ശബരിമല ക്ഷേത്രത്തിലെ മണ്ഡല-മകരവിളക്ക് മഹോത്സവത്തിന് പരിസമാപ്തി കുറിച്ച് നടയടച്ചു. രാവിലെ 5:30ന് ഗണപതി ഹോമത്തിനു ശേഷം തിരുവാഭരണം പന്തളം കൊട്ടാരത്തിലേക്ക് തിരിച്ചയച്ചു. ശേഷം വിഭൂതി കൊണ്ട് ഭഗവാനെ മൂടി യോഗ നിദ്രയിലേക്ക് നയിച്ചു. ആറരയ്ക്കാണ് നടയടച്ചത്. ഉത്സവത്തിന് സമാപനം കുറിച്ച് ഇന്നലെ രാത്രി മാളികപ്പുറത്ത് ഗുരുതി നടന്നു.
ഭക്തര്‍ക്കുള്ള ദര്‍ശനം പൂര്‍ത്തിയാക്കി രാത്രി ഒൻപതിന് ഹരിവരാസനം പാടി ശബരീശ നട അടച്ച ശേഷമാണ് ഗുരുതി നടത്തിയത്. വൈകീട്ട് ദീപാരാധനയ്ക്ക് ശേഷം പടിപൂജ ഉണ്ടായിരുന്നു. മണ്ഡല -മകരവിളക്ക് കാലം അഭൂതപൂർവ്വമായ ഭക്തജന തിരക്കിനാണ് സാക്ഷ്യം വഹിച്ചത്. ഇനി കുംഭമാസ പൂജക്കായി ഫെബ്രുവരി 12ന് വൈകുന്നേരം നട തുറക്കും.
മണ്ഡല -മകരവിളക്ക് കാലം അഭൂതപൂർവ്വമായ ഭക്തജന തിരക്കിനാണ് സാക്ഷ്യം വഹിച്ചത്. ഇനി കുംഭമാസ പൂജക്കായി ഫെബ്രുവരി 12ന് വൈകുന്നേരം നട തുറക്കും .ശബരിമല കൂടാതെ തിരുവാഭരണം ചാർത്തുന്ന രണ്ടേ രണ്ടു ക്ഷേത്രങ്ങളേയുള്ളൂ.
ഒന്ന് മകരവിളക്കു കഴിഞ്ഞ് ശബരിമലയില്‍ നിന്നു തിരിച്ചു കൊണ്ടുവരും വഴി കക്കാട്ടു കോയിക്കൽ ക്ഷേത്രത്തിലും മറ്റൊന്ന് പന്തളം വലിയകോയിക്കൽ ശാസ്താക്ഷേത്രത്തിലുമാണ്. അയ്യപ്പന്റെ ജന്മനാളായ കുംഭത്തിലെ ഉത്രത്തിനാണ് പന്തളം വലിയകോയിക്കൽ ശാസ്താക്ഷേത്രത്തിൽ തിരുവാഭരണം ചാർത്തുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.