തിരുവനന്തപുരം: കാട്ടാക്കട ക്രിസ്ത്യൻ കോളജ് യൂണിയൻ ഭാരവാഹിപ്പട്ടികയിൽ ആൾമാറാട്ടം നടത്തിയ സംഭവത്തിൽ വീഴ്ച സമ്മതിച്ച് കോളേജ് പ്രിൻസിപ്പൽ. വിശാഖിന്റെ പേര് തിരുകി കയറ്റിയെന്ന് പ്രിൻസിപ്പൽ ഇൻ ചാർജ് ഡോ ജി ജെ ഷൈജു സർവകലാശാലയക്ക് വിശദീകരണം നൽകി.
ഇതോടെ പ്രിൻസിപ്പലിനെതിരെ നടപടിയുണ്ടാകുമെന്ന് ഉറപ്പായി. ശനിയാഴ്ച്ച നടക്കാനിരിക്കുന്ന സിൻഡിക്കേറ്റ് യോഗത്തിൽ ഇതുസംബന്ധിച്ച തീരുമാനമുണ്ടാകും. കോൺഗ്രസ് അനുകൂല അധ്യാപക യൂണിയൻറെ സജീവ പ്രവർത്തകൻ കൂടിയാണ് കോളേജ് പ്രിൻസിപ്പൽ.
Also Read- കാട്ടാക്കട കോളജിലെ SFI നേതാവിന്റെ ആൾമാറാട്ടം; കേരള സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പ് മാറ്റി
ഭാരവാഹിപ്പട്ടികയിൽ എസ്എഫ്ഐ ആൾമാറാട്ടം നടത്തിയെന്ന പരാതി ലഭിച്ചതിനു പിന്നാലെ കേരള സര്‍വകലാശാല യൂണിയന്‍ തെരഞ്ഞെടുപ്പ് മാറ്റിവച്ചിരുന്നു. യൂണിയൻ തെരഞ്ഞെടുപ്പിന്റെ തീയതിയും സിൻഡിക്കേറ്റ് യോഗത്തിൽ തീരുമാനിക്കും.
കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ യുയുസിയായി ജയിച്ചയാളെ വെട്ടി SFI നേതാവിനെ തിരുകി കയറ്റി ആൾമാറാട്ടം നടത്തിയെന്നായിരുന്നു പരാതി. യുയുസിയായി SFI പാനലിൽ നിന്ന് ജയിച്ചത് അനഘയെന്ന വിദ്യാര്ഥിനിയാണ്. എന്നാൽ SFI ഏരിയ സെക്രട്ടറി എ.വിശാഖിന്റെ പേരാണ് കോളേജ് യൂണിവേഴ്സിറ്റിയിലേക്ക് നല്‍കിയത്. സംഭവത്തിൽ കെഎസ് യു വൈസ് ചാൻസിലർക്കും ഡിജിപിക്കും പരാതി നല്‍കിയിരുന്നു.
പരാതിയെ തുടര്‍ന്ന് ആരോപണവിധേയനായ വിശാഖിനെ തെരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളിൽ നിന്ന് പുറത്താക്കിയതായി എസ്എഫ്ഐ സംസ്ഥാന നേതൃത്വം അറിയിച്ചു. എസ്എഫ്ഐ നേതൃത്വത്തിന്റെ അറിവോടെ അല്ല ക്രമക്കേടെന്നാണ് ജില്ലാ നേതൃത്വത്തിന്റെ വിശദീകരണം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Kattakkada, Kerala university, Ksu, Sfi