ഇന്റർഫേസ് /വാർത്ത /Kerala / Karipur Crash | കരിപ്പൂർ വിമാനാപകടം: വിമാന കമ്പനിക്ക് നഷ്ടപരിഹാരമായി ലഭിക്കുന്നത് 660 കോടി രൂപ; യാത്രക്കാർക്ക് 282.49 കോടി

Karipur Crash | കരിപ്പൂർ വിമാനാപകടം: വിമാന കമ്പനിക്ക് നഷ്ടപരിഹാരമായി ലഭിക്കുന്നത് 660 കോടി രൂപ; യാത്രക്കാർക്ക് 282.49 കോടി

News18 Malayalam

News18 Malayalam

ക്ലെയിമിന്റെ ഭൂരിഭാഗവും വഹിക്കുന്നത് ആഗോള ഇൻഷൂറൻസ് കമ്പനിയാണ്.

  • Share this:

കോഴിക്കോട്: കരിപ്പൂർ വിമാനാപകടത്തിൽ നൽകാൻ തീരുമാനിച്ചിരിക്കുന്നത് ഇന്ത്യൻ ഏവിയേഷൻ ചരിത്രത്തിലെ ഏറ്റവും ഉയർന്ന നഷ്ടപരിഹാര തുക. 660 കോടി രൂപയുടെ നഷ്ടപരിഹാരം നൽകാനാണ് തീരുമാനിച്ചിരിക്കുന്നത്. ഇതിൽ ] 378.83 കോടി രൂപ വിമാനത്തിനുണ്ടായ നഷ്ടം നികത്താനും, 282.49 കോടി രൂപ യാത്രക്കാർക്ക് നഷ്ടപരിഹാരം നൽകാനുമാണ് ഉപയോഗിക്കുക.

ഇന്ത്യൻ ഇൻഷുറൻസ് കമ്പനികളും ആഗോള ഇൻഷുറൻസ് കമ്പനികളും ചേർന്നാണ് തുക നൽകുന്നത്. ക്ലെയിമിന്റെ ഭൂരിഭാഗവും വഹിക്കുന്നത് ആഗോള ഇൻഷൂറൻസ് കമ്പനിയാണ്.

നിങ്ങളുടെ നഗരത്തിൽ നിന്ന്(കോഴിക്കോട്)

യാത്രക്കാർക്ക് നൽകേണ്ട പ്രാഥമിക നഷ്ടപരിഹാരമെന്ന നിലയിൽ മൂന്നരക്കോടി ന്യൂ ഇന്ത്യാ ഇൻഷുറൻസ് നൽകിയിട്ടുണ്ട്. ബാക്കി തുക പിന്നീട് കൈമാറും.

ഓഗസ്റ്റ് ഏഴിനാണ് ലാൻഡിംഗിനിടെ വിമാനം തെന്നിനീങ്ങി അപകമുണ്ടായത്. രണ്ട് പൈലറ്റുമാരുൾപ്പടെ 21 പേരാണ് അപകടത്തിൽ മരിച്ചത്. നിരവധിപേർക്ക് പരിക്കേറ്റു.

First published:

Tags: Air India Crash, Air India Express Crash, Karippur, Karipur air crash, Karipur airport