കേരളത്തിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നായ ചങ്ങനാശേരി എസ്.ബി കോളേജിന് ആദ്യ വനിതാ ചെയര്‍പേഴ്സണ്‍. എസ്.എഫ്.ഐ സ്ഥാനാര്‍ത്ഥി സി.എച്ച് അമൃതയാണ് നൂറ് വയസ് തികഞ്ഞ കലാലയ മുത്തശ്ശിയുടെ ആദ്യ വനിതാ ചെയര്‍പേഴ്സണായി തിരഞ്ഞെടുക്കപ്പെട്ടത്. രണ്ടാം വര്‍ഷ എം.എസ്.സി കെമിസ്ട്രി വിദ്യാര്‍ഥിയായ അമൃതയുടെ നേതൃത്വത്തിലുള്ള പാനല്‍ മുഴുവന്‍ ജനറല്‍ സീറ്റുകളും നേടി. നിലവില്‍ കെ.എസ്.യു നേതൃത്വം നല്‍കിയിരുന്ന കോളേജ് യൂണിയനാണ് എസ്എഫ്ഐ തിരിച്ചു പിടിച്ചത്. 1922 പ്രവര്‍ത്തനം ആരംഭിച്ച എസ്.ബി കോളേജ് നൂറ് വര്‍ഷം പിന്നിടുമ്പോഴാണ് ആദ്യ വനിതാ ചെയര്‍പേഴ്സണും തെരഞ്ഞെടുക്കപ്പെടുന്നത്.
മുഴുവൻ ജനറൽ സീറ്റുംനേടിയാണ് എസ്ബി കോളേജ് കെഎസ്യുവിൽനിന്ന് പിടിച്ചെടുത്തത്. സി എച്ച് അമൃത (ചെയർപേഴ്സൺ), നോവാ സിബി (വൈസ് ചെയർപേഴ്സൺ) ,ഡിയോൺ സുരേഷ് (ജനറൽ സെക്രട്ടറി), ജോർജ് അലക്സ് മേടയിൽ, പി എ അഭിജിത്ത് (യുയുസി), അമല ജോസഫ് (മാഗസിൻ എഡിറ്റർ), കിരൺ ജോസഫ് ആർട്സ് ക്ലബ് സെക്രട്ടറി.
മഹാത്മാ ഗാന്ധി സർവ്വകലാശാലയ്ക്ക് കീഴിലെ കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ ഉജ്ജ്വല വിജയമാണ് എസ് എഫ് ഐ സ്വന്തമാക്കിയത്. തെരഞ്ഞെടുപ്പ് നടന്ന 130 കോളേജുകളിൽ 116 ഇടത്ത് എസ് എഫ് ഐ വൻ ഭൂരിപക്ഷത്തിൽ യൂണിയൻ സ്വന്തമാക്കിയെന്ന് എസ് എഫ് ഐ നേതൃത്വം വ്യക്തമാക്കി. കോട്ടയം ജില്ലയിൽ തെരഞ്ഞെടുപ്പ് നടന്ന 38 കോളേജുകളിൽ 37 ഇടത്തും, എറണാകുളത്ത് 48 കോളേജുകളിൽ 40 ഇടത്തും, ഇടുക്കി 26 ൽ 22 ഇടത്തും, പത്തനംതിട്ടയിൽ 17 ൽ 16 ഇടത്തും, ആലപ്പുഴ ജില്ലയിലെ ഏക ക്യാമ്പസിലും എസ് എഫ് ഐ വിജയിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.