ശബരിമല: പത്തുദിവസത്തെ ഉത്സവത്തിനും മീനമാസ പൂജകൾക്കുമായി ശബരിമല നട തുറന്നു. ക്ഷേത്രം തന്ത്രി കണ്ഠരര് രാജീവരരുടെ മുഖ്യ കാർമ്മികത്വത്തിൽ മേൽശാന്തി വി എൻ വാസുദേവൻ നമ്പൂതിരിയാണ് വൈകിട്ട് അഞ്ചിനാണ് നട തുറന്നത്. നടതുറമ്പോൾതന്നെ അയ്യപ്പനെ ദർശിക്കാൻ നിരവധി ഭക്തരാണ് എത്തിയത്. തുടർന്ന് ശ്രീകോവിലിന്റെ സ്വർണ്ണംപൂശിയ പുതിയ വാതിലിന്റെ സമർപ്പണ ചടങ്ങ് നടന്നു. ഒരു കൂട്ടം ഭക്തരാണ് കാണിക്കയെന്ന രീതിയിൽ സ്വര്‍ണം പൊതിഞ്ഞ വാതിൽ അയ്യപ്പന് സമർപ്പിച്ചത്. ഏതെങ്കിലും തരത്തിലുള്ള കേടുപാടുകൾ വന്നാൽ പൂശിയിരിക്കുന്ന സ്വർണം ഇളക്കി മാറ്റിയെടുക്കാവുന്ന രീതിയിലാണ് വാതിലിന്റെ നിർമ്മാണമെന്നാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് എ പത്മകുമാർ അറിയിച്ചു.
ചൊവ്വാഴ്ച രാവിലെ 7.30 നാണ് ഉത്സവത്തിന് കൊടിയേറുക. ക്ഷേത്ര തന്ത്രി കണ്ഠരര് രാജീവരരുടെ കാർമ്മികത്വത്തിലാണ് കൊടിയേറ്റ ചടങ്ങ്. ഈ മാസം 21ന് ആണ് തിരു ആറാട്ടെഴുന്നെള്ളിപ്പും പമ്പാ ആറാട്ടും നടക്കുക. ഉത്സവത്തോട് അനുബന്ധിച്ച് സന്നിധാനത്തും പമ്പയിലും നിലയ്ക്കലിലും കനത്ത സുരക്ഷ ക്രമീകരങ്ങൾ ഒരുക്കിയിട്ടുണ്ട്. വനിതാ പൊലീസ് അടക്കം 1000 ഓളം പൊലീസുകാരെയാണ് സുരക്ഷക്കായി നിയോഗിച്ചിരിക്കുന്നത്. ഉത്സവ ചടങ്ങുകൾ മാർച്ച് 21 ന് അവസാനിക്കും.
യുവതീപ്രവേശനത്തെ അനുകൂലിച്ച് കൊണ്ടുള്ള സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ പ്രശ്നങ്ങളുടെ നടുവിലായിരുന്നു ശബരിമല. നിരോധാനാജ്ഞയടക്കം കനത്ത സുരക്ഷയായിരുന്നു മണ്ഡലകാലത്തടക്കം ഒരുക്കിയിരുന്നത്. എന്നാൽ ഇത്തവണ നട തുറക്കുമ്പോൾ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടില്ല.
c
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
ശബരിമല നട തുറന്നു; സ്വർണ്ണംപൂശിയ പുതിയ വാതിൽ സമർപ്പിച്ചു
Pinarayi Vijayan | മുഖ്യമന്ത്രി ഡൽഹിയിൽ; ഉപരാഷ്ട്രപതി ജഗദീപ് ധൻകറുമായുള്ള ആദ്യ കൂടിക്കാഴ്ച ഇന്ന്
കൊല്ലത്തെ സംഘടനാനേതാവിന്റെ റേഷൻകട സസ്പെൻഡ് ചെയ്ത സപ്ലൈ ഓഫീസറെ വയനാട്ടിലേക്ക് സ്ഥലംമാറ്റി
മുത്തുക്കുട, ഒപ്പന, താളമേളം; കണ്ണൂരിൽ അധ്യാപകന് ഉത്സവഛായയില്‍ യാത്രയയപ്പ്
ഓപ്പറേഷന് 'അരിക്കൊമ്പന്' വൈകും; 29 വരെ മയക്കുവെടി വെക്കരുതെന്ന് ഹൈക്കോടതി ഉത്തരവ്
'നുണപ്രചരണത്തിന് കിട്ടിയ തിരിച്ചടി; രാജ്യത്തെ കുറിച്ചും പ്രധാനമന്ത്രിയെ കുറിച്ചും എന്തും വിളിച്ചു പറയാമെന്ന രാഹുലിന്റെ ധാർഷ്ട്യത്തിന് കോടതി പൂട്ടിട്ടു'; കെ സുരേന്ദ്രന്
കോഴിക്കോട് മെഡിക്കൽകോളേജിൽ യുവതിയെ ലൈംഗികമായി പീഡിപ്പിച്ച ജീവനക്കാരനെ പിരിച്ചുവിട്ടു; അഞ്ച് ജീവനക്കാർക്ക് സസ്പെൻഷൻ