണം എന്നാവശ്യപ്പെട്ട് ബന്ധുക്കള്‍ വൈറ്റ്ഫീല്‍ഡ് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി

  • Share this:

ബംഗളുരൂ: വാര്‍ത്ത ഏജന്‍സിയായ റോയിട്ടേഴ്‌സിലെ(Reuters) മലയാളി മാധ്യമ പ്രവര്‍ത്തക തൂങ്ങി മരിച്ചനിലയില്‍(Found Dead). കാസര്‍ഗോഡ് വിദ്യാനഗര്‍ സ്വദേശിയായ ശ്രുതിയെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. ബെംഗളൂരുവിലെ അപാര്‍ട്ട്‌മെന്റില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. റോയിട്ടേഴ്‌സ് ബംഗളുരു ഓഫീസില്‍ സബ് എഡിറ്ററായിരുന്നു ശ്രുതി.

ബംഗളുരു നല്ലൂറഹള്ളി മെഫെയറിലെ അപ്പാര്‍ട്ട്മെന്റിലായിരുന്നു ശ്രുതിയും ഭര്‍ത്താവ് അനീഷും താമസിച്ചിരുന്നത്. ശ്രുതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ ദിവസം തളിപ്പറമ്പിനടുത്ത ചുഴലിയിലെ വീട്ടിലായിരുന്നു ഭര്‍ത്താവ് അനീഷ്.

Also Read-Death | മകളുടെ വിവാഹനിശ്ചയത്തിന്റെ തലേന്ന് വീട്ടിലെ ഒരുക്കങ്ങള്‍ക്കിടെ അച്ഛന്‍ ഷോക്കേറ്റ് മരിച്ചു

നിങ്ങളുടെ നഗരത്തിൽ നിന്ന്(കോഴിക്കോട്)

ശ്രുതിയുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍ രംഗത്ത് എത്തി. ദുരൂഹത നീക്കണം എന്നാവശ്യപ്പെട്ട് ബന്ധുക്കള്‍ വൈറ്റ്ഫീല്‍ഡ് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. നാട്ടില്‍ നിന്ന് ഫോണില്‍ വിളിച്ചിട്ട് ശ്രുതിയെ കിട്ടുന്നില്ലായിരുന്നു. തുടര്‍ന്ന് ബംഗളുരുവില്‍ എന്‍ജീനിയറായ സഹോദരന്‍ നിശാന്ത് അപാര്‍ട്ടമെന്റിലെ സെക്യൂരിറ്റിയോട് ഫോണില് ബന്ധപ്പെട്ടതോടെയാണ് മുറിയിലെത്തി പരിശോധിച്ചത്.

Also Read-Accident | കൊണ്ടോട്ടി വാഹനാപകടം; വിജിയുടെ ജീവന്‍ പൊലിഞ്ഞത് വിവാഹം കഴിഞ്ഞുള്ള ആദ്യ പിറന്നാള്‍ ദിനത്തില്‍

അകത്ത് നിന്ന് മുറി പൂട്ടിയിരിക്കുകയായിരുന്നു. തുറന്നു പരിശോധിച്ചപ്പോഴാണ് ശ്രുതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. നാല് വര്‍ഷം മുമ്പാണ് ഇരുവരും തമ്മിലുള്ള വിവാഹം കഴിഞ്ഞത്. കാസര്‍കോട് വിദ്യാനഗറിലെ വീട്ടില്‍ പൊതുദര്‍ശനത്തിന് ശേഷം ചാലാറോഡിലെ ശമശാനത്തില്‍ സംസ്‌കാരം നടത്തി.

Also Read-Death | ഭാര്യ മരിച്ചതറിഞ്ഞില്ല; മാനസിക വെല്ലുവിളി നേരിടുന്ന ഭര്‍ത്താവ് മൃതദേഹത്തിനൊപ്പം കഴിഞ്ഞത് രണ്ടുദിവസം

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000)

First published:

Tags: Bengaluru, Journalist, Suicide